'അനന്തരവൻ ആകാശ് ആനന്ദിനെ വീണ്ടും പിൻഗാമിയായി പ്രഖ്യാപിച്ച് മായാവതി'; പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ പദവിയും വഹിക്കും

അനന്തരവൻ ആകാശ് ആനന്ദിനെ വീണ്ടും തൻ്റെ പിൻഗാമിയായി പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് മായാവതി. പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ പദവിയും ആകാശ് ആനന്ദിന് നൽകി. ലഖ്‌നൗവിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് പ്രഖ്യാപനം.

ഇത് രണ്ടാം തവണയാണ് ആകാശ് ആനന്ദിനെ മായാവതി തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത്. ഡിസംബറിലാണ് മായാവതിയുടെ പിൻഗാമിയായി 29-കാരനെ ആദ്യമായി തിരഞ്ഞെടുത്തത്. മാസങ്ങൾക്ക് മുൻപ് മായാവതിയുടെ പിൻഗാമി സ്ഥാനത്ത് നിന്ന് ആകാശിനെ നീക്കിയിരുന്നു. പാർട്ടിയുടെയും പ്രസ്ഥാനത്തിൻ്റെയും താൽപ്പര്യം കണക്കിലെടുത്ത്, പൂർണ്ണ പക്വത കൈവരിക്കുന്നത് വരെ രണ്ട് സുപ്രധാന ഉത്തരവാദിത്തങ്ങളിൽ നിന്നും ആനന്ദിനെ ഒഴിവാക്കുന്നുവെന്നായിരുന്നു അന്ന് മായാവതി നൽകിയ വിശദീകരണം.

ആകാശിൻ്റെ പിതാവ് ആനന്ദ് കുമാറിനാണ് അന്ന് പാർട്ടി ചുമതലകൾ നൽകിയത്. ആകാശിൻ്റെ പക്വതയില്ലായ്മ മൂലമാണ് ആകാശിനെ പുറത്താക്കിയതെന്ന് പാർട്ടി നേതൃത്വവും അറിയിച്ചിരുന്നു. ഏപ്രിലിൽ, സീതാപൂരിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ച് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആകാശിനും മറ്റ് നാല് പേർക്കുമെതിരെ കേസെടുത്തിരുന്നു. ഇതേത്തുടർന്നായിരുന്നു ആകാശിനെതിരെയുള്ള നടപടി.

അതേസമയം ആകാശിനെ തിരിച്ചെടുത്തതിന് പിന്നിലെ കാരണം ആസാദ് സമാജ് പാർട്ടിയുടെ പ്രസിഡൻ്റും പ്രമുഖ ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദിൻ്റെ ഉയർച്ചയാണെന്ന് ബിഎസ്പി നേതാക്കൾ അറിയിച്ചു. ചന്ദ്രശേഖർ നാഗിന ലോക്‌സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടിയുടെ ഓം കുമാറിനെ പരാജയപ്പെടുത്തി വിജയിച്ചിരുന്നു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം