'നെഹ്‌റു അംബേദ്കറിനെതിരായിരുന്നു, ഇന്ദിര സംവരണം മുടക്കി, രാജീവ് ദളിതരെ അപഹസിച്ചു'; ഗാന്ധി കുടുംബത്തിനെതിരെ ആരോപണങ്ങളുമായി മോദി

രാജ്യത്തെ ഏറ്റവും വലിയ ദളിത്, ഒബിസി, ആദിവാസി വിരുദ്ധരാണ് ഗാന്ധി കുടുംബമെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബം എല്ലായ്‌പോഴും അംബേദ്കറെ എതിര്‍ത്തിട്ടുണ്ടെന്നും സംവരണത്തിനെതിരേ നിലപാടെടുത്തിട്ടുണ്ടെന്നും മോദി ആരോപിച്ചു. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും പേരെടുത്ത പറഞ്ഞായിരുന്നു മോദിയുടെ ആരോപണം.

അധികാരത്തിലെത്തിയാല്‍ ദളിതരുടെ സംവരണം അവസാനിപ്പിക്കാനാണ് ഗാന്ധി കുടുംബത്തിന്റെ ശ്രമമെന്ന് പറഞ്ഞ മോദി, താൻ അധികാരത്തില്‍ ഉള്ളിടത്തോളം കാലം അംബേദ്കര്‍ സംഭാവന ചെയ്ത സംവരണത്തിന്റെ ഒരു വിഹിതംപോലും നീക്കിക്കളയാനോ അപഹരിക്കാനോ അനുവദിക്കില്ലെന്നും പറഞ്ഞു. ഹരിയാനയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ ആരോപണങ്ങൾ.

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു സംവരണത്തിനെതിരായിരുന്നു. അതുസംബന്ധിച്ച് നെഹ്‌റു സംസ്ഥാന സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു. സംവരണാടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നതെങ്കില്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണമേന്മ കുറയുമെന്ന് നെഹ്‌റു പറഞ്ഞിരുന്നതായും’- മോദി അവകാശപ്പെട്ടു.

‘നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഒബിസി സംവരണം മുടങ്ങിയത്. രാജീവ് ഗാന്ധിയും സംവരണത്തിനെതിരായിരുന്നു. സംവരണാടിസ്ഥാനത്തില്‍ ജോലി ലഭിക്കുന്നവരെ ‘ബുദ്ധു’ എന്നാണ് രാജീവ് ഒരഭിമുഖത്തില്‍ അഭിസംബോധന ചെയ്തത്. അത് പട്ടികജാതി-പട്ടികവര്‍ഗ, ഒബിസിക്കാരോട് നടത്തിയ വലിയ അവഗണനയാണ്. ഗാന്ധി കുടുംബത്തില്‍നിന്ന് ഇപ്പോഴും ആ അവഗണന തുടരുന്നു’ – മോദി പറഞ്ഞു. വിപി സിങ് സര്‍ക്കാരിന്റെ കാലത്ത് ബിജെപിയുടെ പിന്തുണയോടെ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയെന്നും മോദി ചൂണ്ടിക്കാട്ടി.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി