അസമില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ പാര്‍ട്ടിവിട്ടു; അസം കോണ്‍ഗ്രസിലെ അവസാന ഹിന്ദു നേതാവും പാര്‍ട്ടി വിട്ടെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത, ക്യാമ്പിലെത്തിക്കാന്‍ ചരട് വലി തുടങ്ങി

അസമില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗൗരവ് ഗൊഗോയി ചുമതലയേല്‍ക്കുന്നതുവരെ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ അധ്യക്ഷനായിരുന്നു ഭൂപന്‍ ബോറ. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് അദ്ദേഹം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് രാജി സമര്‍പ്പിച്ചതെന്ന് അറിയിച്ചു. അസമില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന പാര്‍ട്ടി നേതാവിന്റെ രാജി വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ആത്മാഭിമാനത്തിന്റെ പ്രശ്നമുണ്ടെന്ന് പറഞ്ഞ ഭൂപന്‍ ബോറ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് അടുത്തിടെ ഭൂപന്‍ ബോറയെ ചുമതലപ്പെടുത്തിയിരുന്നു. ഭൂപന്‍ ബോറ 2006 മുതല്‍ 2016 വരെ ബിഹ്പുരിയ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായിരുന്നു. 2021-ല്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റതിന് ശേഷം അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിതനായി. 1994 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഭൂപന്‍ ബോറയെ പാര്‍ട്ടി ക്യാമ്പിലെത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. ബിജെപു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ‘അസം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസാനത്തെ ഹിന്ദു നേതാവ്’ എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ രാജി കോണ്‍ഗ്രസില്‍ നിന്നുണ്ടാകുമെന്ന് കോണ്‍ഗ്രസ് വിട്ടുപോയി ബിജെപിയില്‍ ചേര്‍ന്ന ഹിമന്ത ആവര്‍ത്തിക്കുന്നുണ്ട്. ബോറ തങ്ങളെ സമീപിച്ചിട്ടില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. താന്‍ ചൊവ്വാഴ്ച വൈകുന്നേരം ഭൂപന്‍ ബോറയുടെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്.

ഗൗരവ് ഗൊഗോയി നയിച്ച മജുലിയിലെ കോണ്‍ഗ്രസ് റാലിയുമായി ബന്ധപ്പെട്ടാണ് ഭൂപന്‍ ബോറയുടെ പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് സൂചന. രാഷ്ട്രീയം വിടില്ലെന്ന് പറഞ്ഞ ബോറ ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന വ്യക്തമാക്കിയിട്ടില്ല. സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ തന്നെ ബന്ധപ്പെട്ടതായി രാജിക്ക് പിന്നാലെ ബോറ പറഞ്ഞിരുന്നു. പറഞ്ഞു. ഇതിനിടെ കോണ്‍ഗ്രസ് അനുനയ നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭൂപന്‍ ബോറ രാജിവച്ചത് ക്ഷീണമായതോടെ ഗൗരവ് ഗൊഗോയ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബോറയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. പ്രിയങ്ക ഗാന്ധിയുടെ സംസ്ഥാന സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് ഇങ്ങനെയൊരു രാഷ്ട്രീയ നീക്കമുണ്ടായത് കോണ്‍ഗ്രസിനെ ഉലച്ചിട്ടുണ്ട്.

Latest Stories

ആധാറില്‍ അടിമുടി പരിഷ്‌കരണത്തിന് യുഡായ്; പേര്, വിലാസം, നമ്പര്‍ എന്നിവ മാറ്റി ഫോട്ടോയും ക്യൂആര്‍കോഡും മാത്രം ഉള്ള പുതിയ ഡിലൈന്‍ പരിഗണനയില്‍; പുതിയ ആധാര്‍ ആപ്പ് പുറത്ത്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കുന്ന എല്ലാ നിലപാടുകളും സര്‍ക്കാര്‍ അതേപടി നടപ്പിലാക്കണമെന്ന ധാരണ തെറ്റെന്ന് എം വി ഗോവിന്ദന്‍; നിലവില്‍ മോദി ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിന് പരിമിതികളുണ്ട്

രാജി പിന്‍വലിച്ച് ഭൂപന്‍ ബോറ, രാഹുല്‍ ഗാന്ധി ഇടപെട്ടു; ഗൗരവ് ഗോഗോയിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ സമവായം

സ്ത്രീ വോട്ട് ഭൂപടം മാറ്റുമ്പോൾ: ദക്ഷിണേഷ്യയിൽ ജനാധിപത്യത്തിന്റെ പുതിയ രേഖകൾ

സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ച് 14നകം ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാടറിയിക്കണം; സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുമായി ബന്ധപ്പെട്ട 67 ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുന്നില്‍

പിആര്‍ പാളി, നാണക്കേടില്‍ വലഞ്ഞ് സിപിഎം; എം വി ഗോവിന്ദന്റെ യാത്രയില്‍ മൊയ്തീനെ കൊണ്ട് പണം പറഞ്ഞു കൊടുപ്പിച്ചത്; 'പറഞ്ഞപോലെ കൊടുത്തു, അയാള്‍ തിരിച്ചും തന്നു'

ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികള്‍ പുതിയ 9 അംഗ ബെഞ്ച് വാദം കേള്‍ക്കും; ഏപ്രില്‍ 7 മുതല്‍ 22 വരെ; നിര്‍ണായകം സംസ്ഥാന സര്‍ക്കാര്‍ നിലപാട്, യുവതീ പ്രവേശനത്തെ എതിര്‍ത്ത് കേന്ദ്രം

ഇന്ത്യന്‍ പൗരനല്ലെന്ന് കാണിച്ച് കാസര്‍ഗോഡ് സ്വദേശിക്കെതിരെ വ്യാജ പരാതി; ബിജെപി നേതാവിനെതിരെ നിയമനടപടിക്ക് ഉത്തരവിട്ട് കളക്ടര്‍

വിഎസിന്റെ മുന്‍ പിഎ സുരേഷ് മലമ്പുഴയില്‍ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും?, വി ഡി സതീശന്റെ പുതുയുഗ യാത്രയിലേക്ക് ക്ഷണം, പ്രഖ്യാപനം ഉണ്ടായേക്കും

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരണം തുടങ്ങി; ശമ്പള കുടിശ്ശിക അടക്കം നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കാത്തതില്‍ അനിശ്ചിതകാലസമരം; 19 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയയും ബഹിഷ്‌കരിക്കും