അവരെ മണ്ണിലേക്ക് വെട്ടിയെറിയും, കൊലവിളി പ്രസംഗവുമായി മിഥുന്‍ ചക്രബര്‍ത്തി; വേദിയില്‍ പുഞ്ചിരിയോടെ അമിത്ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വേദിയിലിരുത്തി ബിജെപി നേതാവും ബോളിവുഡ് താരവുമായ മിഥുന്‍ ചക്രബര്‍ത്തിയുടെ വിദ്വേഷ പ്രസംഗം. പശ്ചിമ ബംഗാളിലാണ് സംഭവം നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീറിനെതിരെയാണ് മിഥുന്‍ ചക്രബര്‍ത്തിയുടെ വിദ്വേഷ പ്രസംഗം.

പശ്ചിമബംഗാളിലെ ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് നവംബറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മിഥുന്‍ ചക്രബര്‍ത്തിയുടെ കൊലവിളി. ഇവിടെ 70 ശതമാനം മുസ്ലീങ്ങളും 30 ശതമാനം ഹിന്ദുക്കളാണെന്നും അവരെ വെട്ടി ഭാഗീരഥിയില്‍ എറിയുമെന്നും ഒരു നേതാവ് പ്രസംഗിച്ചിരുന്നുവെന്ന് ആരോപിച്ചാണ് മിഥുന്‍ വിദ്വേഷ പ്രസംഗം ആരംഭിച്ചത്.

മുഖ്യമന്ത്രി മമത ബാനര്‍ജി ഇതിനെതിരെ എന്തെങ്കിലും പറയുമെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ മമത ഒന്നും പറഞ്ഞില്ല. എന്നാല്‍ താന്‍ പറയുന്നു തങ്ങള്‍ അവരെ വെട്ടി കുഴിച്ചുമൂടും. തങ്ങള്‍ വെട്ടും എന്നാല്‍ ഭാഗീരഥിയില്‍ എറിയില്ല. ആ നദി തങ്ങളുടെ മാതാവാണ്. അതുകൊണ്ട് മണ്ണിലേക്കാവും തങ്ങള്‍ വെട്ടിയെറിയുകയെന്നും മിഥുന്‍ പറഞ്ഞു.

അമിത്ഷായെ വേദിയിലിരുത്തിയായിരുന്നു മിഥുന്റെ കൊലവിളി പ്രസംഗം. പുഞ്ചിരിയായിരുന്നു മിഥുന്‍ ചക്രബര്‍ത്തിയുടെ വാക്കുകള്‍ക്ക് അമിത്ഷാ നല്‍കിയ മറുപടി. ബംഗാളിന്റെ സിംഹാസനത്തിലേക്ക് വിജയിച്ചുകയറാനായി തങ്ങള്‍ എന്തും ചെയ്യും. 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആ സിംഹാസനം ബിജെപിയുടെ പക്കലുണ്ടാകുമെന്നും മിഥുന്‍ പറഞ്ഞു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി