കിലോ കണക്കിന് ജിലേബി, പൂക്കള്‍ കൊണ്ട് വീട് അലങ്കരിച്ചു; വിജയം ആഘോഷിക്കാന്‍ തയ്യാറടുത്ത് ഭാഗവന്ത് സിംഗ് മാന്‍

പഞ്ചാബിലെ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭാഗവന്ത് സിംഗ് മാന്റെ വസതിയില്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വീട് മുഴുവന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. സന്തോഷം പ്രകടിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി ജിലേബിയടക്കമുള്ള മധുര പലഹാരങ്ങള്‍ തയ്യാറാക്കാന്‍ ആരംഭിക്കുകയും ചെയിതിട്ടുണ്ട്.

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വീജയം കൈവരിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആത്മവിശ്വാസത്തിലാണ് ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എന്ന് പറഞ്ഞാല്‍ ഒരു സാധാരണക്കാരന്‍ തന്നെയാണ് എന്ന് കഴിഞ്ഞ ദിവസം ഭാഗവന്ത് സിംഗ് മാന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രശസ്തി എപ്പോഴും തന്റെ ജീവിതത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി ആയാലും അതിന്റെ തലക്കനമൊന്നും തനിക്ക് ഉണ്ടാവില്ലെന്നും ഭാഗവന്ത് പറഞ്ഞു.

പഞ്ചാബിനെ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരികയെന്നതാണ് തന്റെ ലക്ഷ്യം. പഴയ പഞ്ചാബിനെ തിരികെ ലഭിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
അതിനെ പാരീസോ ലണ്ടനോ കാലിഫോര്‍ണിയയോ ആക്കേണ്ടതില്ല. അത് മറ്റ് പാര്‍ട്ടികളുടെ സ്വപ്നങ്ങളാണ്. എന്നാല്‍ അവര്‍ തോല്‍ക്കുമെന്നും ഭാഗവന്ത് പറയുന്നു.

പഞ്ചാബില്‍ 76-90 സീറ്റുകള്‍ നേടി ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. നേരത്തെ പഞ്ചാബിലെ 117 സീറ്റില്‍ 77 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ആംആദ്മി 20 സീറ്റുകളിലും അകാലി ദള്‍ 15 സീറ്റുകളിലും ബിജെപി മൂന്ന് സീറ്റുകളിലുമാണ് വിജയം നേടിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക