"ഇനി നമുക്ക് കശ്മീരി പെൺകുട്ടികളെ വിവാഹം കഴിക്കാൻ കൊണ്ടുവരാം": സ്ത്രീവിരുദ്ധ പരാമർശവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനാൽ കശ്മീരി സ്ത്രീകളെ വിവാഹത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ വെള്ളിയാഴ്ച നടത്തിയ പ്രസ്താവന വിവാദമാകുന്നു.

“ബീഹാറിൽ നിന്ന് ബഹുവിനെ (മരുമകളെ) കൊണ്ടുവരുമെന്ന് ഞങ്ങളുടെ മന്ത്രി ഒ.പി ധൻഖാർ പറയാറുണ്ടായിരുന്നു,” ഫത്തേഹാബാദിൽ നടന്ന പരിപാടിയിൽ മനോഹർ ലാൽ ഖത്തർ പറഞ്ഞു. “കശ്മീരിലേക്കുള്ള പാത തുറന്നിട്ടുണ്ടെന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്. ഇനി ഇപ്പോൾ കശ്മീരിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവരും.” “ബേറ്റി ബച്ചാവോ ബേറ്റി പഠാവോ” പ്രചാരണത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഇന്ത്യ തിങ്കളാഴ്ച പരിഷ്കരിച്ചതു മുതൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുടെ നിയമങ്ങൾ ജമ്മു കശ്മീരിലും ബാധകമാവും. ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് വന്നത് മുതൽ കശ്മീരി സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെ സംബന്ധിച്ചു നിരവധി ആളുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീവിരുദ്ധമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത്. ഇതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തറിന്റെയും പ്രസ്താവന വന്നിരിക്കുന്നത്.

ആർട്ടിക്കിൾ 370 ൽ നേരത്തെ നിലനിന്നിരുന്ന വ്യവസ്ഥകൾ പ്രകാരം, ജമ്മു കശ്മീരിൽ നിന്നുള്ള ഒരു സ്ത്രീക്ക് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാളെ വിവാഹം കഴിച്ചാൽ അവളുടെ സംസ്ഥാനത്തുള്ള സ്വത്തവകാശവും, സംസ്ഥാന പ്രജ എന്ന പദവിയും നഷ്ടപ്പെടുമായിരുന്നു. ഈ വ്യവസ്ഥ സ്ത്രീകൾക്ക് ജനിക്കുന്ന കുട്ടികൾക്കും ബാധകമായിരുന്നു.

കശ്മീരിലെ വെളുത്ത നിറമുള്ള സ്ത്രീകളെ ഇനി വിവാഹം കഴിക്കാൻ കഴിയും എന്നതിനാൽ ബി.ജെ.പി യിലെ മുസ്‌ലിം പ്രവർത്തകർ, കേന്ദ്രത്തിന്റെ തീരുമാനത്തിൽ സന്തുഷ്ടരായിരിക്കും എന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി അംഗവും ഉത്തർപ്രദേശിലെ ഖത്തൗലി നിയോജകമണ്ഡലത്തിലെ എം‌.എൽ‌.എയുമായ വിക്രം സിംഗ് സൈനി പറഞ്ഞിരുന്നു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി