ദളിത് യുവാവിന്റെ വായില്‍ ചെരുപ്പ് കുത്തിക്കയറ്റി ബെല്‍റ്റുകൊണ്ട് മര്‍ദ്ദനം; വനിതാ സംരഭകയുടെ അതിക്രമം ശമ്പളം ചോദിച്ചതിന്

ശമ്പളം ചോദിച്ച യുവാവിന്റെ വായില്‍ ചെരുപ്പ് കുത്തിക്കയറ്റുകയും ബെല്‍റ്റ് കൊണ്ട് അടിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ വ്യവസായിക്കും ആറ് പേര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. 21കാരനായ ദളിത് യുവാവിനെയാണ് വനിതാ വ്യവസായിയും സംഘവും ക്രൂരമായി മര്‍ദ്ദിച്ചത്. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം നടന്നത്.

നിലേഷ് ദല്‍സാനിയയാണ് തൊഴിലുടമയ്ക്കും സംഘത്തിനും എതിരെ പരാതി നല്‍കിയിരിക്കുന്നത്. റാണിബ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയായ വിഭൂതി പട്ടേലിനും ആറ് പേര്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തത്. റാണിബ ഇന്‍ഡസ്ട്രീസില്‍ ഒക്ടോബറില്‍ ടൈല്‍സ് കയറ്റുമതി ചെയ്യുന്ന വിഭാഗത്തിലാണ് നിലേഷ് ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 18ന് നിലേഷിനെ വിഭൂതി പട്ടേല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

അതേ സമയം നിലേഷ് ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളത്തെ കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന് വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഫോണിലും വിഭൂതിയെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നു. ഇതേ തുടര്‍ന്ന് നിലേഷ് സഹോദരന്‍ മെഹുലിനെയും അയല്‍വാസിയെയും കൂട്ടി റാണിബ ഇന്‍ഡസ്ട്രീസില്‍ ശമ്പളം ചോദിക്കാനെത്തി. മൂവരെയും വിഭൂതി പട്ടേലിന്റെ സഹോദരന്‍ ഓം പട്ടേലും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി.

വിഭൂതി പട്ടേലും യുവാക്കളെ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. യുവാക്കളെ ബെല്‍റ്റ് കൊണ്ട് അടിച്ചതായും ചെരുപ്പ് വായില്‍ കുത്തിക്കയറ്റി മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പണം തട്ടാനാണ് താന്‍ ഓഫീസില്‍ വന്നതെന്ന് നിലേഷിനെ ഭീഷണിപ്പെടുത്തി പറയിപ്പിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

യുവാക്കളെ ആക്രമിച്ച ഏഴ് പേര്‍ക്കെതിരെയും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ