ഹാത്രാസിലേക്കുള്ള യാത്രാമദ്ധ്യേ പൊലീസുകാർ ലാത്തിച്ചാർജ് നടത്തി, നിലത്തേക്ക് തള്ളിയെന്ന് രാഹുൽ ഗാന്ധി

ഹാത്രാസിലേക്കുള്ള യാത്രാമദ്ധ്യേ വാഹനവ്യൂഹം പൊലീസ് തടഞ്ഞതിനെ തുടർന്ന് ഡൽഹിക്കും ഉത്തർപ്രദേശിനുമിടയിലുള്ള ദേശീയപാതയിൽ താനും സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയും മാർച്ച്‌ നടത്തുന്നതിനിടെ പൊലീസുകാർ ലാത്തിച്ചാർജ് നടത്തിയെന്നും നിലത്തേക്ക് തള്ളിയിട്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ടബലാത്സംഗ കൊലയ്ക്ക് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനാണ് ഇരുവരും യാത്ര തിരിച്ചിത് എന്നാൽ വാഹനവ്യൂഹം പൊലീസ് തടഞ്ഞതിനെ തുടർന്ന് കാൽനടയായി യാത്ര തുടരുകയായിരുന്നു.

ക്രൂരമായ പീഡനത്തെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീസ് ബന്ധുക്കൾക്ക് വിട്ടു നൽകാതെ രാത്രിയിൽ സംസ്‌കരിച്ചത് രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

യാത്ര തുടരാൻ ഉത്തർപ്രദേശ് പൊലീസ് വിസമ്മതിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നൂറുകണക്കിന് അനുയായികളുമായി റോഡിൽ കുത്തി ഇരുന്നു.

“ഇപ്പോൾ പൊലീസ് എന്നെ തള്ളിയിട്ടു, എന്നെ ലാത്തിചാർജ് ചെയ്ത് നിലത്തേക്ക് എറിഞ്ഞു. മോദിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാൻ കഴിയുകയുള്ളോ? ഒരു സാധാരണ വ്യക്തിക്ക് നടക്കാൻ കഴിയില്ലേ? ഞങ്ങളുടെ വാഹനം തടഞ്ഞു, അതിനാൽ ഞങ്ങൾ നടക്കാൻ തുടങ്ങി,” രാഹുൽ ഗാന്ധി പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി