സഭയില്‍ ബിജെപി വിശ്വാസം തെളിയിക്കണമെന്ന് പഴയ സഖ്യകക്ഷി; ഹരിയാനയില്‍ കോണ്‍ഗ്രസിന് സഹായിക്കാമെന്ന് ആവര്‍ത്തിച്ച് ജെജെപി; സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ചൗടാലയുടെ കത്ത്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയില്‍ ഹരിയാനയില്‍ കടുത്ത പ്രതിസന്ധിയിലായി ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒപ്പം നിന്ന് പിന്നീട് ബിജെപി സഖ്യം ഉപേക്ഷിച്ചപ്പോള്‍ പുറത്തുപോയ ദുഷ്യന്ത് ചൗടാലയുടെ ജെജെപി ശക്തമായി ബിജെപിയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെ വീഴ്ത്താന്‍ സജ്ജമാണെങ്കില്‍ പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ജെജെപി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് സ്വതന്ത്രര്‍ ബിജെപിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ നിയമസഭയില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിക്കുകയാണ് ദുഷ്യന്ത് ചൗടാല.

ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാല വ്യാഴാഴ്ച ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയക്ക് കത്തെഴുതുക കൂടെ ചെയ്തു. നിലവിലെ ഹരിയാന സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ദിവസങ്ങള്‍ക്ക് ശേഷം ശക്തമായ തിരിച്ചടി ബിജെപിയ്ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് മുന്‍ സഖ്യകക്ഷി.

കോണ്‍ഗ്രസാകട്ടെ ബിജെപിയുടെ നായബ് സിങ് സെയ്‌നി സര്‍ക്കാരിനെ വീഴ്ത്തി പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള താല്‍പര്യമില്ല ഹരിയാനയില്‍. കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ആസന്നമാണ് ഹരിയാനയില്‍. അതിനാല്‍ ഇപ്പോഴുള്ള അവസ്ഥ മുതലെടുത്ത് നേരെ തിരഞ്ഞെടുപ്പിലേക്ക് പോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

ദാദ്രി എംഎല്‍എ സോംബിര്‍ സാങ്വാന്‍, പുണ്ഡ്രി എംഎല്‍എ രണ്‍ധീര്‍ സിംഗ് ഗൊല്ലെന്‍, നിലോഖേരി എംഎല്‍എ ധരംപാല്‍ ഗോന്ദര്‍ എന്നിവരാണ് ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചത്. ഇതോടെ തല്‍ക്കാലത്തേയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത സര്‍ക്കാരിനെ പിരിച്ചുവിട്ടു ഹരിയാനയില്‍ രാഷ്ട്രപതി ഭരണവും പിന്നാലെ പുതിയ തിരഞ്ഞെടുപ്പും നടത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 88 അംഗ സഭയില്‍ 45 എന്നതാണ് കേവലഭൂരിപക്ഷത്തിനുള്ള നമ്പര്‍. നിലവില്‍ ബിജെപിക്ക് 40 എംഎല്‍എമാരാണുള്ളത്. ഈ സാഹചര്യത്തിലാണ് വിശ്വാസ വോട്ട് തേടണമെന്ന ആവശ്യം ശക്തമാകുന്നത്.

ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാല പറയുന്നത് പന്ത് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണെന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ അവിശ്വാസ പ്രമേയത്തിന് ശ്രമിച്ചാല്‍ പ്രതിപക്ഷ നേതാവിനെ ജെജെപി പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി