തലയില്ലാതെ കോണ്‍ഗ്രസ്, അദ്ധ്യക്ഷ പദവി ഇപ്പോഴും ശൂന്യം, നേതാക്കന്മാരുടെ ആവശ്യത്തിനു വഴങ്ങാതെ രാഹുല്‍ ഗാന്ധി

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്ന അന്നു മുതല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിലെ അദ്ധ്യക്ഷ പദവി ചര്‍ച്ച. ഒരു മാസത്തോളമായി പല തരത്തിലുള്ള ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി ഇനി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിനെ അനുനയിപ്പിക്കാന്‍ നേതാക്കന്മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തീരുമാനത്തില്‍ നിന്നും ഒരടി പോലും വ്യതിചലിക്കാതെ നില്‍ക്കുകയാണ് രാഹുല്‍.

അതേസമയം നാഥനില്ലാതെ തുടരുന്നത് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കന്മാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ “ഹോര്‍ട്ട് സീറ്റ് ” ഏറ്റെടുക്കാന്‍ മുന്നോട്ട് വരാന്‍ ആരും തയ്യാറല്ല താനും. എന്നാല്‍ രാഹുലിന് പകരം ആര് എന്ന ചോദ്യത്തിന് മറ്റൊരാളെ നിര്‍ദേശിക്കാനും ആര്‍ക്കും കഴിയുന്നില്ല.

ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു രാഹുലിന്റെ രാജി സംബന്ധിച്ച ചര്‍ച്ചയിലേക്കു നീങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള എം. പി തിരുനാവുക്കരശ് ആണു വിഷയം അവതരിപ്പിച്ചത്. രാജിയില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ എം.പിമാര്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസം മുമ്പു താന്‍ സ്ഥാനമൊഴിഞ്ഞുവെന്നും തീരുമാനം മാറ്റുന്ന ശീലം തനിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. പിന്‍ഗാമിയെ കണ്ടെത്താന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടും അതു ചെയ്യാതെ വീണ്ടും തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് എന്തിനെന്ന ചോദ്യമാണ് രാഹുല്‍ ഉന്നയിച്ചത്.

തുടരണമെന്ന് ശശി തരൂര്‍, മനീഷ് തിവാരി എന്നിവര്‍ ശക്തമായി ആവശ്യപ്പെട്ടെങ്കിലും അവരുടെ വാദങ്ങളെല്ലാം രാഹുല്‍ ഖണ്ഡിച്ചു. ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരും ഇതേ ആവശ്യം ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

നിങ്ങളുടെ പാര്‍ട്ടിക്ക് അദ്ധ്യക്ഷനുണ്ടോ എന്നു ചോദിച്ചു ബി.ജെ.പി അംഗങ്ങള്‍ കളിയാക്കുകയാണെന്ന വിവരം എം.പിമാര്‍ പങ്കു വെച്ചപ്പോള്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ താന്‍ മുന്‍നിരയിലുണ്ടാവുമെന്നു രാഹുല്‍ മറുപടി നല്‍കി. ഈ ചര്‍ച്ചയില്‍ ഉടനീളം സോണിയാ ഗാന്ധി മൗനം പാലിക്കുകയായിരുന്നു.

രാഹുല്‍ തുടരണമെന്ന ആവശ്യവുമായി രാഹുലിന്റെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു. സംഘടനാ പ്രസിഡന്റ് കേശവ് ചന്ദ് യാദവ്, വൈസ് പ്രസിഡന്റ് ഡി.വി. ശ്രീനിവാസ്, അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തര്‍ എന്നിവരെ വിളിപ്പിച്ച് രാഹുല്‍ തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. തോല്‍വി നേരിടുന്നവര്‍ ഉത്തരവാദിത്വം ഏറ്റ് സ്വയം മാതൃകയാവാനാണു താന്‍ രാജിവെയ്ക്കുന്നതെന്ന് രാഹുല്‍ അവരോടു വ്യക്തമാക്കി.

സംഘടനാതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാജ്യത്തുടനീളം പര്യടനം നടത്തുന്നതു പരിഗണനയിലുണ്ടെന്നും രാഹുല്‍ സൂചിപ്പിച്ചു. 1977- ലെ തിരഞ്ഞെടുപ്പു തോല്‍വിക്കു ശേഷം ഇന്ദിരാ ഗാന്ധി സമാന രീതിയില്‍ പര്യടനം നടത്തിയിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ