'അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിൽ'; ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ

അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായതായി ക്രൈംബ്രാഞ്ച് ഡിസിപി അമിത് ഗോയൽ. അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയ കുമാരിയടക്കം 7 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ ഒരു ബംഗ്ലാദേശിയാണെന്നും പൊലീസ് അറിയിച്ചു.

ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന റാക്കറ്റാണ് പിടിയിലായത്. 2019 മുതൽ അവയവക്കച്ചവടത്തിൽ ഏർപ്പെട്ട സംഘത്തിന് ബംഗ്ലാദേശിൽ ബന്ധങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലാദേശിലും ഇന്ത്യയിലും ബന്ധമുള്ള റാക്കറ്റാണിവർ. അവയവം ദാനം ചെയ്തവരും സ്വീകർത്താക്കളും ബംഗ്ലാദേശിൽ നിന്നായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം ബംഗ്ലാദേശിലും ഇന്ത്യയിലുടനീളമുള്ള അവയവമാറ്റ റാക്കറ്റിൽ പങ്കുള്ളതായി ആരോപിച്ചാണ് ഡൽഹി ആസ്ഥാനമായുള്ള ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിൽ നിന്നുള്ള 50 കാരിയായ ഡോക്ടർ വിജയകുമാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സസ്‌പെൻഷനിലുള്ള വിജയ കുമാരി സംഘത്തോടൊപ്പം പ്രവർത്തിക്കുന്ന ഏക ഡോക്ടറാണെന്നും നോയിഡ ആസ്ഥാനമായുള്ള സ്വകാര്യ യാഥാർഥ് ആശുപത്രിയിൽ 2021-23 കാലയളവിൽ 15 മുതൽ 16 വരെ ട്രാൻസ്പ്ലാൻറേഷനുകൾ നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഡോക്ടർ വിജയ കുമാരിയും കൂട്ടാളികളും ചേർന്ന് ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ രാജ്യതലസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി ആളുകളെ എത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മൂന്ന് ബംഗ്ലാദേശ് പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍