നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക റിപ്പോർട്ടിൽ കേരളം ഒന്നാമത്

നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചിക റിപ്പോർട്ടിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. 75 പോയിൻ്റ് നേടിയാണ് ഇത്തവണ കേരളം ഒന്നാമതെത്തിയത്. സുസ്ഥിര വികസന സൂചിക റിപ്പോർട്ട് ആരംഭിച്ച 2018ൽ 69 പോയിൻ്റ് നേടിയായിരുന്നു കേരളം ഒന്നാമതെത്തിയത്. ഹിമാചൽ പ്രദേശും തമിഴ്‌നാടും 74 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.

ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനം ബിഹാറാണെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ബിഹാർ,ജാ​ർഖണ്ഡ്, അസം എന്നിവയാണ് ഈ വർഷത്തെ സൂചികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ.

2019ൽ കേരളത്തിൻ്റെ പോയിൻ്റ് 70 ആയി ഉയർന്നിരുന്നു. ദാരിദ്ര്യം തുടച്ചു നീക്കൽ, വിശപ്പുരഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം തുടങ്ങി വിവിധ മേഖലകളിൽ കേരളം ആദ്യസ്ഥാനങ്ങളിൽ ഇടംനേടി.

ഐക്യരാഷ്ട്രസഭ മുന്നോട്ടു വെച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്. 16 വിഷയങ്ങളിൽ നേടിയ നേട്ടങ്ങൾ നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ പരിഗണിച്ചു.

Latest Stories

WTC FINAL: ഫൈനലിൽ എത്തിയില്ലെങ്കിൽ എന്താ, ഇന്ത്യയ്ക്കും കിട്ടും കോടികൾ, ഓസീസിനും ദക്ഷിണാഫ്രിക്കയ്ക്കും ഇത്രയും തുകയോ, ഞെട്ടി ആരാധകർ

വാഹന പരിശോധനക്കിടെ എസ്‌ഐയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; കാലിലൂടെ കാര്‍ കയറ്റി ഇറക്കി; വ്യാപക തിരച്ചിലുമായി പൊലീസ്

കലിതുള്ളി കാലവര്‍ഷം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം തോരാമഴ; റെഡ്, ഓറഞ്ച് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു

ഇറാനില്‍ എല്ലായിടത്തും ആക്രമണം നടത്തും; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു

ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ട; സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകള്‍ മൂന്ന് ജില്ലകളുടെ തീരങ്ങളിലെത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ്; 200 മീറ്റര്‍ അകലം പാലിക്കുക, സ്പര്‍ശിക്കരുതെന്ന് നിര്‍ദ്ദേശം

'മൂന്ന് പരിശോധന ഫലവും പോസറ്റീവ്'; തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന

രാഷ്ട്രീയലാഭമുണ്ടാക്കാന്‍ എംവി ഗോവിന്ദന്‍ കള്ളം പ്രചരിപ്പിക്കുന്നു; നിയമനടപടിയ്‌ക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

WTC FINAL: 27 വർഷങ്ങൾക്ക് ശേഷം ഐസിസി കിരീടം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫിക്കയ്ക്ക് ചരിത്ര വിജയം, കിരീടവരൾച്ച ഒഴിവാക്കി ബാവുമയും സംഘവും