പഞ്ച്കുലയില്‍ മോദിയുടെ സാന്നിധ്യത്തില്‍ സെയ്‌നിയുടെ രണ്ടാമൂഴം; ഹരിയാനയില്‍ തുടര്‍ച്ചയായി മൂന്നാം വട്ടവും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍

ഹരിയാനയില്‍ ഭരണത്തുടര്‍ച്ച നേടിയ ബിജെപിയുടെ മുഖ്യമന്ത്രിയായി നായബ് സിങ് സെയ്‌നി സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേറ്റു. ഹാട്രിക് വിജയം നേടി ഹരിയാനയില്‍ റെക്കോര്‍ഡിട്ട ബിജെപിയുടെ കേന്ദ്രനേതൃത്വം ഒന്നടങ്കം പഞ്ച്കുലയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ചണ്ഡീഗഡിനടുത്തുള്ള പഞ്ച്കുലയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയും മുതിര്‍ന്ന നേതാക്കളും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 18 മുഖ്യമന്ത്രിമാരും പങ്കെടുത്തു. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഹരിയാന മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പരമാവധി 14 മന്ത്രിമാരെ ഉള്‍ക്കൊള്ളിക്കാനാകും. നിലവില്‍ അനില്‍ വിജ്, കൃഷന്‍ കുമാര്‍ ബേദി, റാവു നര്‍ബീര്‍ സിംഗ്, കൃഷന്‍ ലാല്‍ പന്‍വാര്‍, വിപുല്‍ ഗോയല്‍ എന്നിവരാണ് സൈനി മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ രണ്‍ബീര്‍ ഗാങ്വയും മുന്‍ എംപി അരവിന്ദ് ശര്‍മ്മയും മന്ത്രിസ്ഥാനങ്ങള്‍ പ്രദേശിക്കുന്ന ബിജെപിക്കാരാണ്. കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിങ്ങിന്റെ മകള്‍ ആര്‍തി റാവുവിനൊപ്പം നിരവധി വനിതാ നിയമസഭാംഗങ്ങളും കാബിനറ്റ് ബെര്‍ത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ബന്‍സി ലാലിന്റെ കൊച്ചുമകള്‍ ശ്രുതി ചൗധരിയും മന്ത്രികസേര പ്രതീക്ഷിക്കുന്നുണ്ട്.

ഭരണവിരുദ്ധ വികാരം ശക്തമായിരുന്ന ഹരിയാനയില്‍ തന്റെ മുഖ്യമന്ത്രി സ്ഥാനം രണ്ടാം വട്ടത്തിലേക്ക് എത്തിച്ച് ഉറപ്പിച്ചു നിര്‍ത്തിയ നായബ് സിങ് സെയ്‌നിയ്ക്ക് ആശംസകളറിയിച്ചെത്തിയ എന്‍ഡിഎ സഖ്യകക്ഷികളുടെ ലക്ഷ്യം വരാനാരിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ്. മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ മെഗാ രാഷ്ട്രീയ ഒത്തുചേരല്‍ നടക്കുന്നതെന്നതിന് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. ബിജെപി എന്ന പാര്‍ട്ടി കരുത്താര്‍ജ്ജിക്കുന്നുവെന്ന് കാണിക്കാനും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണിയുടെ ശക്തിപ്രകടനവുമാണ് ഹരിയാനയില്‍ നടന്നത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 മുതല്‍ 7 വരെ ചണ്ഡീഗഡില്‍ എന്‍ഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അധ്യക്ഷനാകും. സംവിധാന്‍ കാ അമൃത് മഹോത്സവ് (ഭരണഘടനയുടെ 75 വര്‍ഷം) ആചരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തിന്റെ അനുസ്മരണവും ഉള്‍പ്പെടെ നിര്‍ണായകമായ ദേശീയ വികസന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് യോഗത്തിന്റെ അജണ്ട. കുറഞ്ഞത് 18 എന്‍ഡിഎ മുഖ്യമന്ത്രിമാരും 16 ഉപമുഖ്യമന്ത്രിമാരും സമ്മേളനത്തിന്റെ ശ്രദ്ധാകേന്ദ്രമാകും.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍