ഹാത്രാസ്; 'പ്രതികൾക്ക് നീതി' ആവശ്യപ്പെട്ട് ബി.ജെ.പി നേതാവിന്റെ വീട്ടിൽ യോഗം 

ഹാത്രാസിൽ 20 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉയർന്ന ജാതിക്കാരുടെ യോഗം. കൊല്ലപ്പെട്ട ദളിത് യുവതി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫോറൻസിക് സയൻസസ് ലബോറട്ടറിയിൽ നിന്നുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ട് വന്നതിനെ തുടർന്നാണ് പ്രതികൾക്ക് നീതി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധം.

ഇന്ന് രാവിലെ പ്രതികളിലൊരാളുടെ കുടുംബം ഉൾപ്പെടെ അഞ്ഞൂറോളം പേർ ഹാത്രാസിലെ ബി.ജെ.പി നേതാവ് രാജ്‌വീർ സിംഗ് പെഹെൽവന്റെ വീട്ടിൽ തടിച്ചുകൂടി. താൻ വ്യക്തി എന്ന നിലയിലാണ് യോഗത്തിൽ പങ്കാളിയായതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. അറസ്റ്റിലായ നാലുപേർക്കെതിരെ വ്യാജ കേസ് ചുമത്തിയിരിക്കുകയാണ് എന്ന് ആരോപിക്കുന്ന ഇവർ പ്രതികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട്. സെപ്റ്റംബർ 29 ന് ഡൽഹി ആശുപത്രിയിൽ വച്ച് യുവതി മരിച്ചതിനെ തുടർന്ന് കൊലപാതകക്കുറ്റവും ചുമത്തി.

യോഗം ചേർന്നത് പൊലീസിനെ അറിയിച്ചിട്ടാണ് എന്ന് സംഘാടകരിലൊരാൾ പറഞ്ഞു. യുവതിയുടെ കുടുംബത്തിനെതിരെ കേസെടുക്കണമെന്നും പ്രതികൾക്കെതിരെ വ്യാജ കേസ് ചുമത്തിയിരിക്കുകയാണ് എന്നും ഇയാൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

നേരത്തെ പ്രതികളെ പിന്തുണച്ച് സവർണ സമാജ് എന്ന സംഘടന രംഗത്തെത്തിയിരുന്നു. പ്രതികളായ നാലുപേരും നിരപരാധികൾ ആണെന്ന് അവകാശപ്പെടുന്ന ഇവർ പ്രതികൾക്ക് നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ധർണ നടത്തി​. ഇരയുടെ ഗ്രാമത്തിനടുത്തുള്ള ബാഗ്ന ഗ്രാമത്തിൽ വെള്ളിയാഴ്ച ഉയർന്ന ജാതിയിലുള്ളവർ പ്രതികൾക്ക് വേണ്ടി ധർണ ഇരിക്കുകയായിരുന്നു. സമാനമായി സവർണ പരിഷത്ത്’ എന്നറിയപ്പെടുന്ന ഒരു സംഘം ഉയർന്ന ജാതിക്കാരും നാല് പ്രതികളെ പിന്തുണച്ച്‌ മുന്നോട്ട് വന്നിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക