'നെഹ്‌റു അംബേദ്കറിനെതിരായിരുന്നു, ഇന്ദിര സംവരണം മുടക്കി, രാജീവ് ദളിതരെ അപഹസിച്ചു'; ഗാന്ധി കുടുംബത്തിനെതിരെ ആരോപണങ്ങളുമായി മോദി

രാജ്യത്തെ ഏറ്റവും വലിയ ദളിത്, ഒബിസി, ആദിവാസി വിരുദ്ധരാണ് ഗാന്ധി കുടുംബമെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബം എല്ലായ്‌പോഴും അംബേദ്കറെ എതിര്‍ത്തിട്ടുണ്ടെന്നും സംവരണത്തിനെതിരേ നിലപാടെടുത്തിട്ടുണ്ടെന്നും മോദി ആരോപിച്ചു. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും പേരെടുത്ത പറഞ്ഞായിരുന്നു മോദിയുടെ ആരോപണം.

അധികാരത്തിലെത്തിയാല്‍ ദളിതരുടെ സംവരണം അവസാനിപ്പിക്കാനാണ് ഗാന്ധി കുടുംബത്തിന്റെ ശ്രമമെന്ന് പറഞ്ഞ മോദി, താൻ അധികാരത്തില്‍ ഉള്ളിടത്തോളം കാലം അംബേദ്കര്‍ സംഭാവന ചെയ്ത സംവരണത്തിന്റെ ഒരു വിഹിതംപോലും നീക്കിക്കളയാനോ അപഹരിക്കാനോ അനുവദിക്കില്ലെന്നും പറഞ്ഞു. ഹരിയാനയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ ആരോപണങ്ങൾ.

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു സംവരണത്തിനെതിരായിരുന്നു. അതുസംബന്ധിച്ച് നെഹ്‌റു സംസ്ഥാന സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു. സംവരണാടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നതെങ്കില്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണമേന്മ കുറയുമെന്ന് നെഹ്‌റു പറഞ്ഞിരുന്നതായും’- മോദി അവകാശപ്പെട്ടു.

‘നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഒബിസി സംവരണം മുടങ്ങിയത്. രാജീവ് ഗാന്ധിയും സംവരണത്തിനെതിരായിരുന്നു. സംവരണാടിസ്ഥാനത്തില്‍ ജോലി ലഭിക്കുന്നവരെ ‘ബുദ്ധു’ എന്നാണ് രാജീവ് ഒരഭിമുഖത്തില്‍ അഭിസംബോധന ചെയ്തത്. അത് പട്ടികജാതി-പട്ടികവര്‍ഗ, ഒബിസിക്കാരോട് നടത്തിയ വലിയ അവഗണനയാണ്. ഗാന്ധി കുടുംബത്തില്‍നിന്ന് ഇപ്പോഴും ആ അവഗണന തുടരുന്നു’ – മോദി പറഞ്ഞു. വിപി സിങ് സര്‍ക്കാരിന്റെ കാലത്ത് ബിജെപിയുടെ പിന്തുണയോടെ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയെന്നും മോദി ചൂണ്ടിക്കാട്ടി.

Latest Stories

IND VS ENG: നിങ്ങൾ കാണിക്കുന്നത് മണ്ടത്തരം, ആ താരം കളിച്ചില്ലെങ്കിൽ അടുത്ത കളിയും തോൽക്കും: രവി ശാസ്ത്രി

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചു; തൃശൂരിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

IND VS ENG: അവനെ കൊണ്ട് ഒരു ഉപകാരവുമില്ല; ആ ചെക്കനെ പുറത്താക്കി മറ്റൊരു സ്പിന്നറിനെ കൊണ്ട് വരണം: സഞ്ജയ് മഞ്ജരേക്കർ

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; സ്റ്റാർ ബാറ്ററിന് പരിക്ക്; ക്യാമ്പിൽ ആശങ്ക

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, സംസ്ഥാനത്ത് മഴ ശക്തമാകും; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

'ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ' മൂന്ന് ദിവസത്തെ അതിഥിവേഷത്തിനായി ജോജുവിന്‌ കൊടുത്തത് 5.9 ലക്ഷം; മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരി

വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലിയെ പിടികൂടി തമിഴ്‌നാട് വനംവകുപ്പ്

IND VS ENG: രണ്ടാം ടെസ്റ്റിന് മുൻപ് സ്റ്റാർ പേസറെ ടീമിൽ നിന്ന് ഒഴിവാക്കി ബിസിസിഐ, കാരണം ഇതാണ്, ഞെട്ടി ആരാധകർ

'നിലമ്പൂരിലെ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തും, പരാജയം പാർട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കും'; എംവി ​ഗോവിന്ദൻ

മീഡിയാവണ്‍ വാര്‍ത്താ സംഘത്തെ എബിവിപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മര്‍ദിച്ചു; പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍