'അയാൾ ഞങ്ങൾക്ക് ഒരു മാലാഖയെപ്പോലെയായിരുന്നു': അമ്മാവൻ ഭീകരരുടെ വെടിയേറ്റ് മരിച്ചിട്ടും പതറിയില്ല, പഹൽഗാം ആക്രമണത്തിൽ നസകത്ത് ഷായുടെ ധൈര്യം രക്ഷിച്ചത് 11 ജീവനുകൾ

2025 ഏപ്രിൽ 22 ന്, ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ, അനന്ത്‌നാഗിൽ നിന്നുള്ള തുണി വ്യാപാരിയായ യുവാവ് രക്ഷിച്ചത് പതിനൊന്ന് ജീവനുകൾ. ഛത്തീസ്ഗഢിലെ സർഗുജ ഡിവിഷനിൽ നിന്നുള്ള 11 പേരുടെ ജീവനാണ് നസകത്ത് അലി ഷാ എന്ന യുവാവ് രക്ഷപ്പെടുത്തിയത്. കശ്മീരിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന നാല് ദമ്പതികളും അവരുടെ മൂന്ന് കുട്ടികളും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു. രക്ഷപ്പെടുത്തിയതിന് ശേഷം നസകത്ത് അവരെ സുരക്ഷിതരായി ശ്രീനഗർ വിമാനത്താവളത്തിലേക്ക് എത്തിക്കുകയും ചെയ്തു.

‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്. അവധിക്കാലം ആഘോഷിക്കാൻ ഛത്തീസ്ഗഡിൽ നിന്ന് പോയ സംഘം കശ്മീരിൽ കുതിരപ്പുറത്ത് താഴ്‌വര സന്ദർശിക്കുകയായിരുന്നു. അപ്പോഴാണ് അക്രമികൾ വെടിവയ്ക്കാൻ തുടങ്ങിയത്. കുട്ടികൾ കരയാൻ തുടങ്ങിയപ്പോൾ, നസകത്ത് പെട്ടെന്ന് ഒരു കുട്ടിയെ പുറകിലും മറ്റൊരു കുട്ടിയെ കൈകളിലുമായി എടുത്ത് എല്ലാ കുടുംബങ്ങളെയും ഒരു പാർക്കിംഗ് സ്ഥലത്തേക്ക് സുരക്ഷിതമായി കൂട്ടി കൊണ്ടുപോയി. ആക്രമണത്തിനിടെ ഭീകരവാദികളെ പിടിച്ചു വെക്കാൻ ശ്രമിച്ചതിനെ തുടർന്ന് വെടിയേറ്റ് കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷാ നസകത്തിന്റെ അമ്മാവനാണ്. അമ്മാവൻ വെടിയേറ്റ് വീണിട്ടും കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിലായിരുന്നു നസകത്തിന്റെ ശ്രദ്ധ. “എനിക്ക് അവരെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല, എനിക്ക് അവരെ സഹായിക്കേണ്ടിവന്നു.” ആക്രമണത്തിന് ശേഷം നസകത്ത് പറഞ്ഞു.

കഴിഞ്ഞ 15 വർഷമായി ബൽറാംപൂർ-രാമൻജ്ഗഞ്ച്, ഛത്തീസ്ഗഡിലെ ചിരിമിരി എന്നിവയുൾപ്പെടെ സർഗുജയിലെ വിവിധ ജില്ലകളിൽ വസ്ത്രങ്ങൾ വിൽക്കുന്ന നസകത്തിന്റെ ധൈര്യമാണ് പതിനൊന്ന് ജീവൻ രക്ഷിക്കുന്നതിലേക്ക് നയിച്ചത്. വർഷങ്ങളായി സർഗുജയിലെ നാട്ടുകാരുമായി അദ്ദേഹത്തിന്റെ കുടുംബം ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അമ്മാവനെ നഷ്ടപ്പെട്ടിട്ടും, കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ നസകത്ത് ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല. “എനിക്ക് അവരെ വിട്ടുപോകാൻ കഴിഞ്ഞില്ല, എല്ലാവരെയും സുരക്ഷിതമായി വിമാനത്താവളത്തിൽ എത്തിക്കുക എന്നതായിരുന്നു എന്റെ മുൻഗണന.” നസകത്ത് പറഞ്ഞു.

സർഗുജയിൽ മാത്രമല്ല, കശ്മീരിലും അദ്ദേഹത്തിന്റെ ധീരത പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഇടപെടലിനും ധൈര്യത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഛത്തീസ്ഗഢിലെ ജനങ്ങളും അദ്ദേഹത്തോടുള്ള പ്രശംസ പ്രകടിപ്പിച്ചിട്ടുണ്ട്. “നസകത്തിന്റെ മനസ്സിന്റെ സാന്നിധ്യം ഞങ്ങളുടെ കുടുംബങ്ങളെ രക്ഷിച്ചു. അദ്ദേഹം ഞങ്ങൾക്ക് ഒരു മാലാഖയെപ്പോലെയായിരുന്നു.” രക്ഷപ്പെടുത്തിയ കുടുംബങ്ങളിലൊന്നിന്റെ അമ്മാവനായ രാകേഷ് പരാസർ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ