നാഗ്പൂര്‍ സംഘര്‍ഷത്തിലെ പ്രധാന പ്രതി അറസ്റ്റില്‍; പിടിയിലായ ഫഹീം ഖാന്‍ ജനക്കൂട്ടത്തെ വൈകാരികമായി ഇളക്കിവിട്ടെന്ന് പൊലീസ്

നാഗ്പൂര്‍ സംഘര്‍ഷത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ബജരംഗദളും നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലെ മുഖ്യ പ്രതിയാണ് പിടിയിലായത്. ഫഹീം ഖാന്‍ എന്ന പ്രാദേശിക നേതാവാണ് കേസില്‍ അറസ്റ്റിലായത്.

ജനക്കൂട്ടത്തെ ഫഹീം ഖാന്‍ വൈകാരികമായി ഇളക്കിവിട്ട് സംഘര്‍ഷമുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. പ്രതിഷേധ പരിപാടിക്കിടെ ഒരു സമുദായത്തെ അപമാനിക്കുന്ന നടപടി ഉണ്ടായെന്നാണ് അഭ്യൂഹം പരന്നത്. ഇതിനുപിന്നാലെ ഫഹീം ഖാന്‍ സംഘര്‍ഷത്തിന് കാരണമാകും വിധം ജനക്കൂട്ടത്തെ ഇളക്കിവിട്ടതായാണ് പൊലീസിന്റെ വാദം.

സംഘര്‍ഷങ്ങള്‍ക്കിടെ നിതാ പൊലീസിനെ ലൈംഗീകമായി ഉപദ്രവിച്ചെന്നും പരാതിയുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇതോടകം 50ലേറെ പേര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. ഔറംഗസീബ് വിവാദത്തില്‍ പക്ഷേ വിഎച്ച്പിഎയും ബജരംഗ് ദള്ളിനെയും തള്ളുകയാണ് ആര്‍എസ്എസ്.

കലാപം സമൂഹത്തിന് നല്ലതല്ല. ഔറംഗസീബ് വിവാദത്തിന് ഇപ്പോള്‍ യാതൊരു പ്രസക്തിയും ഇല്ലെന്നും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി