ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന് പച്ചകൊടി, പ്രോടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി; എഎംസിഎ പ്രോഗ്രാം പ്രവര്‍ത്തന ഘട്ടത്തിലേക്ക്

ഇന്ത്യ തദ്ദേശീയ പ്രതിരോധ ശേഷികള്‍ വികസിപ്പിക്കുന്ന ഘട്ടത്തില്‍ പ്രതിരോധ മന്ത്രാലയം AMCA നിര്‍വ്വാഹണ മാതൃകയ്ക്ക് അംഗീകാരം നല്‍കി. ഇത് ഇന്ത്യയുടെ ആദ്യത്തെ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ഫൈറ്ററിന് വഴിയൊരുക്കുകയാണ്. ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തില്‍ നിര്‍ണായ ചുവടുവെപ്പാണ് ഇത്. യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയതോടെ ഇനി യുദ്ധവിമാനത്തിന്റെ എന്‍ജിന്‍ വികസനമാണ് നടക്കേണ്ടത്. വിദേശ കമ്പനികളുമായി സഹകരിച്ച് സംയുക്തമായി എന്‍ജിന്‍ വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കവെ 2035 ഓടെ AMCA വിതരണം ചെയ്യാന്‍ DRDO പ്രതിജ്ഞാബദ്ധമാണെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.

അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) പ്രോജക്ടില്‍ ഒരു അഞ്ചാം തലമുറ യുദ്ധവിമാനത്തിനാവശ്യമായ റഡാര്‍, സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ, സ്റ്റെല്‍ത്ത് ഡിസൈന്‍ എന്നിവ ഇന്ത്യ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ കമ്പനികളെയും സഹകരിപ്പിച്ചാകും എഎംസിഎ പ്രോജക്ട് മുന്നോട്ടുപോവുക. പൂര്‍ണതോതിലുള്ള പ്രോട്ടോടൈപ്പ് നിര്‍മിച്ച് പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തിയാല്‍ അഞ്ചാം തലമുറ വിമാനം സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തും. നിലവില്‍ അമേരിക്ക, റഷ്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ള യുദ്ധവിമാനം നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ കൈവശമുള്ളു. എംഎസിഎ പ്രോജക്ടിലൂടെ ഈ സ്ഥാനത്തെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.

ഡ്രാണുകളെ നിര്‍വീര്യമാക്കുന്ന ഒരു ഡയറക്ട് എനര്‍ജി ആയുധവും ഇന്ത്യ പരീക്ഷിക്കുന്നുണ്ട്. നിലവില്‍ യുദ്ധവിമാന മേഖലയിലുണ്ടായ പുരോഗതി ഇന്ത്യയുടെ പ്രതിരോധ വീക്ഷണത്തിലെ തന്ത്രപരമായ മാറ്റത്തെ സൂചിപ്പിക്കുന്നത് കൂടിയാണ്. നൂതന സൈനിക സാങ്കേതികവിദ്യകളില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ രാജ്യം ലക്ഷ്യമിടുകയാണ്. എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സ് ( എഡിഎ)യ്ക്കാണ് പദ്ധതിയുടെ നേതൃത്വ ചുമതല. സ്വകാര്യ പ്രതിരോധകമ്പനികളെ കോര്‍ത്തിണക്കി എഡിഎ എഎംസിഎ പദ്ധതി നടപ്പിലാക്കും. എഎംസിഎ പദ്ധതിക്ക് കീഴില്‍ സുപ്രധാനമായ സാങ്കേതിക വിദ്യകളെല്ലാം ഇന്ത്യ സ്വന്തമായി വികസിപ്പിച്ചിരുന്നു.

എഎംസിഎയുടെ പദ്ധതി നിര്‍വ്വഹണ ചട്ടക്കൂടിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച അംഗീകാരം നല്‍കി. എഎംസിഎയുടെ മേല്‍നോട്ടത്തില്‍ സ്വകാര്യ വ്യവസായ പങ്കാളികളുമായി സഹകരിച്ച് എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സി (എഡിഎ) പദ്ധതിക്ക് നേതൃത്വം നല്‍കും. ആത്മനിര്‍ഭര്‍ഥ (സ്വാശ്രയത്വം) എന്ന കാഴ്ചപ്പാടിന് കീഴില്‍ എഎംസിഎ പ്രോട്ടോടൈപ്പിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനും തദ്ദേശീയ എയ്റോസ്പേസ് കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ നിര്‍ണായക സമീപനമാണ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയതിലൂടെ വ്യക്തമാകുന്നത്.

ഇരട്ട എന്‍ജിന്‍ മള്‍ട്ടി റോള്‍ യുദ്ധവിമാനമായാണ് എഎംസിഎ വിഭാവനം ചെയ്തിരിക്കുന്നത്. ആയുധങ്ങള്‍ വഹിക്കാനുള്ള ഇന്റേണല്‍ വെപ്പണ്‍ ബേ, അത്യാധുനിക ഏവിയോണിക്സ്, കരുത്തുറ്റ പ്രകടനം ( സൂപ്പര്‍ ക്രൂയിസ്) എന്നീ സവിശേഷതകള്‍ എഎംസിഎയ്ക്കുണ്ടാകും. ഇതിനൊപ്പം ലോയല്‍ വിങ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരേസമയം ആളില്ലാ യുദ്ധവിമാനങ്ങളെ നിയന്ത്രിക്കുന്ന കമാന്‍ഡ് സെന്ററായും ഇതിന് പ്രവര്‍ത്തിക്കാനാകും. ഇതിലെ പൈലറ്റ് ഡ്രോണുകളുടെ കൂട്ടത്തെ നിയന്ത്രിച്ച് ശത്രുക്കളെ നേരിടുന്ന പദ്ധതിയാണ് ലോയല്‍ വിങ്മാന്‍. ഇതിനായി കാറ്റ്സ് വാരിയര്‍ എന്നൊരു ഡ്രോണ്‍ ഡിആര്‍ഡിഒയും എഡിഎയും ചേര്‍ന്ന് വികസിപ്പിക്കുന്നുണ്ട്.

എഎംസിഎയ്ക്കായി ഇന്ത്യ അത്യാധുനിക ഇലക്ട്രോണിക് വാര്‍ഫയര്‍ സ്യൂട്ടാണ് വികസിപ്പിച്ചത്. നിലവിലെ വേഗതയില്‍ പോയാല്‍ 2035ല്‍ ആദ്യത്തെ എഎംസിഎ വ്യോമസേനയ്ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ല്‍ ആണ് എഎംസിഎ പദ്ധതിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അനുമതി നല്‍കിയത്. 10 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ യുദ്ധവിമാനം കൈമാറാന്‍ കഴിയുമെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ സമിര്‍ കാമത്ത് പറഞ്ഞിരുന്നു.

Latest Stories

ദൈവത്തെ ഓർത്ത് ആരെങ്കിലും അവളുടെ വായ അടയ്ക്കൂ എന്ന് ഷാരൂഖ് പറഞ്ഞു; ആ സമയത്ത് എനിക്ക് 18 വയസ്സ് പോലും തികഞ്ഞിരുന്നില്ല : കജോൾ

വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രയേലും; ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് നെതന്യാഹു

അമ്മ മരിച്ചപ്പോൾ കരച്ചിൽ വരാത്തതുകൊണ്ട് ഞാൻ കാറുകയാണ് ചെയ്തത്, ആ സാഹചര്യം അനുഭവിച്ചവർക്കേ അത് മനസിലാകൂ : വീണ നായർ

പന്ത് കാണിച്ചത് ശരിയായില്ല, എന്റെ പ്രതീക്ഷകളെല്ലാം അവൻ ഇല്ലാതാക്കി, ഞങ്ങളെല്ലാം കരുതിയത്..., തുറന്നടിച്ച് മുൻ ക്രിക്കറ്റർ

ബോക്‌സ് ഓഫീസ് തിരിച്ചു പിടിച്ച് ആമിർ ഖാൻ; 'സിത്താരെ സമീൻ പർ' നൂറ് കോടിയിലേക്ക്..

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകും, ചിലത് വഴിതിരിച്ചു വിട്ടു

വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ

സ്വകാര്യ പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗം, കൊക്കെയ്‌ന് വേണ്ടി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി നൽകി; ശ്രീകാന്തിനെ കൂടാതെ മറ്റൊരു നടനും?

ജ്വല്ലറി ഉടമയിൽ നിന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ഭാര്യയും തട്ടിയെടുത്തത് രണ്ടരക്കോടി; കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് വിട്ടേക്കും

ഇറാന്റെ ആക്രമണം: ഖത്തറും ബഹ്‌റൈനും വ്യോമപാത അടച്ചു; യുഎഇയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; പ്രവാസികള്‍ക്ക് തിരിച്ചടി