ഗവര്‍ണര്‍ക്ക് സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി പറയാനാകില്ല; ആനന്ദ ബോസിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പാടില്ല; മമതയോട് ഹൈക്കോടതി

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.

ഗവര്‍ണറുടെ പരാതിയിലാണ് ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ്. ഗവര്‍ണര്‍ ഒരു ഭരണഘടനാ അധികാരിയാണ്. സോഷ്യല്‍ മീഡിയായില്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയതോടെയാണ് ആനന്ദ ബോസ് കോടതിയെ സമീപിച്ചത്.കേസ് ഓഗസ്റ്റ് 14നു വീണ്ടും പരിഗണിക്കും.

മമത, തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ്, എംഎല്‍എമാരായ സായന്തിക ബാനര്‍ജി, റിയാത്ത് ഹുസൈന്‍ സര്‍ക്കാര്‍ എന്നിവര്‍ക്കാണു ഹൈക്കോടതിയുടെ വിലക്ക്. പശ്ചിമ ബംഗാള്‍ രാജ്ഭവനില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നായിരുന്നു മമതയുള്‍പ്പെടെ നേതാക്കളുടെ ആരോപണം.

ആനന്ദബോസിനെതിരേ രാജ്ഭവന്‍ ജീവനക്കാരി നല്‍കിയ പരാതിയുള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു ഇവരുടെ ആക്ഷേപം. എന്നാല്‍, ഭരണഘടനാപദവി വഹിക്കുന്ന ഗവര്‍ണര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് കൃഷ്ണറാവുവിന്റെ ബെഞ്ച് മമതയോടും ആനന്ദബോസിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ