തൃണമൂലിന്റെ ഡെറെക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; 'അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്' ശീതകാല സമ്മേളനം തീരുന്നത് വരെ പുറത്തിരിക്കണം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി ഡെറെക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്ന് ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തു. അച്ചടക്കമില്ലാത്ത പെരുമാറ്റമെന്ന് കാണിച്ചാണ് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ സഭയില്‍ നിന്ന് ഡെറിക് ഒബ്രിയാനെ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റിലെ സെക്യൂരിറ്റി ലംഘനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 2 മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാനോട് സഭ വിടാന്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ ആവശ്യപ്പെട്ടത് രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി ഡെറിക് ഒബ്രിയാന്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ്. തൃണമൂല്‍ എംപിയെ രാജ്യസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ഈ സമ്മേളന കാലയളവ് വരെ സസ്‌പെന്‍ഷന്‍ നീളുമെന്നും അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വെച്ചത്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ തന്റെ ചേംബറില്‍ കക്ഷിനേതാക്കളുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ എട്ട്‌സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് നടപടിയെടുത്തത്. പാര്‍ലമെന്റ് ഭീകരാക്രമണ കേസിന്റെ 22ാം വാര്‍ഷികത്തില്‍ ഇത്തരത്തിലൊരു സുരക്ഷാ പിഴവ് സംഭവിച്ചത് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ആയുധമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങികഴിഞ്ഞു. രാവിലെ ലോക്‌സഭാ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു.

സുരക്ഷാ വീഴ്ചയില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്നു പറഞ്ഞു പ്രതിപക്ഷ ബഹളത്തെ തണുപ്പിക്കാനാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ശ്രമിച്ചത്. ലോകസഭയിലെ സുരക്ഷയുടെ ഉത്തരവാദിത്തം ലോക്‌സഭാ സെക്രട്ടറിയേറ്റിനാണെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ നിലപാട് വിശദീകരിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്ന നിലപാടാണ് ഭരണപക്ഷമെടുത്തത്.

ലോക്‌സഭയില്‍ കളര്‍സ്‌പ്രേ പ്രയോഗിച്ചവര്‍ക്ക് സന്ദര്‍ശകപാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ ബഹളത്തിനിടെ സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് രംഗത്തെത്തി. ലോക്‌സഭയില്‍ നടന്ന സംഭവം അപലപനീയമെന്നും എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കണമെന്നും രാജ് നാഥ് സിങ് വ്യക്തമാക്കി. പാസുകള്‍ നല്‍കുമ്പോള്‍ എംപിമാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സ്പീക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനാല്‍ ബഹളത്തിന്റെ ആവശ്യമില്ലെന്നും പറഞ്ഞു സ്ഥിതിഗതികള്‍ തണുപ്പിക്കാന്‍ രാജ്നാഥ് സിംഗ് നോക്കി. പ്രതിരോധമന്ത്രിയുടെ വിശദീകരണം അംഗീകരിക്കാത്ത പ്രതിപക്ഷം ആഭ്യന്തരമന്ത്രി വിശദീകരണം നല്‍കണമെന്നും വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബഹളം തുടരുകയായിരുന്നു. ഇതോടെയാണ് സഭാ നടപടികള്‍ രണ്ട് മണിവരെ നിര്‍ത്തിവെച്ചത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി