'ലിവ് ഇന്‍ ബന്ധങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു' മധ്യപ്രദേശ് ഹൈക്കോടതി

ലിവ് ഇന്‍ ബന്ധങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങളും വേശ്യാവൃത്തിയും വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുവെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിലെ ജസ്റ്റിസ് സുബോധ് അഭ്യങ്കറിന്റേതാണ് നിരീക്ഷണം. യുതിയെ ബലാത്സംഗം ചെയ്ത കേസില്‍ 25കാരനായ പങ്കാളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു പ്രതികരണം.

പങ്കാളി പീഡിപ്പിച്ചുവെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അടുത്ത കാലത്തായി ലിവ് ഇന്‍ ബന്ധങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഇത്തരം ബന്ധങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം കൂടി വരുന്നതായി കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 21 ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും, അന്തസ്സിനും സ്വകാര്യതയ്ക്കുമുള്ള അവകാശം ഉള്‍പ്പടെ ഉറപ്പുനല്‍കുന്നു. ലിവ് ഇന്‍ ബന്ധങ്ങളും ഈ ആര്‍ട്ടിക്കിളിന്റെ പരിധിയിലാണ് വരുന്നത്. എന്നാല്‍ ഈ സ്വാതന്ത്യം ചൂഷണം ചെയ്യപ്പെടുന്നുണ്ട്. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു. ഇത്തരം പരാതികള്‍ ഇന്ത്യന്‍ ജനതയുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നു എന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്.

ഇത്തരം ബന്ധങ്ങള്‍ക്ക് അതിന്റേതായ പരിമിതികള്‍ ഉണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ പങ്കാളികള്‍ക്ക് അവകാശമില്ല. പരാതിക്കാരിയായ സ്ത്രീ രണ്ടുതവണയില്‍ കൂടുതല്‍ ഗര്‍ഭിണിയായെന്നും യുവാവിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഗര്‍ഭം അലസിപ്പിച്ചതായും കേസ് ഡയറിയും രേഖകളും വ്യക്തമാക്കുന്നുണ്ട്.

ബന്ധം വേര്‍പെടുത്തി മറ്റൊരു വിവാഹത്തിന് തയ്യാറായ യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്നും അതിന് ഉത്തരവാദി നിങ്ങള്‍ കൂടി ആയിരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പ്രതിശ്രുത വരനും അയച്ചു. തുടര്‍ന്ന് യുവതിയുടെ വിവാഹം മുടങ്ങിയെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അമിത് സിംഗ് സിസോദിയയാണ് ഹാജരായത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ