വൈദ്യുതിമുടക്കം: ഗവണ്‍മെന്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അഞ്ചു രോഗികള്‍ മരിച്ചു

മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ജീവന്‍രക്ഷാസംവിധാനമായ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അഞ്ചു രോഗികള്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. നടപടിയെടുക്കണമെന്ന്  ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. വൈദ്യുതി വിതരണം മുടങ്ങിയ സമയത്ത് വെന്റിലേറ്റര്‍ പ്രവര്‍ത്തനരഹിതമായതിനാലാണ് രോഗികള്‍ മരിച്ചതെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം.

അതേസമയം, ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ജനറേറ്റര്‍ തകരാറിലായിരുന്നെങ്കിലും ബാറ്ററി ഉപയോഗിച്ച് വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സംംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

“കനത്തെ മഴയെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് 6.20-നും 7.20-നും ഇടയിലാണ് വൈദ്യുതി മുടക്കമുണ്ടായത്. ജനറേറ്റര്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ആശുപത്രി വാര്‍ഡുകളില്‍ വെളിച്ചമുണ്ടായിരുന്നില്ല. എന്നാല്‍, ബാറ്ററിയില്‍ വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു”- ആശുപത്രിയിലെ ഡോ. കെ. വനിത പറഞ്ഞു.

മരിച്ച അഞ്ചുപേരില്‍ മധുര മേലൂര്‍ സ്വദേശിനി മല്ലിക (55), വിരുദുനഗര്‍ ശ്രീവില്ലിപ്പൂത്തുര്‍ സ്വദേശി രവിചന്ദ്രന്‍ (55), ദിണ്ടിഗല്‍ ഒട്ടന്‍ഛത്രം സ്വദേശിനി പഴനിയമ്മാള്‍ (60) എന്നിവരുടെ ബന്ധുക്കളാണ് ആശുപത്രി ഉപരോധിച്ചത്. എന്നാല്‍, ഈ മൂന്നു രോഗികളും നേരത്തേ തന്നെ ഗുരുതരാവസ്ഥയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വൈദ്യുതി മുടങ്ങിയിരുന്ന സമയത്ത് മരണമുണ്ടായത് യാദൃച്ഛികമാണെന്നും ഈ സമയം തന്നെ മരിച്ച മറ്റു രണ്ടു പേരുടെ ബന്ധുക്കള്‍ക്ക് പരാതിയില്ലെന്നും പറഞ്ഞ അധികൃതര്‍, വെന്റിലേറ്റര്‍ സഹായത്തില്‍ കഴിഞ്ഞ മറ്റ് പത്തു രോഗികള്‍ സുരക്ഷിതരാണെന്നും വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ