500രൂപ കൂലി ചോദിച്ചത് ഇഷ്ടമായില്ല; യുവാവിനെ കൊലപ്പെടുത്തി കണ്ണ് ചൂഴ്‌ന്നെടുത്തു

കൂലിയായി ലഭിക്കേണ്ട അഞ്ഞൂറ് രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ബീഹാര്‍ ഭോജ്പൂരിലെ അരയിലാണ് ക്രൂര കൃത്യം അരങ്ങേറിയത്. മോഹന്‍ സിങ് എന്ന ഇരുപതുകാരനെയാണ് സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയത്.

അജയ് മഹാതോ എന്നയാളില്‍ നിന്ന് മോഹന്‍ സിങിന് കൂലിയായി 500 രൂപ ലഭിക്കാനുണ്ടായിരുന്നു. ഇതേ കുറിച്ച് പലതവണ ചോദിച്ചെങ്കിലും അജയ് മഹാതോ നല്‍കാന്‍ തയ്യാറായില്ല. പണത്തെ കുറിച്ച് ഇടയ്ക്കിടെ ചോദിച്ചതാണ് കൊലപാതകത്തിന് കാരണമായത്. കൊലയ്ക്കായി മോഹന്‍ സിങിന്റെ സുഹൃത്തുക്കളെ തന്നെയാണ് പ്രതി ഏര്‍പ്പാടാക്കിയത്.

അജയ് മഹാതോയുടെ നിര്‍ദ്ദേശപ്രകാരം മോഹന്‍ സിങിനെ പ്രതികള്‍ ഒരു പാര്‍ട്ടിക്ക് ക്ഷണിച്ചു. പാര്‍ട്ടിക്കിടെ യുവാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മൃതദേഹം വികൃതമാക്കുകയായിരുന്നു. മോഹനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി