നാഗ്പൂര്‍ സംഘര്‍ഷത്തിലെ പ്രധാന പ്രതി അറസ്റ്റില്‍; പിടിയിലായ ഫഹീം ഖാന്‍ ജനക്കൂട്ടത്തെ വൈകാരികമായി ഇളക്കിവിട്ടെന്ന് പൊലീസ്

നാഗ്പൂര്‍ സംഘര്‍ഷത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ബജരംഗദളും നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലെ മുഖ്യ പ്രതിയാണ് പിടിയിലായത്. ഫഹീം ഖാന്‍ എന്ന പ്രാദേശിക നേതാവാണ് കേസില്‍ അറസ്റ്റിലായത്.

ജനക്കൂട്ടത്തെ ഫഹീം ഖാന്‍ വൈകാരികമായി ഇളക്കിവിട്ട് സംഘര്‍ഷമുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. പ്രതിഷേധ പരിപാടിക്കിടെ ഒരു സമുദായത്തെ അപമാനിക്കുന്ന നടപടി ഉണ്ടായെന്നാണ് അഭ്യൂഹം പരന്നത്. ഇതിനുപിന്നാലെ ഫഹീം ഖാന്‍ സംഘര്‍ഷത്തിന് കാരണമാകും വിധം ജനക്കൂട്ടത്തെ ഇളക്കിവിട്ടതായാണ് പൊലീസിന്റെ വാദം.

സംഘര്‍ഷങ്ങള്‍ക്കിടെ നിതാ പൊലീസിനെ ലൈംഗീകമായി ഉപദ്രവിച്ചെന്നും പരാതിയുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇതോടകം 50ലേറെ പേര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. ഔറംഗസീബ് വിവാദത്തില്‍ പക്ഷേ വിഎച്ച്പിഎയും ബജരംഗ് ദള്ളിനെയും തള്ളുകയാണ് ആര്‍എസ്എസ്.

കലാപം സമൂഹത്തിന് നല്ലതല്ല. ഔറംഗസീബ് വിവാദത്തിന് ഇപ്പോള്‍ യാതൊരു പ്രസക്തിയും ഇല്ലെന്നും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ