ഓണ്‍ലൈന്‍ ചൂതാട്ടം: കടക്കെണിയിലായ യുവാവ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പെരുങ്കുടിയില്‍ പതിനൊന്ന് വയസ്സുകാരനും ഒരു വയസ്സുകാരനും ഉള്‍പ്പെടെ നാലംഗ കുടുംബത്തെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണികണ്ഠന്‍ (36), ഭാര്യ താര (36) മക്കളായ ധരണ്‍(11), ധഗന്‍ (1) എന്നിവരാണ് മരിച്ചത്.

പെരുങ്കുടിയിലെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ശനിയാഴ്ച രാത്രിയാണ് മരണം നന്നത്. ഞായറാഴ്ച ഏറെ നേരമായിട്ടും ഇവരെ പുറത്ത് കാണാതായതോടെ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. ഭാര്യയെ മണികണ്ഠന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. താരയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് കുട്ടികളേയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മണികണ്ഠന്‍ തൂങ്ങി മരിക്കുകയായിരുന്നു. അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

രാമപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു മണികണ്ഠന്‍. എന്നാല്‍ ഏറെ നാളായി ജോലിക്ക് കൃത്യമായി പോയിരുന്നില്ല. വീട്ടില്‍ കമ്പ്യൂട്ടിറിന് മുന്നിലായിരുന്നു കൂടുതല്‍ സമയവും ചിലവഴിച്ചിരുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നു മണികണ്ഠന്‍. ഇതിനെച്ചൊല്ലി ഭാര്യയുമായി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു.

അയല്‍വാസികളെയും സഹപ്രവര്‍ത്തകനെയും ചോദ്യം ചെയ്തതില്‍ നിന്ന് മണികണ്ഠന്‍ സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങിയതായി പൊലീസ് കണ്ടെത്തി. വളരെ വലിയ തുക കടബാധ്യത ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തേ സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിരുന്നുവെങ്കിലും മദ്രാസ് ഹൈക്കോടതി അത് കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ