ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷനെന്ന് തുറന്നുപറഞ്ഞ് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്‌. ലക്ഷ്യം വച്ചത് ഭീകരകേന്ദ്രങ്ങള്‍ മാത്രമായിരുന്നു. കൃത്യവും നിയന്ത്രിതവുമായിരുന്നു തിരിച്ചടി. ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണ ജനങ്ങള്‍ക്ക് അപായമുണ്ടാകാതെ ജാഗ്രത പുലര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. ചില ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ ഭീഷണി മൂലം ഒഴിഞ്ഞുപോയി. ഒമ്പതിലധികം  ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. നൂറിലധികം ഭീകരരെ വധിച്ചു. പുല്‍വാമ ഭീകരാക്രമണത്തിലും, കാണ്ഡഹാര്‍ വിമാന റാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും പ്രതിരോധ സേന പറഞ്ഞു.

ഇന്ത്യ നേരിട്ട ആക്രമണങ്ങളെ കുറിച്ചും രാജ്യം നല്‍കിയ തിരിച്ചടികളെ കുറിച്ചുമുളള ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. പാകിസ്ഥാനിലെ ഏത് മേഖലയിലും തിരിച്ചടിക്കാന്‍ കഴിയുമെന്ന് സൈന്യം അവകാശപ്പെട്ടു. കൊടുഭീകരന്‍ അബ്ദുള്‍ റൗഫ് കൊല്ലപ്പെട്ടെന്നും സൈന്യത്തിന്റെ സ്ഥിരീകരണം. ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് പാകിസ്ഥാന്‍ ആക്രമണം നടത്തി. ഡ്രോണ്‍ ആക്രമണം നടക്കുമ്പോള്‍ പാകിസ്ഥാന്‍ യാത്രാവിമാനങ്ങള്‍ പറത്തി. പാക് റഡാര്‍ സംവിധാനം തകര്‍ത്തു. തിരിച്ചടി മറ്റു മാര്‍ഗമില്ലാത്തതിനാലെന്നും എയര്‍ മാര്‍ഷല്‍ എകെ ഭാരതി പറഞ്ഞു.

സേനകളെയും നിരപരാധികളായ വിനോദസഞ്ചാരികളെയും ആക്രമിച്ചപ്പോഴാണ് തിരിച്ചടിക്കണമെന്ന തീരുമാനത്തിലേക്ക് സൈന്യം എത്തിയത്. തീവ്രവാദികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുളള ആക്രമണമായിരുന്നു സൈന്യത്തിന്റേത്. കണിശതയോടെ ഭീകരകേന്ദ്രങ്ങളിലേക്ക് അതിര്‍ത്തി കടന്ന് ആക്രമിക്കാന്‍ തീരുമാനിച്ചു. ഇതിനായി അതിര്‍ത്തിക്കപ്പുറമുളള തീവ്രവാദ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചു.

ഇതില്‍ ചില ഭീകരകേന്ദ്രങ്ങള്‍ തിരിച്ചടിയുണ്ടാവുമെന്ന് ഉറപ്പായതോടെ ആളൊഴിഞ്ഞു പോയി. ഒമ്പത് ഭീകരകേന്ദ്രങ്ങളായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടത്. പാകിസ്ഥാന്‍ പഞ്ചാബിലും പാക് അധീന കശ്മീരിലുമുളള തീവ്രവാദ കേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഭാഗല്പൂരിലെയും മുരിദ്‌കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകര്‍ക്കാനായി. അജ്മല്‍ കസബിനെയും ഡേവിഡ് ഹെഡ്‌ലിയെയും പരിശീലിപ്പിച്ച മുരിദ്‌കെയിലെ ലഷ്‌കര്‍ ക്യാമ്പ് ആക്രമണം നടത്താന്‍ ഉന്നമിട്ടതില്‍ പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രതിരോധ സേന വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ധുരില്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും സൈന്യം പറഞ്ഞു. മേയ് ഏഴിന് നടത്തിയ ആക്രമണത്തില്‍ സൈനിക കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളും ആക്രമിച്ചില്ല. പിന്നീട് പാകിസ്ഥാനയച്ച ഡ്രോണുകള്‍ എല്ലാം തകര്‍ക്കാനായി. ഈ രണ്ട് ക്യാമ്പുകള്‍ തകര്‍ക്കുക ആയിരുന്നു വ്യോമസേനയുടെ ലക്ഷ്യം. ഭീകര ക്യാമ്പുകള്‍ മാത്രമാണ് തകര്‍ത്തത്. പാകിസ്ഥാന്‍ സൈന്യത്തിന്റെയോ, ആളുകളുടെയോ കെട്ടിടങ്ങള്‍ തകര്‍ത്തിട്ടില്ല. നമ്മള്‍ ലക്ഷ്യമിട്ടത് ഭീകര കേന്ദ്രങ്ങളെ, പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത് സാധാരണ ജനങ്ങളെ എന്നതാണ് വ്യത്യാസമെന്നും സേന പറഞ്ഞു. ശ്രീനഗര്‍ മുതല്‍ മല്യ വരെ ആക്രമണം ഉണ്ടായി. ഡ്രോണ്‍ ആക്രമണം തടയാന്‍ നമ്മള്‍ സജ്ജമായിരുന്നു. സൈനിക കേന്ദ്രങ്ങള്‍ക്കും, ജനങ്ങള്‍ക്കും നാശനഷ്ടമില്ല. ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.

ബഹാവല്‍പൂരില്‍ ആക്രമിക്കാന്‍ ഉദ്ദേശിച്ച ഭീകരകേന്ദ്രം വളരെ വലുതായിരുന്നു. അതിനാല്‍ത്തന്നെ കൃത്യമായി ആ കേന്ദ്രം പൂര്‍ണമായി നശിപ്പിക്കാന്‍ വലിയ ആഘാതശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചു. പാകിസഥാന്‍ ലക്ഷ്യമിട്ട ഇന്ത്യയിലെ ഒരു സ്ഥലങ്ങളിലും കേടുപാടുകളില്ല. പാകിസ്ഥാന്‍ വിമാനം മാത്രമല്ല, അന്താരാഷ്ട്ര യാത്രാ വിമാനം അടക്കം മറയാക്കി പാകിസ്ഥാന്‍. യാത്രാ വിമാനങ്ങള്‍ക്കുനേരെ ഒരു ആക്രമണവും നടത്തിയില്ല. ജനവാസമേഖലകളെ പാകിസ്ഥാന്‍ ഉന്നമിട്ടപ്പോഴാണ് ലഹോറിലെ അവരുടെ റഡാര്‍ സംവിധാനത്തെ ആക്രമിച്ചതെന്നും പ്രതിരോധ സേന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

Latest Stories

'വാതിലടച്ചാലും താക്കോല്‍ ഉണ്ടല്ലോ, ആവശ്യം ഉണ്ടെങ്കില്‍ തുറക്കാം'; അന്‍വര്‍ വിഷയത്തില്‍ കെപി സിസി പ്രസിഡന്റ് സണ്ണി ജോസഫ്

'സർവ്വം ഷൗക്കത്ത് മയം'; നിലമ്പൂരിൽ യുഡിഎഫ് ലീഡ് 8000 കടന്നു, എൽഡിഎഫ് പ്രതീക്ഷ മങ്ങുന്നു, കരുത്ത് കാട്ടി പി വി അൻവർ

'വോട്ട് പിടിക്കുന്നത് പിണറായിസത്തിനെതിരെ, യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്നത് അടിസ്ഥാന രഹിതം'; പി വി അൻവർ

'ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു, മറ്റൊന്നും ഏശിയില്ല'; നിലമ്പൂർ തിരഞ്ഞെടുപ്പിൽ സാദിഖലി ശിഹാബ് തങ്ങൾ

നിലമ്പൂരില്‍ അന്‍വറിനും താഴെ നാലാം സ്ഥാനത്ത് ബിജെപി; തുടക്കം മുതല്‍ ലീഡുമായി യുഡിഎഫ് കുതിപ്പ്; ചുരുക്കം ബൂത്തുകളില്‍ മാത്രം ലീഡ് നേടി എം സ്വരാജ്‌

നിലമ്പൂരില്‍ ഒരുഘട്ടത്തിലും ലീഡ് നേടാനാകാതെ എൽഡിഎഫ്; തുടക്കം മുതൽ മുന്നേറ്റം തുടർന്ന് യുഡിഎഫ്

നിലമ്പൂരിൽ യുഡിഎഫ് തരംഗം; കുതിച്ച് കയറി ആര്യാടൻ ഷൗക്കത്ത്, ലീഡ് 5000കടന്നു

ആദ്യമേ ആര്യാടൻ; നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്

പാലക്കാട് ജില്ലയിലെ ചെക്ക്ഡാമുകളിലെ ഒഴുക്കില്‍പെട്ട് മൂന്ന് മരണം; മരിച്ചത് രണ്ടു വിദ്യാര്‍ത്ഥികളും ഒരു മധ്യവയസ്‌കനും

അബ്ബാസ് അരാഗ്ചി പുടിനുമായി കൂടിക്കാഴ്ച നടത്തും; അമേരിക്കന്‍ ആക്രമണം നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്‍