സഭയില്‍ ബിജെപി വിശ്വാസം തെളിയിക്കണമെന്ന് പഴയ സഖ്യകക്ഷി; ഹരിയാനയില്‍ കോണ്‍ഗ്രസിന് സഹായിക്കാമെന്ന് ആവര്‍ത്തിച്ച് ജെജെപി; സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ചൗടാലയുടെ കത്ത്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയില്‍ ഹരിയാനയില്‍ കടുത്ത പ്രതിസന്ധിയിലായി ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒപ്പം നിന്ന് പിന്നീട് ബിജെപി സഖ്യം ഉപേക്ഷിച്ചപ്പോള്‍ പുറത്തുപോയ ദുഷ്യന്ത് ചൗടാലയുടെ ജെജെപി ശക്തമായി ബിജെപിയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെ വീഴ്ത്താന്‍ സജ്ജമാണെങ്കില്‍ പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ജെജെപി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് സ്വതന്ത്രര്‍ ബിജെപിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ നിയമസഭയില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിക്കുകയാണ് ദുഷ്യന്ത് ചൗടാല.

ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാല വ്യാഴാഴ്ച ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയക്ക് കത്തെഴുതുക കൂടെ ചെയ്തു. നിലവിലെ ഹരിയാന സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ദിവസങ്ങള്‍ക്ക് ശേഷം ശക്തമായ തിരിച്ചടി ബിജെപിയ്ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് മുന്‍ സഖ്യകക്ഷി.

കോണ്‍ഗ്രസാകട്ടെ ബിജെപിയുടെ നായബ് സിങ് സെയ്‌നി സര്‍ക്കാരിനെ വീഴ്ത്തി പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള താല്‍പര്യമില്ല ഹരിയാനയില്‍. കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ആസന്നമാണ് ഹരിയാനയില്‍. അതിനാല്‍ ഇപ്പോഴുള്ള അവസ്ഥ മുതലെടുത്ത് നേരെ തിരഞ്ഞെടുപ്പിലേക്ക് പോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

ദാദ്രി എംഎല്‍എ സോംബിര്‍ സാങ്വാന്‍, പുണ്ഡ്രി എംഎല്‍എ രണ്‍ധീര്‍ സിംഗ് ഗൊല്ലെന്‍, നിലോഖേരി എംഎല്‍എ ധരംപാല്‍ ഗോന്ദര്‍ എന്നിവരാണ് ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചത്. ഇതോടെ തല്‍ക്കാലത്തേയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത സര്‍ക്കാരിനെ പിരിച്ചുവിട്ടു ഹരിയാനയില്‍ രാഷ്ട്രപതി ഭരണവും പിന്നാലെ പുതിയ തിരഞ്ഞെടുപ്പും നടത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 88 അംഗ സഭയില്‍ 45 എന്നതാണ് കേവലഭൂരിപക്ഷത്തിനുള്ള നമ്പര്‍. നിലവില്‍ ബിജെപിക്ക് 40 എംഎല്‍എമാരാണുള്ളത്. ഈ സാഹചര്യത്തിലാണ് വിശ്വാസ വോട്ട് തേടണമെന്ന ആവശ്യം ശക്തമാകുന്നത്.

ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാല പറയുന്നത് പന്ത് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണെന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ അവിശ്വാസ പ്രമേയത്തിന് ശ്രമിച്ചാല്‍ പ്രതിപക്ഷ നേതാവിനെ ജെജെപി പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി