മെറ്റ ഒരാഴ്ചയ്ക്കിടെ മരണത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയത് പത്ത് പേരെ; പൊലീസിനും മെറ്റയ്ക്കും കൈയടിച്ച് സോഷ്യല്‍ മീഡിയ

ഉത്തര്‍പ്രദേശില്‍ ഒരാഴ്ചയ്ക്കിടെ മെറ്റയുടെ സഹായത്തോടെ പൊലീസ് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് പത്ത് പേരെ. ഉത്തര്‍പ്രദേശിലെ പത്ത് ആത്മഹത്യ ശ്രമങ്ങളാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ സഹായത്തോടെ പൊലീസ് പരാജയപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയകളിലെത്തുന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട പോസ്റ്റുകളും വിവരങ്ങളും മെറ്റ യുപി പൊലീസിന് കൈമാറുന്ന സമ്പ്രദായമാണ് പത്ത് പേരെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പൊലീസിന് സഹായകമായത്. ഒരാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള 14 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് യുപി പൊലീസ് പറയുന്നു.

ആത്മഹത്യയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെറ്റ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് പൊലീസിനെ ബന്ധപ്പെടും. പൊലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെന്ററില്‍ ഫോണിലൂടെയോ ഇ-മെയിലിലൂടെയോ ഉടന്‍ തന്നെ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. സോഷ്യല്‍ മീഡിയ സെന്ററിനെ എസ്ടിഎഫ് സെര്‍വറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഈ സംവിധാനത്തിന്റെ സഹായത്തോടെ ഇത്തരം പോസ്റ്റ് പങ്കുവെച്ചയാളുടെ ലൊക്കേഷന്‍ കണ്ടെത്തുകയും പൊലീസ് ഇടപെടല്‍ നടത്തുകയും ചെയ്യും. മെറ്റയില്‍ നിന്ന് വിവരം ലഭിച്ച ഉടന്‍ നടപടി സ്വീകരിച്ചതിനാലാണ് പത്ത് ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്നും ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ