വൈദ്യുതിമുടക്കം: ഗവണ്‍മെന്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അഞ്ചു രോഗികള്‍ മരിച്ചു

മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ജീവന്‍രക്ഷാസംവിധാനമായ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അഞ്ചു രോഗികള്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. നടപടിയെടുക്കണമെന്ന്  ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. വൈദ്യുതി വിതരണം മുടങ്ങിയ സമയത്ത് വെന്റിലേറ്റര്‍ പ്രവര്‍ത്തനരഹിതമായതിനാലാണ് രോഗികള്‍ മരിച്ചതെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം.

അതേസമയം, ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ജനറേറ്റര്‍ തകരാറിലായിരുന്നെങ്കിലും ബാറ്ററി ഉപയോഗിച്ച് വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സംംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

“കനത്തെ മഴയെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് 6.20-നും 7.20-നും ഇടയിലാണ് വൈദ്യുതി മുടക്കമുണ്ടായത്. ജനറേറ്റര്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ആശുപത്രി വാര്‍ഡുകളില്‍ വെളിച്ചമുണ്ടായിരുന്നില്ല. എന്നാല്‍, ബാറ്ററിയില്‍ വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു”- ആശുപത്രിയിലെ ഡോ. കെ. വനിത പറഞ്ഞു.

മരിച്ച അഞ്ചുപേരില്‍ മധുര മേലൂര്‍ സ്വദേശിനി മല്ലിക (55), വിരുദുനഗര്‍ ശ്രീവില്ലിപ്പൂത്തുര്‍ സ്വദേശി രവിചന്ദ്രന്‍ (55), ദിണ്ടിഗല്‍ ഒട്ടന്‍ഛത്രം സ്വദേശിനി പഴനിയമ്മാള്‍ (60) എന്നിവരുടെ ബന്ധുക്കളാണ് ആശുപത്രി ഉപരോധിച്ചത്. എന്നാല്‍, ഈ മൂന്നു രോഗികളും നേരത്തേ തന്നെ ഗുരുതരാവസ്ഥയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വൈദ്യുതി മുടങ്ങിയിരുന്ന സമയത്ത് മരണമുണ്ടായത് യാദൃച്ഛികമാണെന്നും ഈ സമയം തന്നെ മരിച്ച മറ്റു രണ്ടു പേരുടെ ബന്ധുക്കള്‍ക്ക് പരാതിയില്ലെന്നും പറഞ്ഞ അധികൃതര്‍, വെന്റിലേറ്റര്‍ സഹായത്തില്‍ കഴിഞ്ഞ മറ്റ് പത്തു രോഗികള്‍ സുരക്ഷിതരാണെന്നും വ്യക്തമാക്കി.

Latest Stories

ചെറുപ്പമായി തോന്നിപ്പിക്കാനുള്ള ഡീ-ഏജിംഗിനുള്ള പണമൊന്നും കയ്യിലില്ല, ഭാരം കുറയ്ക്കാൻ നിരവധി ഡയറ്റീഷ്യൻമാരെ സമീപിച്ചു, ഒടുവിൽ ആ രീതി ഫലിച്ചു : മാധവൻ

IND VS ENG: നിങ്ങൾ കാണിക്കുന്നത് മണ്ടത്തരം, ആ താരം കളിച്ചില്ലെങ്കിൽ അടുത്ത കളിയും തോൽക്കും: രവി ശാസ്ത്രി

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചു; തൃശൂരിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

IND VS ENG: അവനെ കൊണ്ട് ഒരു ഉപകാരവുമില്ല; ആ ചെക്കനെ പുറത്താക്കി മറ്റൊരു സ്പിന്നറിനെ കൊണ്ട് വരണം: സഞ്ജയ് മഞ്ജരേക്കർ

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; സ്റ്റാർ ബാറ്ററിന് പരിക്ക്; ക്യാമ്പിൽ ആശങ്ക

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, സംസ്ഥാനത്ത് മഴ ശക്തമാകും; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

'ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ' മൂന്ന് ദിവസത്തെ അതിഥിവേഷത്തിനായി ജോജുവിന്‌ കൊടുത്തത് 5.9 ലക്ഷം; മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരി

വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലിയെ പിടികൂടി തമിഴ്‌നാട് വനംവകുപ്പ്

IND VS ENG: രണ്ടാം ടെസ്റ്റിന് മുൻപ് സ്റ്റാർ പേസറെ ടീമിൽ നിന്ന് ഒഴിവാക്കി ബിസിസിഐ, കാരണം ഇതാണ്, ഞെട്ടി ആരാധകർ

'നിലമ്പൂരിലെ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തും, പരാജയം പാർട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കും'; എംവി ​ഗോവിന്ദൻ