ഡൽഹി വംശഹത്യയുടെ അഞ്ചാണ്ട്; എങ്ങുമെത്താത്ത പോലീസ് കേസുകൾ: ബിബിസി റിപ്പോർട്ട്

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ ഭീകരമായാ വംശഹത്യ നടന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷവും, അതിൽ ഉൾപ്പെട്ട ആളുകൾക്ക് നിയമപരമായ ഒരു ശിക്ഷയും ലഭിച്ചിട്ടില്ല. ബിബിസി ഹിന്ദിയുടെ റിപ്പോർട്ട് പ്രകാരം അക്രമങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ നൽകിയ കേസുകളിൽ 80% ത്തിലധികം കേസുകളും കുറ്റവിമുക്തരാക്കപ്പെടുകയോ വിട്ടയക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ വിവാദമായ പൗരത്വ നിയമത്തെച്ചൊല്ലി മുസ്‌ലിം വിഭാഗത്തിന് മേൽ അഴിച്ചുവിട്ട വംശഹത്യയിൽ 50-ലധികം പേർ കൊല്ലപ്പെട്ടു.

നഗരം കണ്ട ഏറ്റവും മാരകമായ അക്രമം ദിവസങ്ങളോളം നീണ്ടുനിൽക്കുകയും നൂറുകണക്കിന് വീടുകളും കടകളും അക്രമാസക്തരായ ജനക്കൂട്ടം അഗ്നിക്കിരയാക്കുകയും ചെയ്തു. കലാപത്തിനിടെയുണ്ടായ പോലീസ് ക്രൂരതയെയും അതിൽ പങ്കാളികളായവരെയും കുറിച്ച് ബിബിസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകൾ “ഇന്ത്യയുടെ ഐക്യത്തെ ഭീഷണിപ്പെടുത്താനുള്ള” വലിയ ഗൂഢാലോചനയുടെ ഭാഗമായി അക്രമം “മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്” എന്നാണ് പോലീസ് ഭാഷ്യം.

അന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനകം 758 കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ടായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിൽ 18 പേരോളം വിദ്യാർത്ഥി നേതാക്കളും പ്രവർത്തകരുമാണ്. മിക്കവരെയും “ഗൂഢാലോചന കേസ്” ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്നത് അസാധ്യമാക്കുന്ന ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവർക്കെതിരെ കുറ്റം ചുമത്തിയത്. അഞ്ച് വർഷത്തിനുള്ളിൽ അവരിൽ ആറ് പേർ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ. വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിനെപ്പോലുള്ള ചിലർ ഇപ്പോഴും ജയിലിലാണ്. അഞ്ചു വർഷമായിട്ടും അവർ ഇപ്പോഴും വിചാരണ ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ്.

ഗെറ്റി ഇമേജസ് 2020 ഫെബ്രുവരി 29 ന് ഇന്ത്യയിലെ ന്യൂഡൽഹിയിലെ ചാന്ദ്ബാഗ് പ്രദേശത്ത് നടന്ന കലാപത്തിനിടെ ഒരു ജനക്കൂട്ടം പാർക്കിംഗ് സ്ഥലം കത്തിച്ചതിനെത്തുടർന്ന് കത്തിനശിച്ച പഴക്കടയുടെ അരികിലൂടെ ഒരാൾ നടക്കുന്നു.

അക്രമത്തിൽ നഗരത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലെ നിരവധി പ്രദേശങ്ങൾ അഗ്നിക്കിരയായി.

സംഭവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത 758 കേസുകളുടെയും സ്ഥിതി ബിബിസി ഹിന്ദി പരിശോധിക്കുകയും ഡൽഹിയിലെ കർക്കാർഡൂമ കോടതി വിധി പുറപ്പെടുവിച്ച 126 കേസുകൾ വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ 126 കേസുകളിൽ 80% ത്തിലധികം കേസുകളിലും സാക്ഷികൾ കൂറുമാറിയതിനാലോ, പ്രോസിക്യൂഷന്റെ കേസിനെ പിന്തുണയ്ക്കാത്തതിനാലോ കുറ്റവിമുക്തരാക്കപ്പെട്ടു. മാത്രമല്ല ഈ കേസുകളിൽ 20 എണ്ണത്തിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇന്ത്യൻ നിയമപ്രകാരം, മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ വിചാരണ കൂടാതെ ഒരു കേസ് കോടതി അവസാനിപ്പിക്കുമ്പോഴാണ് ഒരു പ്രതിയെ വിട്ടയക്കുന്നത്. പൂർണ്ണമായ വിചാരണയ്ക്ക് ശേഷം പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തുമ്പോഴാണ് ഒരാളെ കുറ്റവിമുക്തനാക്കുന്നത്.

126 ഉത്തരവുകളുടെ വിശദമായ വിശകലനം കാണിക്കുന്നത്, ഡസൻ കണക്കിന് കേസുകളിൽ, അന്വേഷണത്തിലെ വീഴ്ചകൾക്ക് കോടതി ഡൽഹി പോലീസിനെ ശക്തമായി വിമർശിച്ചു എന്നാണ്. ചില കേസുകളിൽ, പ്രതികളെ തെറ്റായി കുടുക്കിയ “മുൻകൂട്ടി നിശ്ചയിച്ച കുറ്റപത്രങ്ങൾ” സമർപ്പിച്ചതിന് പോലീസിനെ കോടതി വിമർശിച്ചു. 126 കേസുകളിൽ മിക്കതിലും, പോലീസ് ഉദ്യോഗസ്ഥരെ സംഭവങ്ങൾക്ക് സാക്ഷികളായി ഹാജരാക്കി. എന്നാൽ വിവിധ കാരണങ്ങളാൽ, കോടതിക്ക് അവരുടെ സാക്ഷ്യങ്ങൾ വിശ്വസനീയമായിരുന്നില്ല. പോലീസ് മൊഴികളിലെ പൊരുത്തക്കേടുകൾ, പ്രതികളെ തിരിച്ചറിയുന്നതിലെ പോലീസ് കാലതാമസം, ചില സന്ദർഭങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ പോലീസുകാർ അവിടെ ഉണ്ടായിരുന്നോ എന്ന് സംശയം ജനിപ്പിക്കുന്ന കാര്യങ്ങൾ എന്നിവ ജഡ്ജിമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Latest Stories

MI UPDATES: ഞാന്‍ എന്തായാലും അത് നേടും, ബുംറയുടെ വാക്കുകള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായി, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

IPL 2025: ഹാര്‍ദിക്കും ഗില്ലും തെറ്റിപ്പിരിഞ്ഞു, ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത്, ഇങ്ങനെ നടക്കുമെന്ന് വിചാരിച്ചില്ല, എല്ലാത്തിനും മറുപടിയുമായി ഒടുവില്‍ താരം

INDIAN CRICKET: കോഹ്‌ലിയുടെ പകരക്കാരന്‍ അവന്‍ തന്നെ, ഡബിള്‍ സെഞ്ച്വറി നേടിയാല്‍ പിന്നെ എങ്ങനെയാണ് ഒഴിവാക്കുക, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മിന്നിച്ച്‌ കരുണ്‍ നായര്‍

'ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി'; വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ

ബംഗ്ലാദേശ് പൗരന്മാരെ മനുഷ്യത്വവിരുദ്ധമായി നാടുകടത്തരുത്; പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയില്ലാതെ തള്ളിപ്പുറത്താക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് സിപിഎം

ആനന്ദകര്‍ണ്ണികാരം 2025: കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തിനായി പാരിസ്ഥിതിക ദിനത്തില്‍ ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മയുടെ പ്രത്യേക പരിപാടി

കട്ടും വെട്ടും മാറ്റങ്ങളുമില്ല; 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ് നടത്തിയത് ഇക്കാരണത്താല്‍, വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

IPL 2025: ജയിക്കേണ്ട കളി ഗുജറാത്ത് കൈവിട്ടതിന് കാരണമിത്, ആ പിഴവുകള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ശുഭ്മാന്‍ ഗില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്‌കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ നിരീക്ഷിച്ചതിന് ശേഷം മാറ്റം വേണമോയെന്ന് തീരുമാനിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി