മെറ്റ ഒരാഴ്ചയ്ക്കിടെ മരണത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയത് പത്ത് പേരെ; പൊലീസിനും മെറ്റയ്ക്കും കൈയടിച്ച് സോഷ്യല്‍ മീഡിയ

ഉത്തര്‍പ്രദേശില്‍ ഒരാഴ്ചയ്ക്കിടെ മെറ്റയുടെ സഹായത്തോടെ പൊലീസ് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് പത്ത് പേരെ. ഉത്തര്‍പ്രദേശിലെ പത്ത് ആത്മഹത്യ ശ്രമങ്ങളാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ സഹായത്തോടെ പൊലീസ് പരാജയപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയകളിലെത്തുന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട പോസ്റ്റുകളും വിവരങ്ങളും മെറ്റ യുപി പൊലീസിന് കൈമാറുന്ന സമ്പ്രദായമാണ് പത്ത് പേരെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പൊലീസിന് സഹായകമായത്. ഒരാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള 14 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് യുപി പൊലീസ് പറയുന്നു.

ആത്മഹത്യയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെറ്റ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് പൊലീസിനെ ബന്ധപ്പെടും. പൊലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെന്ററില്‍ ഫോണിലൂടെയോ ഇ-മെയിലിലൂടെയോ ഉടന്‍ തന്നെ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. സോഷ്യല്‍ മീഡിയ സെന്ററിനെ എസ്ടിഎഫ് സെര്‍വറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഈ സംവിധാനത്തിന്റെ സഹായത്തോടെ ഇത്തരം പോസ്റ്റ് പങ്കുവെച്ചയാളുടെ ലൊക്കേഷന്‍ കണ്ടെത്തുകയും പൊലീസ് ഇടപെടല്‍ നടത്തുകയും ചെയ്യും. മെറ്റയില്‍ നിന്ന് വിവരം ലഭിച്ച ഉടന്‍ നടപടി സ്വീകരിച്ചതിനാലാണ് പത്ത് ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്നും ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി