തൃണമൂലിന്റെ ഡെറെക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; 'അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്' ശീതകാല സമ്മേളനം തീരുന്നത് വരെ പുറത്തിരിക്കണം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി ഡെറെക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്ന് ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തു. അച്ചടക്കമില്ലാത്ത പെരുമാറ്റമെന്ന് കാണിച്ചാണ് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ സഭയില്‍ നിന്ന് ഡെറിക് ഒബ്രിയാനെ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റിലെ സെക്യൂരിറ്റി ലംഘനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 2 മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാനോട് സഭ വിടാന്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ ആവശ്യപ്പെട്ടത് രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി ഡെറിക് ഒബ്രിയാന്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ്. തൃണമൂല്‍ എംപിയെ രാജ്യസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ഈ സമ്മേളന കാലയളവ് വരെ സസ്‌പെന്‍ഷന്‍ നീളുമെന്നും അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വെച്ചത്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ തന്റെ ചേംബറില്‍ കക്ഷിനേതാക്കളുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ എട്ട്‌സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് നടപടിയെടുത്തത്. പാര്‍ലമെന്റ് ഭീകരാക്രമണ കേസിന്റെ 22ാം വാര്‍ഷികത്തില്‍ ഇത്തരത്തിലൊരു സുരക്ഷാ പിഴവ് സംഭവിച്ചത് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ആയുധമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങികഴിഞ്ഞു. രാവിലെ ലോക്‌സഭാ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു.

സുരക്ഷാ വീഴ്ചയില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്നു പറഞ്ഞു പ്രതിപക്ഷ ബഹളത്തെ തണുപ്പിക്കാനാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ശ്രമിച്ചത്. ലോകസഭയിലെ സുരക്ഷയുടെ ഉത്തരവാദിത്തം ലോക്‌സഭാ സെക്രട്ടറിയേറ്റിനാണെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ നിലപാട് വിശദീകരിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്ന നിലപാടാണ് ഭരണപക്ഷമെടുത്തത്.

ലോക്‌സഭയില്‍ കളര്‍സ്‌പ്രേ പ്രയോഗിച്ചവര്‍ക്ക് സന്ദര്‍ശകപാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ ബഹളത്തിനിടെ സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് രംഗത്തെത്തി. ലോക്‌സഭയില്‍ നടന്ന സംഭവം അപലപനീയമെന്നും എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കണമെന്നും രാജ് നാഥ് സിങ് വ്യക്തമാക്കി. പാസുകള്‍ നല്‍കുമ്പോള്‍ എംപിമാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സ്പീക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനാല്‍ ബഹളത്തിന്റെ ആവശ്യമില്ലെന്നും പറഞ്ഞു സ്ഥിതിഗതികള്‍ തണുപ്പിക്കാന്‍ രാജ്നാഥ് സിംഗ് നോക്കി. പ്രതിരോധമന്ത്രിയുടെ വിശദീകരണം അംഗീകരിക്കാത്ത പ്രതിപക്ഷം ആഭ്യന്തരമന്ത്രി വിശദീകരണം നല്‍കണമെന്നും വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബഹളം തുടരുകയായിരുന്നു. ഇതോടെയാണ് സഭാ നടപടികള്‍ രണ്ട് മണിവരെ നിര്‍ത്തിവെച്ചത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി