തമിഴ്നാട്ടിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിഭജിക്കുന്നു; തമിഴ്നാട്ടില്‍ ഭീഷണി നേരിടുന്നത് മതമല്ല, ബിജെപി സഖ്യമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

തമിഴ്നാട്ടിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തമിഴ്നാട്ടില്‍ ഭീഷണി നേരിടുന്നത് മതമല്ല, ബിജെപി സഖ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യാജ ഭക്തികൊണ്ട് തമിഴ്നാട്ടില്‍ വേരുപിടിപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പോലുള്ള വിഷയങ്ങളാണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍, കേന്ദ്രത്തില്‍ ഭരണത്തിലുള്ളവര്‍ തമിഴ്നാട്ടിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നത്. മതം അപകടത്തിലാണെന്ന അവരുടെ പ്രചാരണം ഇവിടെ വിലപ്പോവില്ല. ഇവിടെ അപകടത്തിലുള്ളത് അവരുടെ സഖ്യം മാത്രമാണ്- സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഞങ്ങള്‍ 3,000 ക്ഷേത്രങ്ങളുടെ കുംഭാഭിഷേകം നടത്തി. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളുടെ പുനരുദ്ധാരണത്തിന് 84 കോടി രൂപ അനുവദിച്ചു. വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് ഇതൊന്നും ദഹിക്കുന്നില്ല. ഡിഎംകെ സര്‍ക്കാര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ അവര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ നോക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി