ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു; എട്ട് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢ് അബുജ്മറില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. രണ്ട് ജവാന്മാര്‍ക്ക് ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അബുജ്മറില്‍ ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. മേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മലയോര മേഖലയാണ് അബുജ്മര്‍. നാരായണ്‍പൂര്‍, ബീജാപൂര്‍, ദന്തേവാഡ എന്നീ ജില്ലകളിലാണ് അബുജ്മര്‍ മലയോര പ്രദേശം. ഒറ്റപ്പെട്ട് കിടക്കുന്ന അബുജ്മര്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ നാരായണ്‍പൂര്‍, കാങ്കര്‍, ദന്തേവാഡ ജില്ലകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം സംയുക്തമായി അബുജ്മറിലേക്ക് എത്തുകയായിരുന്നു.

ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ഐടിബിപി 53ാം ബറ്റാലിയനുമാണ് അബുജ്മര്‍ മലയോര മേഖലയില്‍ എത്തിയത്. തുടര്‍ന്ന് രണ്ട് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് എട്ട് മാവോയിസ്റ്റുകളെ വധിച്ചത്. കഴിഞ്ഞ മാസം ഗഗളൂര്‍ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപം നടന്ന ഏറ്റുമുട്ടലില്‍ പത്തിലേറെ മാവോയിസ്റ്റുകളെ വധിച്ചിരുന്നു.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...