'അനന്തരവൻ ആകാശ് ആനന്ദിനെ വീണ്ടും പിൻഗാമിയായി പ്രഖ്യാപിച്ച് മായാവതി'; പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ പദവിയും വഹിക്കും

അനന്തരവൻ ആകാശ് ആനന്ദിനെ വീണ്ടും തൻ്റെ പിൻഗാമിയായി പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് മായാവതി. പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ പദവിയും ആകാശ് ആനന്ദിന് നൽകി. ലഖ്‌നൗവിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് പ്രഖ്യാപനം.

ഇത് രണ്ടാം തവണയാണ് ആകാശ് ആനന്ദിനെ മായാവതി തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത്. ഡിസംബറിലാണ് മായാവതിയുടെ പിൻഗാമിയായി 29-കാരനെ ആദ്യമായി തിരഞ്ഞെടുത്തത്. മാസങ്ങൾക്ക് മുൻപ് മായാവതിയുടെ പിൻഗാമി സ്ഥാനത്ത് നിന്ന് ആകാശിനെ നീക്കിയിരുന്നു. പാർട്ടിയുടെയും പ്രസ്ഥാനത്തിൻ്റെയും താൽപ്പര്യം കണക്കിലെടുത്ത്, പൂർണ്ണ പക്വത കൈവരിക്കുന്നത് വരെ രണ്ട് സുപ്രധാന ഉത്തരവാദിത്തങ്ങളിൽ നിന്നും ആനന്ദിനെ ഒഴിവാക്കുന്നുവെന്നായിരുന്നു അന്ന് മായാവതി നൽകിയ വിശദീകരണം.

ആകാശിൻ്റെ പിതാവ് ആനന്ദ് കുമാറിനാണ് അന്ന് പാർട്ടി ചുമതലകൾ നൽകിയത്. ആകാശിൻ്റെ പക്വതയില്ലായ്മ മൂലമാണ് ആകാശിനെ പുറത്താക്കിയതെന്ന് പാർട്ടി നേതൃത്വവും അറിയിച്ചിരുന്നു. ഏപ്രിലിൽ, സീതാപൂരിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ച് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആകാശിനും മറ്റ് നാല് പേർക്കുമെതിരെ കേസെടുത്തിരുന്നു. ഇതേത്തുടർന്നായിരുന്നു ആകാശിനെതിരെയുള്ള നടപടി.

അതേസമയം ആകാശിനെ തിരിച്ചെടുത്തതിന് പിന്നിലെ കാരണം ആസാദ് സമാജ് പാർട്ടിയുടെ പ്രസിഡൻ്റും പ്രമുഖ ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദിൻ്റെ ഉയർച്ചയാണെന്ന് ബിഎസ്പി നേതാക്കൾ അറിയിച്ചു. ചന്ദ്രശേഖർ നാഗിന ലോക്‌സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടിയുടെ ഓം കുമാറിനെ പരാജയപ്പെടുത്തി വിജയിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക