ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ; ബഹിരാകാശത്തും വൈദ്യുതി ഉത്പാദിപ്പിച്ചു

ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ. ബഹിരാകാശത്തും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണത്തിലും വിജയം കണ്ടെത്തി ചരിത്ര നേട്ടം കൈവരിച്ചു. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം പരീക്ഷണമാണ് വിജയം കൈവരിച്ചത്. 180 വാള്‍ട്ട് വൈദ്യുതിയാണ് 350 കിലോമീറ്റര്‍ ഉയരത്തില്‍ ഫ്യുവല്‍ സെല്‍ ഉത്പാദിപ്പിച്ചത്.

ഐഎസ്ആര്‍ഒയുടെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചത്. ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഫ്യുവല്‍ സെല്‍ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ ജലം മാത്രമാണ് പുറംതള്ളുന്നതെന്നും മറ്റ് വാതകങ്ങളൊന്നും പുറംതള്ളുന്നില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

പുതുവര്‍ഷ ദിനത്തിലാണ് ഐഎസ്ആര്‍ഒ പിഎസ്എല്‍വി സി 58 എക്‌സ്‌പോസാറ്റ് റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റിന്റെ അവസാന ഭാഗത്ത് തയ്യാറാക്കിയിരുന്ന പിഒഇഎം എന്ന മൊഡ്യൂളില്‍ പത്ത് ഉപഗ്രഹങ്ങളും ഉണ്ടായിരുന്നു. ഇവയില്‍ വിഎസ്എസ്സി നിര്‍മ്മിച്ച രണ്ട് ഉപഗ്രഹങ്ങളില്‍ ഒന്നായ എഫ്‌സിപിഎസ് ആണ് ഇപ്പോള്‍ വിജയം കൈവരിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചത്.

Latest Stories

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ല, ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല; കോളജ് പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങും; ലംഘിച്ചാല്‍ നടപടി

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്