ഇലക്ടറല്‍ ബോണ്ട് വിവാദങ്ങള്‍ അവസാനിക്കുന്നില്ല; ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയത് സാന്റിയോഗോ മാര്‍ട്ടിന്‍

വിവാദങ്ങള്‍ അവസാനിക്കാതെ ഇലക്ടറല്‍ ബോണ്ട്. ഇലക്ടറല്‍ ബോണ്ടിലൂടെ ഏറ്റവും കൂടുതല്‍ പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറിയ കമ്പനികള്‍ ആദായനികുതി വകുപ്പിന്റെയും ഇഡിയുടെയും അന്വേഷണം നേരിടുന്നവരെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ പണം നല്‍കിയവരുടെ പട്ടികയില്‍ ആദ്യ മൂന്ന് കമ്പനികളാണ് അന്വേഷണം നേരിടുന്നത്.

സാന്റിയോഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് സര്‍വീസസാണ് ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങി സംഭാവന നല്‍കിയിരിക്കുന്നത്. 1208 കോടി രൂപയാണ് സാന്റിയോഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സംഭാവന ഇലക്ടറല്‍ ബോണ്ടിലൂടെ സ്വീകരിച്ചത് ബിജെപിയാണ്.

സാന്റിയോഗോ മാര്‍ട്ടിന്റെ കമ്പനി 1368 കോടിയുടെ ബോണ്ടുകള്‍ വാങ്ങിയതില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെടുമെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനമായ മേഘാ എന്‍ജിനീയറിംഗ് ലിമിറ്റഡ്, ഖനന കമ്പനിയായ വേദാന്ത എന്നിവരും ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ കമ്പനികളുടെ പട്ടികയിലുണ്ട്.

2019ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് സര്‍വീസസിന്റെ 250 കോടിയുടെ ആസ്തി കണ്ടുകെട്ടിയിരുന്നു. 2022ല്‍ സ്ഥാപനത്തിന്റെ 409 കോടിയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെ ഒരാഴ്ചയ്ക്കിടയില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി വാങ്ങിക്കൂട്ടിയത് 100 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത