മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിനെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശങ്ങൾ പിൻവലിക്കാനുള്ള സമയപരിധി ഉച്ചകഴിഞ്ഞ് 3 ന് അവസാനിച്ചതിനാൽ അദ്ദേഹത്തെ എതിരില്ലാതെ തിരഞ്ഞെടുത്തു.

ജൂണിൽ രാജ്യസഭാ എം.പിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ മദൻ ലാൽ സൈനിയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി മൻമോഹൻ സിംഗ് നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ ബി.ജെ.പി ഒരു സ്ഥാനാർത്ഥിയെയും നിർത്തിയില്ല.

1991- ൽ അസമിൽ നിന്ന് ജയിച്ചാണ് മൻമോഹൻ സിംഗ് ആദ്യമായി ലോക്‌സഭാ അംഗമാകുന്നത്. താമസിയാതെ, അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി, തുടർന്ന് അദ്ദേഹം ധനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

രണ്ടുതവണ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ അസമിൽ നിന്നുമുള്ള രാജ്യസഭാംഗം എന്ന നിലയിലുള്ള കാലാവധി ജൂണിൽ അവസാനിച്ചു. 126 അംഗ അസം അസംബ്ലിയിൽ പാർട്ടിയുടെ ശക്തി 25 ആയി കുറഞ്ഞതിനാൽ അദ്ദേഹത്തെ വീണ്ടും നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്