എൻ‌.പി‌.ആറിനും സെൻസസിനുമായി 13,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ‌പി‌ആർ) പുതുക്കുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ ഓരോ “സാധാരണ താമസക്കാരന്റെയും” സമഗ്രമായ തിരിച്ചറിയൽ വിവര ശേഖരം (ഡാറ്റാബേസ്) സൃഷ്ടിക്കുകയാണ് എൻ‌പി‌ആറിന്റെ ലക്ഷ്യമെന്ന് സെൻസസ് കമ്മീഷൻ അറിയിച്ചു. എൻ‌പി‌ആറിനും സെൻസസിനുമായി കേന്ദ്ര സർക്കാർ 13,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞു. സെൻസസിന് 8,754 കോടി രൂപയും എൻ‌പി‌ആറിന് 3941 കോടി രൂപയും അനുവദിച്ചു.

എൻ‌പി‌ആറിൽ ചേർക്കുന്ന “സാധാരണ താമസക്കാരൻ” എന്നത് ഒരു പ്രദേശത്ത് കുറഞ്ഞത് ആറുമാസമോ അതിൽ കൂടുതലോ താമസിച്ച വ്യക്തിയാണ്, അല്ലെങ്കിൽ അടുത്ത ആറുമാസമോ അതിൽ കൂടുതലോ ഒരു പ്രദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യയിലെ ഓരോ “സാധാരണ താമസക്കാരും” എൻ‌പി‌ആറിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്.

“എൻ.പി.ആറിന് നീണ്ട ഫോം ഉണ്ടായിരിക്കില്ല. ആളുകൾക്ക് അവരുടെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടാകും. ഇത് സ്വയം പ്രഖ്യാപനമാണ്. ഒരു രേഖയും ആവശ്യമില്ല. തെളിവ് ആവശ്യമില്ല. ബയോമെട്രിക് ആവശ്യമില്ല. ഇത് ഇതിനകം എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ട് എല്ലാ സംസ്ഥാനങ്ങളും ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കിയിട്ടുണ്ട്, ”പ്രകാശ് ജാവദേക്കർ പറഞ്ഞു.

സെൻസസുമായി ബന്ധപ്പെടുത്തിയിരിക്കുന്ന എൻ‌പി‌ആർ ദേശീയ പൗരന്മാരുടെ രജിസ്റ്റർ (എൻ‌ആർ‌സി) നടപ്പിലാക്കുന്നതിനുള്ള രാജ്യവ്യാപക പ്രക്രിയയുടെ ആദ്യപടിയായിട്ടാണ് കാണപ്പെടുന്നത്. എൻ‌പി‌ആർ പ്രക്രിയ 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ അസമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടക്കും, അസമിൽ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള ദേശീയ പൗരത്വ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.

എൻ‌പി‌ആറിനായുള്ള ഡാറ്റ ആദ്യമായി ശേഖരിച്ചത് 2010 ൽ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപി‌എ) സർക്കാരിന്റെ രണ്ടാം കാലയളവിലാണ്, 2011 ലെ സെൻസസിലെ വീടുകളുടെ പട്ടികപ്പെടുത്തലും ഇതോടൊപ്പം ചെയ്തിരുന്നു.

വീടുതോറുമുള്ള സർവേകൾ ഉപയോഗിച്ച് എൻ‌പി‌ആർ ഡാറ്റ ആദ്യമായി 2015 ൽ പുതുക്കി; പുതുക്കിയ ഡാറ്റയുടെ ഡിജിറ്റൈസേഷൻ ഇപ്പോൾ പൂർത്തിയായതായി, അധികൃതർ പറഞ്ഞു.

അടുത്ത ഘട്ടത്തിൽ, 2020 ൽ സെൻസസ് 2021 ന്റെ വീട് പട്ടികപ്പെടുത്തൽ ഘട്ടത്തിനൊപ്പം എൻ‌പി‌ആർ പുതുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്‌.

പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി ഒരാഴ്ചയ്ക്കുള്ളിൽ പശ്ചിമ ബംഗാളും കേരളവും എൻ‌പി‌ആർ പ്രക്രിയ നിർത്തിവച്ചു.

“2019 ലെ പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ഉന്നയിച്ച ആശങ്കകൾ പരിഗണിച്ച ശേഷം എൻ‌ആർ‌സി തയ്യാറാക്കാൻ സഹായിക്കുന്നതിന് എൻ‌പി‌ആർ പുതുക്കാനുള്ള പ്രക്രിയയുമായി സഹകരിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു,” കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കഴിഞ്ഞ ആഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിനും പുതുക്കുന്നതിനുമുള്ള എല്ലാ പ്രവർത്തനങ്ങളും പശ്ചിമ ബംഗാളിൽ നിർത്തിവച്ചെന്നും പശ്ചിമ ബംഗാൾ സർക്കാരിന്റെ അനുമതിയില്ലാതെ എൻ‌ആർ‌പിയെ സംബന്ധിച്ച ഒരു പ്രവർത്തനവും ഏറ്റെടുക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്