'നെഹ്‌റു അംബേദ്കറിനെതിരായിരുന്നു, ഇന്ദിര സംവരണം മുടക്കി, രാജീവ് ദളിതരെ അപഹസിച്ചു'; ഗാന്ധി കുടുംബത്തിനെതിരെ ആരോപണങ്ങളുമായി മോദി

രാജ്യത്തെ ഏറ്റവും വലിയ ദളിത്, ഒബിസി, ആദിവാസി വിരുദ്ധരാണ് ഗാന്ധി കുടുംബമെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബം എല്ലായ്‌പോഴും അംബേദ്കറെ എതിര്‍ത്തിട്ടുണ്ടെന്നും സംവരണത്തിനെതിരേ നിലപാടെടുത്തിട്ടുണ്ടെന്നും മോദി ആരോപിച്ചു. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും പേരെടുത്ത പറഞ്ഞായിരുന്നു മോദിയുടെ ആരോപണം.

അധികാരത്തിലെത്തിയാല്‍ ദളിതരുടെ സംവരണം അവസാനിപ്പിക്കാനാണ് ഗാന്ധി കുടുംബത്തിന്റെ ശ്രമമെന്ന് പറഞ്ഞ മോദി, താൻ അധികാരത്തില്‍ ഉള്ളിടത്തോളം കാലം അംബേദ്കര്‍ സംഭാവന ചെയ്ത സംവരണത്തിന്റെ ഒരു വിഹിതംപോലും നീക്കിക്കളയാനോ അപഹരിക്കാനോ അനുവദിക്കില്ലെന്നും പറഞ്ഞു. ഹരിയാനയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ ആരോപണങ്ങൾ.

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു സംവരണത്തിനെതിരായിരുന്നു. അതുസംബന്ധിച്ച് നെഹ്‌റു സംസ്ഥാന സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു. സംവരണാടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നതെങ്കില്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണമേന്മ കുറയുമെന്ന് നെഹ്‌റു പറഞ്ഞിരുന്നതായും’- മോദി അവകാശപ്പെട്ടു.

‘നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഒബിസി സംവരണം മുടങ്ങിയത്. രാജീവ് ഗാന്ധിയും സംവരണത്തിനെതിരായിരുന്നു. സംവരണാടിസ്ഥാനത്തില്‍ ജോലി ലഭിക്കുന്നവരെ ‘ബുദ്ധു’ എന്നാണ് രാജീവ് ഒരഭിമുഖത്തില്‍ അഭിസംബോധന ചെയ്തത്. അത് പട്ടികജാതി-പട്ടികവര്‍ഗ, ഒബിസിക്കാരോട് നടത്തിയ വലിയ അവഗണനയാണ്. ഗാന്ധി കുടുംബത്തില്‍നിന്ന് ഇപ്പോഴും ആ അവഗണന തുടരുന്നു’ – മോദി പറഞ്ഞു. വിപി സിങ് സര്‍ക്കാരിന്റെ കാലത്ത് ബിജെപിയുടെ പിന്തുണയോടെ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയെന്നും മോദി ചൂണ്ടിക്കാട്ടി.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ