'അയാൾ ഞങ്ങൾക്ക് ഒരു മാലാഖയെപ്പോലെയായിരുന്നു': അമ്മാവൻ ഭീകരരുടെ വെടിയേറ്റ് മരിച്ചിട്ടും പതറിയില്ല, പഹൽഗാം ആക്രമണത്തിൽ നസകത്ത് ഷായുടെ ധൈര്യം രക്ഷിച്ചത് 11 ജീവനുകൾ

2025 ഏപ്രിൽ 22 ന്, ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ, അനന്ത്‌നാഗിൽ നിന്നുള്ള തുണി വ്യാപാരിയായ യുവാവ് രക്ഷിച്ചത് പതിനൊന്ന് ജീവനുകൾ. ഛത്തീസ്ഗഢിലെ സർഗുജ ഡിവിഷനിൽ നിന്നുള്ള 11 പേരുടെ ജീവനാണ് നസകത്ത് അലി ഷാ എന്ന യുവാവ് രക്ഷപ്പെടുത്തിയത്. കശ്മീരിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന നാല് ദമ്പതികളും അവരുടെ മൂന്ന് കുട്ടികളും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു. രക്ഷപ്പെടുത്തിയതിന് ശേഷം നസകത്ത് അവരെ സുരക്ഷിതരായി ശ്രീനഗർ വിമാനത്താവളത്തിലേക്ക് എത്തിക്കുകയും ചെയ്തു.

‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്. അവധിക്കാലം ആഘോഷിക്കാൻ ഛത്തീസ്ഗഡിൽ നിന്ന് പോയ സംഘം കശ്മീരിൽ കുതിരപ്പുറത്ത് താഴ്‌വര സന്ദർശിക്കുകയായിരുന്നു. അപ്പോഴാണ് അക്രമികൾ വെടിവയ്ക്കാൻ തുടങ്ങിയത്. കുട്ടികൾ കരയാൻ തുടങ്ങിയപ്പോൾ, നസകത്ത് പെട്ടെന്ന് ഒരു കുട്ടിയെ പുറകിലും മറ്റൊരു കുട്ടിയെ കൈകളിലുമായി എടുത്ത് എല്ലാ കുടുംബങ്ങളെയും ഒരു പാർക്കിംഗ് സ്ഥലത്തേക്ക് സുരക്ഷിതമായി കൂട്ടി കൊണ്ടുപോയി. ആക്രമണത്തിനിടെ ഭീകരവാദികളെ പിടിച്ചു വെക്കാൻ ശ്രമിച്ചതിനെ തുടർന്ന് വെടിയേറ്റ് കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷാ നസകത്തിന്റെ അമ്മാവനാണ്. അമ്മാവൻ വെടിയേറ്റ് വീണിട്ടും കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിലായിരുന്നു നസകത്തിന്റെ ശ്രദ്ധ. “എനിക്ക് അവരെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല, എനിക്ക് അവരെ സഹായിക്കേണ്ടിവന്നു.” ആക്രമണത്തിന് ശേഷം നസകത്ത് പറഞ്ഞു.

കഴിഞ്ഞ 15 വർഷമായി ബൽറാംപൂർ-രാമൻജ്ഗഞ്ച്, ഛത്തീസ്ഗഡിലെ ചിരിമിരി എന്നിവയുൾപ്പെടെ സർഗുജയിലെ വിവിധ ജില്ലകളിൽ വസ്ത്രങ്ങൾ വിൽക്കുന്ന നസകത്തിന്റെ ധൈര്യമാണ് പതിനൊന്ന് ജീവൻ രക്ഷിക്കുന്നതിലേക്ക് നയിച്ചത്. വർഷങ്ങളായി സർഗുജയിലെ നാട്ടുകാരുമായി അദ്ദേഹത്തിന്റെ കുടുംബം ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അമ്മാവനെ നഷ്ടപ്പെട്ടിട്ടും, കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ നസകത്ത് ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല. “എനിക്ക് അവരെ വിട്ടുപോകാൻ കഴിഞ്ഞില്ല, എല്ലാവരെയും സുരക്ഷിതമായി വിമാനത്താവളത്തിൽ എത്തിക്കുക എന്നതായിരുന്നു എന്റെ മുൻഗണന.” നസകത്ത് പറഞ്ഞു.

സർഗുജയിൽ മാത്രമല്ല, കശ്മീരിലും അദ്ദേഹത്തിന്റെ ധീരത പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഇടപെടലിനും ധൈര്യത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഛത്തീസ്ഗഢിലെ ജനങ്ങളും അദ്ദേഹത്തോടുള്ള പ്രശംസ പ്രകടിപ്പിച്ചിട്ടുണ്ട്. “നസകത്തിന്റെ മനസ്സിന്റെ സാന്നിധ്യം ഞങ്ങളുടെ കുടുംബങ്ങളെ രക്ഷിച്ചു. അദ്ദേഹം ഞങ്ങൾക്ക് ഒരു മാലാഖയെപ്പോലെയായിരുന്നു.” രക്ഷപ്പെടുത്തിയ കുടുംബങ്ങളിലൊന്നിന്റെ അമ്മാവനായ രാകേഷ് പരാസർ പറഞ്ഞു.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു