ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍; അമേരിക്കയെ പിന്തള്ളി, നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പ്രതിരോധസേന; കമ്പനികളില്‍ വാള്‍മാര്‍ട്ട്

ലോകത്ത് ഏറ്റവുംവലിയ തൊഴില്‍ദാതാക്കളെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം. പുതിയ കണക്കനുസരിച്ച് പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സേനകളിലായി 29.2 ലക്ഷത്തില്‍പ്പരം ആളുകളാണ് ജോലി ചെയ്യുന്നത്.

29.1 ലക്ഷംപേര്‍ ജോലിചെയ്യുന്ന അമേരിക്കന്‍ പ്രതിരോധമന്ത്രാലയത്തെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ സ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന അമേരിക്കയെ മൂന്നു വര്‍ഷത്തിനിടെയാണ് ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് പിന്‍തള്ളിയത്. ലോകത്തെ വിവിധവിഷയങ്ങളെക്കുറിച്ച് പഠിക്കുന്ന ജര്‍മനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ചരിത്ര നേട്ടം പ്രതിപാദിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് കൂടുതല്‍ ജീവനക്കാരുള്ള കമ്പനി വാള്‍മാര്‍ട്ടാണ്. 23 ലക്ഷം പേര്‍. ആമസോണിനാണ് രണ്ടാം സ്ഥാനം. 16 ലക്ഷം ജീവനക്കാരാണ് ആണസോണില്‍ ജോലി ചെയ്യുന്നത്.

Latest Stories

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍

അപകടശേഷം അവൻ ആകെ തകർന്നു, എന്നോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, എന്നാൽ അമ്മ ചോദിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി ഡോക്ടർ

മരിക്കുന്നതിന് തൊട്ട് മുമ്പ് വീട്ടിലെ പൂജയ്ക്ക് വേണ്ടി ഉപവാസം, ഷെഫാലിയുടെ മരണത്തിന് കാരണമായത് ആന്റി ഏജിങ് മരുന്നുകൾ?

സര്‍ക്കാര്‍ സൂംബയുമായി മുന്നോട്ടുപോകണം; വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

എഷ്യാ കപ്പിൽ ഇന്ത്യ- പാക് പോരാട്ടത്തിന് സാധ്യത? ടൂർണമെന്റ് സെപ്റ്റംബറിൽ നടത്താൻ നീക്കം

മനുസ്മൃതി വിഷയത്തില്‍ ഉത്തരം പറയേണ്ടത് ആര്‍എസ്എസ് ആണ്; ആര്‍എസ്എസിന്റെ ചിന്തകള്‍ മാറിയിട്ടുണ്ടെന്ന് ശശി തരൂര്‍

നമ്മള്‍ ഇല്ലാതായാലും 'ചുരുളി' നിലനില്‍ക്കും, ഇങ്ങനത്തെ വേഷമേ ചെയ്യാന്‍ കഴിയൂ എന്ന് പറയാനുള്ള അവകാശം എനിക്കില്ല : വിനയ് ഫോർട്ട്

'കേരളത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിൽ, ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനാണ്'; വിഡി സതീശൻ

കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം; ഒരു അതിഥി തൊഴിലാളി മരിച്ചു

നസീറും മമ്മൂട്ടിയും മോഹൻലാലുമൊക്കെ ആയിട്ടുണ്ട്, കോലം ഇങ്ങനെ ആയോണ്ട് അറിയാത്തതാണ്; അതൊക്കെ തമാശയായിട്ട് തന്നെ പറയാം.. : ഇന്ദ്രൻസ്