ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി നേരത്തെ വെളിപ്പെടുത്തി മനോജ് തിവാരി

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ, ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി പുറത്തുവിട്ടതായി റിപ്പോർട്ട്. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് മനോജ് തിവാരി തിയതി വെളിപ്പെടുത്തിയത്. ഡൽഹി തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് തിവാരി തിയതി പുറത്തുവിട്ടത്.

ഡിസംബർ 19-ന് നൽകിയ അഭിമുഖത്തിലാണ് ഫെബ്രുവരി എട്ടിന് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമെന്ന് മനോജ് തിവാരി സൂചന നൽകുന്നത്. ട്വിറ്ററിലാണ് മനോജ് തിവാരിയുടെ അഭിമുഖം വൈറലായത്. “കെജ്‌രിവാൾ ദബാംഗ് ആണോ അല്ലയോ എന്ന് ഫെബ്രുവരി എട്ടിന് വ്യക്തമാകുമെന്ന്” മനോജ് തിവാരി അഭിമുഖത്തിൽ പറയുന്നു. ജനുവരി ആറിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മനോജ് തിവാരി അറിയാതെ തിരഞ്ഞെടുപ്പ് തിയതി പറയുമ്പോൾ അവതാരകൻ വിഷയം മാറ്റുന്നതും അഭിമുഖത്തിൽ വ്യക്തമാണ്.

സദസ്സിലുള്ളവർ ഇത് ചോദ്യം ചെയ്തതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിനായിരുന്നു അപ്പോൾ ഇത്തവണ എട്ടിനായിരിക്കും എന്ന് പ്രവചിക്കുന്നതിൽ എന്താണ് തെറ്റെന്ന് തിവാരി മറുചോദ്യം ചോദിച്ചു. ചോദ്യം ഉന്നയിച്ചവരോട് അദ്ദേഹം തട്ടിക്കയറുകയും ചെയ്തു. പരിപാടിയുടെ അവതാരകൻ ഇടപെട്ട് വിവാദം ഒഴിവാക്കിയെങ്കിലും തിരഞ്ഞെടുപ്പു കമ്മീഷൻ തിയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ട്വിറ്ററിൽ ഡിസംബർ 2-1ലെ വീഡിയോ വൈറലായിരിക്കുകയാണ്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍