ഐസിസിന് ആയുധവും പരിശീലനവും നൽകി വളർത്തിയത് ഒബാമയുടെ നിർദ്ദേശ പ്രകാരം സി.ഐ.എയോ?

ഒക്ടോബറിൽ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് (ഐ.എസ്) നേതാവ് അബുബക്കർ അൽ ബാഗ്ദാദി അമേരിക്ക നടത്തിയ സൈനിക നടപടിയെ തുടർന്ന് മരണപെട്ടു എന്ന വാർത്തകൾ പുറത്തുവന്നു. ഇതിനു പിന്നാലെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചില പിന്തുണക്കാർ ഐസിസ് ഭീകരർക്ക് പരിശീലനം പണവും ആയുധവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയത് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണെന്നുള്ള ആരോപണം വീണ്ടും പ്രചരിപ്പിക്കുകയാണ്.

ഒബാമയ്‌ക്കെതിരെ ഈ ആരോപണം ഡൊണാൾഡ് ട്രംപ് ആദ്യമായി ഉന്നയിക്കുന്നത് 2016 പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്താണ്. അന്ന്‌, ഐസിസിന് ജന്മം നൽകിയത് തന്നെ ഒബാമയാണെന്നായിരുന്നു ട്രംപ് ആരോപിച്ചിരുന്നത്. ഇതുകൂടാതെ “അണ്ടർക്കവർ” മുസ്ലിം ഭീകാരനായി വരെ ട്രംപ് ഒബാമയെ ചിത്രീകരിച്ചിരുന്നു.

ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ഐസിസിന് പരിശീലനം നൽകാനും മറ്റുമായി സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയിരുന്നു എന്ന് ട്രംപിനെ പിന്തുണക്കുന്ന അമേരിക്കയിലെ തീവ്ര വലതുപക്ഷ അനുകൂലികളാണ് പ്രചരിപ്പിക്കുന്നത്. ന്യൂസ്പഞ്ച് എന്ന ഓൺലൈൻ മാധ്യമത്തിൽ 2015ൽ വന്ന ഒരു വാർത്താലേഖനമാണ് ഈ ആരോപണത്തിന് അടിസ്ഥാനമായി ട്രംപ് അനുകൂലികൾ ഉയർത്തിക്കാട്ടുന്നത്. യുവർ ന്യൂസ് വയർ എന്നറിയപ്പെട്ടിരുന്ന ന്യൂസ്പഞ്ച് വെബ്‌സൈറ്റ് ജങ്ക് ന്യൂസും യഥാർത്ഥ വാർത്തകളുടെ സെൻസേഷണലിസ്റ്റ് വികലങ്ങളും പ്രസിദ്ധീകരിക്കുന്നതിൽ പേരുകേട്ട മാധ്യമമാണ്. “വിശദീകരിച്ച രേഖകൾ: ഐസിസിനെ പരിശീലിപ്പിക്കാൻ ഒബാമ സിഐഎയോട് ഉത്തരവിട്ടു.” എന്ന തലക്കെട്ടിൽ ആയിരുന്നു ന്യൂസ്പഞ്ച് ലേഖനം വന്നത്. അന്ന് പുറത്തുവന്ന രഹസ്യരേഖകളെ ആധാരമാക്കിയാണ് ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയതെന്ന് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ന്യൂസ്പഞ്ചിന്റെ വാർത്ത വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് നിരവധി അമേരിക്കൻ പ്രസിദ്ധീകരണങ്ങളും പിന്നീട് നിലപാടെടുത്തിരുന്നു. വാസ്തവത്തിൽ ടിംബർ സിക്കമോർ എന്ന സി.ഐ.എ പ്രോഗ്രാം വഴി സിറിയയിൽ ബശർ അൽ അസദിന്റെ ഭരണത്തിനെതിരെ പോരാടുന്ന റിബലുകൾക്കാണ് അമേരിക്ക ആയുധവും പണവും പരിശീലനവും നൽകിയത്. എന്നാൽ ഈ ആയുധങ്ങളിൽ ചിലത് ഐസിസ് ഭീകരുടെ കൈകളിലേക്ക് എത്തിയിരുന്നു. സിറിയൻ വിമതരെ സ്വാധീനിച്ചും മിക്കപ്പോഴും പിടിച്ചുപറിച്ചുമാണ് ഐസിസ് അമേരിക്ക നൽകിയ ഈ ആയുധങ്ങൾ കരസ്ഥമാക്കിയത്. ചുരുക്കത്തിൽ ഐസിസിന്റെ കൈകളിലേക്ക് ആയുധങ്ങൾ എത്തിയത് അമേരിക്കയുടെയോ ഒബാമയുടേയുടെയോ തീരുമാനപ്രകാരമായിരുന്നില്ല. മാത്രമല്ല, ഐസിസ് ഭീകരർക്കെതിരെ പോരാടാനായി സിറിയൻ വിമതരെ ഉപയോഗിച്ച് മറ്റൊരു പ്രോഗ്രാമിനും അമേരിക്ക രൂപം നൽകിയിരുന്നു. കൂടാതെ, ഒബാമ ഐസിസിന് പരിശീലനവും പണവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയിരുന്നു എന്ന ആരോപണത്തിന് ട്രംപിന്റെ കൈയിലോ അദ്ദേഹത്തിന്റെ അനുകൂലികളുടെ കൈയിലോ വസ്തുനിഷ്ഠമായ തെളിവൊന്നും ഇല്ലതാനും. അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പഴയ ആരോപണങ്ങൾ പുതിയ കുപ്പിയിലാക്കി ട്രംപും കൂട്ടരും പ്രചരിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ