ഡൽഹി വംശഹത്യയുടെ അഞ്ചാണ്ട്; എങ്ങുമെത്താത്ത പോലീസ് കേസുകൾ: ബിബിസി റിപ്പോർട്ട്

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ ഭീകരമായാ വംശഹത്യ നടന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷവും, അതിൽ ഉൾപ്പെട്ട ആളുകൾക്ക് നിയമപരമായ ഒരു ശിക്ഷയും ലഭിച്ചിട്ടില്ല. ബിബിസി ഹിന്ദിയുടെ റിപ്പോർട്ട് പ്രകാരം അക്രമങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ നൽകിയ കേസുകളിൽ 80% ത്തിലധികം കേസുകളും കുറ്റവിമുക്തരാക്കപ്പെടുകയോ വിട്ടയക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ വിവാദമായ പൗരത്വ നിയമത്തെച്ചൊല്ലി മുസ്‌ലിം വിഭാഗത്തിന് മേൽ അഴിച്ചുവിട്ട വംശഹത്യയിൽ 50-ലധികം പേർ കൊല്ലപ്പെട്ടു.

നഗരം കണ്ട ഏറ്റവും മാരകമായ അക്രമം ദിവസങ്ങളോളം നീണ്ടുനിൽക്കുകയും നൂറുകണക്കിന് വീടുകളും കടകളും അക്രമാസക്തരായ ജനക്കൂട്ടം അഗ്നിക്കിരയാക്കുകയും ചെയ്തു. കലാപത്തിനിടെയുണ്ടായ പോലീസ് ക്രൂരതയെയും അതിൽ പങ്കാളികളായവരെയും കുറിച്ച് ബിബിസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകൾ “ഇന്ത്യയുടെ ഐക്യത്തെ ഭീഷണിപ്പെടുത്താനുള്ള” വലിയ ഗൂഢാലോചനയുടെ ഭാഗമായി അക്രമം “മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്” എന്നാണ് പോലീസ് ഭാഷ്യം.

അന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനകം 758 കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ടായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിൽ 18 പേരോളം വിദ്യാർത്ഥി നേതാക്കളും പ്രവർത്തകരുമാണ്. മിക്കവരെയും “ഗൂഢാലോചന കേസ്” ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്നത് അസാധ്യമാക്കുന്ന ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവർക്കെതിരെ കുറ്റം ചുമത്തിയത്. അഞ്ച് വർഷത്തിനുള്ളിൽ അവരിൽ ആറ് പേർ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ. വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിനെപ്പോലുള്ള ചിലർ ഇപ്പോഴും ജയിലിലാണ്. അഞ്ചു വർഷമായിട്ടും അവർ ഇപ്പോഴും വിചാരണ ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ്.

അക്രമത്തിൽ നഗരത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലെ നിരവധി പ്രദേശങ്ങൾ അഗ്നിക്കിരയായി.

സംഭവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത 758 കേസുകളുടെയും സ്ഥിതി ബിബിസി ഹിന്ദി പരിശോധിക്കുകയും ഡൽഹിയിലെ കർക്കാർഡൂമ കോടതി വിധി പുറപ്പെടുവിച്ച 126 കേസുകൾ വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ 126 കേസുകളിൽ 80% ത്തിലധികം കേസുകളിലും സാക്ഷികൾ കൂറുമാറിയതിനാലോ, പ്രോസിക്യൂഷന്റെ കേസിനെ പിന്തുണയ്ക്കാത്തതിനാലോ കുറ്റവിമുക്തരാക്കപ്പെട്ടു. മാത്രമല്ല ഈ കേസുകളിൽ 20 എണ്ണത്തിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇന്ത്യൻ നിയമപ്രകാരം, മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ വിചാരണ കൂടാതെ ഒരു കേസ് കോടതി അവസാനിപ്പിക്കുമ്പോഴാണ് ഒരു പ്രതിയെ വിട്ടയക്കുന്നത്. പൂർണ്ണമായ വിചാരണയ്ക്ക് ശേഷം പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തുമ്പോഴാണ് ഒരാളെ കുറ്റവിമുക്തനാക്കുന്നത്.

126 ഉത്തരവുകളുടെ വിശദമായ വിശകലനം കാണിക്കുന്നത്, ഡസൻ കണക്കിന് കേസുകളിൽ, അന്വേഷണത്തിലെ വീഴ്ചകൾക്ക് കോടതി ഡൽഹി പോലീസിനെ ശക്തമായി വിമർശിച്ചു എന്നാണ്. ചില കേസുകളിൽ, പ്രതികളെ തെറ്റായി കുടുക്കിയ “മുൻകൂട്ടി നിശ്ചയിച്ച കുറ്റപത്രങ്ങൾ” സമർപ്പിച്ചതിന് പോലീസിനെ കോടതി വിമർശിച്ചു. 126 കേസുകളിൽ മിക്കതിലും, പോലീസ് ഉദ്യോഗസ്ഥരെ സംഭവങ്ങൾക്ക് സാക്ഷികളായി ഹാജരാക്കി. എന്നാൽ വിവിധ കാരണങ്ങളാൽ, കോടതിക്ക് അവരുടെ സാക്ഷ്യങ്ങൾ വിശ്വസനീയമായിരുന്നില്ല. പോലീസ് മൊഴികളിലെ പൊരുത്തക്കേടുകൾ, പ്രതികളെ തിരിച്ചറിയുന്നതിലെ പോലീസ് കാലതാമസം, ചില സന്ദർഭങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ പോലീസുകാർ അവിടെ ഉണ്ടായിരുന്നോ എന്ന് സംശയം ജനിപ്പിക്കുന്ന കാര്യങ്ങൾ എന്നിവ ജഡ്ജിമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ