തലയില്ലാതെ കോണ്‍ഗ്രസ്, അദ്ധ്യക്ഷ പദവി ഇപ്പോഴും ശൂന്യം, നേതാക്കന്മാരുടെ ആവശ്യത്തിനു വഴങ്ങാതെ രാഹുല്‍ ഗാന്ധി

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്ന അന്നു മുതല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിലെ അദ്ധ്യക്ഷ പദവി ചര്‍ച്ച. ഒരു മാസത്തോളമായി പല തരത്തിലുള്ള ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി ഇനി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിനെ അനുനയിപ്പിക്കാന്‍ നേതാക്കന്മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തീരുമാനത്തില്‍ നിന്നും ഒരടി പോലും വ്യതിചലിക്കാതെ നില്‍ക്കുകയാണ് രാഹുല്‍.

അതേസമയം നാഥനില്ലാതെ തുടരുന്നത് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കന്മാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ “ഹോര്‍ട്ട് സീറ്റ് ” ഏറ്റെടുക്കാന്‍ മുന്നോട്ട് വരാന്‍ ആരും തയ്യാറല്ല താനും. എന്നാല്‍ രാഹുലിന് പകരം ആര് എന്ന ചോദ്യത്തിന് മറ്റൊരാളെ നിര്‍ദേശിക്കാനും ആര്‍ക്കും കഴിയുന്നില്ല.

ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു രാഹുലിന്റെ രാജി സംബന്ധിച്ച ചര്‍ച്ചയിലേക്കു നീങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള എം. പി തിരുനാവുക്കരശ് ആണു വിഷയം അവതരിപ്പിച്ചത്. രാജിയില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ എം.പിമാര്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസം മുമ്പു താന്‍ സ്ഥാനമൊഴിഞ്ഞുവെന്നും തീരുമാനം മാറ്റുന്ന ശീലം തനിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. പിന്‍ഗാമിയെ കണ്ടെത്താന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടും അതു ചെയ്യാതെ വീണ്ടും തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് എന്തിനെന്ന ചോദ്യമാണ് രാഹുല്‍ ഉന്നയിച്ചത്.

തുടരണമെന്ന് ശശി തരൂര്‍, മനീഷ് തിവാരി എന്നിവര്‍ ശക്തമായി ആവശ്യപ്പെട്ടെങ്കിലും അവരുടെ വാദങ്ങളെല്ലാം രാഹുല്‍ ഖണ്ഡിച്ചു. ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരും ഇതേ ആവശ്യം ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

നിങ്ങളുടെ പാര്‍ട്ടിക്ക് അദ്ധ്യക്ഷനുണ്ടോ എന്നു ചോദിച്ചു ബി.ജെ.പി അംഗങ്ങള്‍ കളിയാക്കുകയാണെന്ന വിവരം എം.പിമാര്‍ പങ്കു വെച്ചപ്പോള്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ താന്‍ മുന്‍നിരയിലുണ്ടാവുമെന്നു രാഹുല്‍ മറുപടി നല്‍കി. ഈ ചര്‍ച്ചയില്‍ ഉടനീളം സോണിയാ ഗാന്ധി മൗനം പാലിക്കുകയായിരുന്നു.

രാഹുല്‍ തുടരണമെന്ന ആവശ്യവുമായി രാഹുലിന്റെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു. സംഘടനാ പ്രസിഡന്റ് കേശവ് ചന്ദ് യാദവ്, വൈസ് പ്രസിഡന്റ് ഡി.വി. ശ്രീനിവാസ്, അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തര്‍ എന്നിവരെ വിളിപ്പിച്ച് രാഹുല്‍ തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. തോല്‍വി നേരിടുന്നവര്‍ ഉത്തരവാദിത്വം ഏറ്റ് സ്വയം മാതൃകയാവാനാണു താന്‍ രാജിവെയ്ക്കുന്നതെന്ന് രാഹുല്‍ അവരോടു വ്യക്തമാക്കി.

സംഘടനാതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാജ്യത്തുടനീളം പര്യടനം നടത്തുന്നതു പരിഗണനയിലുണ്ടെന്നും രാഹുല്‍ സൂചിപ്പിച്ചു. 1977- ലെ തിരഞ്ഞെടുപ്പു തോല്‍വിക്കു ശേഷം ഇന്ദിരാ ഗാന്ധി സമാന രീതിയില്‍ പര്യടനം നടത്തിയിരുന്നു.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി