'നമുക്ക് ആദ്യം ചൗകിദാറിനോട് ചോദിക്കാം'; തീവ്രവാദികള്‍ ഒരു തടസ്സവുമില്ലാതെ വന്നുപോയപ്പോള്‍ എവിടെയാണ് വീഴ്ചയുണ്ടായതെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഭീകരാക്രമണം നടന്ന സംഭവത്തില്‍ ആദ്യം വിമര്‍ശിക്കപ്പെടേണ്ടത് നരേന്ദ്ര മോദിയാണെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.

മോദി സര്‍ക്കാരിനെതിരെ നേരത്തെയും വിവിധ വിഷയങ്ങളില്‍ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി അയോധ്യ പ്രാണ പ്രതിഷ്ഠ നടത്തിയ സംഭവത്തിലും, ഉത്തര്‍പ്രദേശിലെ മഹാകുംഭമേളയിലും ഉള്‍പ്പെടെ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത നിലപാടുകളെടുത്തിട്ടുണ്ട്.

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിലും രാജ്യത്തിന്റെ ചൗകിദാറിനെ(കാവല്‍ക്കാരന്‍) ആണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്നാണ് അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ നിലപാട്. ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുമെന്ന് അവര്‍ പറയുന്നു. പക്ഷേ തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നാണ് വന്നതെന്ന് നിങ്ങള്‍ക്ക് എങ്ങനെ ഇത്ര പെട്ടെന്ന് കണ്ടെത്താന്‍ സാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാരിനോട് അവിമുക്തേശ്വരാനന്ദ സരസ്വതി ചോദിച്ചു.

ഭീകരാക്രമണത്തിന് മുന്‍പ് എന്തുകൊണ്ട് അത് കണ്ടെത്താന്‍ സാധിച്ചില്ല. തീവ്രവാദികള്‍ ഒരു തടസ്സവുമില്ലാതെ വന്നുപോയപ്പോള്‍ എവിടെയാണ് വീഴ്ച സംഭവിച്ചത്. നമ്മുടെ വീട്ടില്‍ ഒരു കാവല്‍ക്കാരന്‍ ഉണ്ടായിരിക്കുകയും വീട്ടില്‍ എന്തെങ്കിലും സംഭവം നടക്കുകയും ചെയ്താല്‍ ആദ്യം ആരെയാണ് പിടികൂടേണ്ടതെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി ചോദിച്ചു.

ആദ്യം നമുക്ക് കാവല്‍ക്കാരനെ പിടിക്കാം, നീ എവിടെയായിരുന്നു? എന്തുകൊണ്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്ന് ചോദിക്കും? പക്ഷേ രാജ്യത്ത് അങ്ങനെയൊന്നും സംഭവിക്കുന്നില്ല. കാവല്‍ക്കാരനെക്കുറിച്ച് ഒരു ചര്‍ച്ചയുമില്ലെന്നും സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.

Latest Stories

സിപിഐയില്‍ ചക്കിളത്തിപ്പോര്, പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന് ആ സ്ഥാനത്തിരിക്കാനുള്ള കഴിവില്ലെന്ന് നേതാക്കളുടെ ശബ്ദരേഖ; 'അയാള്‍ പുണ്യാളനാകാന്‍ നോക്കുകയാണ്'

രാജ്യത്തെ കൊവിഡ് കേസുകള്‍ 7000ലേക്ക്; കേരളത്തില്‍ ആക്ടീവ് കേസുകള്‍ 2000 കടന്നു

കത്തിയമരുന്ന കപ്പലിൽ 2240 ടൺ ഇന്ധനം, പരിസ്ഥിതിക്ക് അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കൾ; കേരള തീരത്ത് കൂടുതൽ ജാഗ്രത

അദ്ദേഹം ചെയ്യുന്നത് പോലെ ആർക്കും സാധിക്കില്ല, ശ്രീനിവാസൻ സാറിന്റെ വലിയ ഫാൻ ആണ് ഞാൻ: ചേരൻ

എല്ലാത്തിനും കാരണം ഞാനാണ്. അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു, അതെല്ലാം എന്റെ പിഴവ് മൂലം സംഭവിച്ചത്, വെളിപ്പെടുത്തലുമായി ധോണി

'ഞാനായിരുന്നു മസ്‌ക് എങ്കില്‍ ഇങ്ങോട്ട് വിളിച്ചേനേ'; ഇലോണ്‍ മസ്‌കിനെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ മറുപടി

രാജമൗലി ചിത്രത്തിലെ വേഷം വിക്രം നിരസിച്ചോ? എങ്കിൽ നടന് നഷ്ടമെന്ന് ആരാധകർ

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ ആരോഗ്യ നിലയിൽ പുരോഗതി; മനോരോഗ വിദഗ്ധൻ്റെ ചികിത്സ നൽകും

ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ഇനി എംഎസ് ധോണിയും, ഇതിഹാസ നേട്ടത്തിന് ക്യാപ്റ്റൻ കൂളിന്റെ പ്രതികരണം ഇങ്ങനെ, കയ്യടിച്ച് ആരാധകർ

'സംസ്ഥാന സർക്കാരിനെതിരെ മലയോര ജനതയെ തിരിച്ച് വിടാൻ ശ്രമം'; കേന്ദ്രമന്ത്രിയുടെ അവകാശവാദം അർദ്ധസത്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ