അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ വിധി; അപലപിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി, സുപ്രീംകോടതി ഇടപെടണമെന്ന് അഭിഭാഷകർ; പ്രതിഷേധം ശക്തം

വിവാദമായ അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിധിയെ അപലപിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി. ഇത്തരമൊരു വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീം കോടതി വിഷയത്തിൽ ഇടപെടണമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി പറഞ്ഞു. അതേസമയം ഇത്തരമൊരു വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷിക ശോഭ ഗുപ്ത രംഗത്തെത്തി.

പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ല എന്നാണ് അലഹബാദ് ഹൈക്കോടതി പറഞ്ഞത്. ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്രയുടേതാണ് പരാമർശം. പവന്‍, ആകാശ് എന്നിവരുടെ പേരില്‍ കീഴ്‌ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിചിത്ര നിരീക്ഷണം.

ബലാത്സംഗവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ കുറ്റമോ, ബലാത്സംഗ ശ്രമമോ ചുമത്താന്‍ തക്കതായ കാരണമല്ലെന്ന വിചിത്രമായ വാദമാണ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര ഉന്നയിച്ചത്.

വിധി വിവാദമായതോടെ നിരവധി പേരാണ് വിധിയെ എതിർത്ത് രംഗത്തെത്തിയത്. വിധി റദ്ദാക്കണമെന്നും വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരമൊരു വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീം കോടതി വിഷയത്തിൽ ഇടപെടണമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി പറഞ്ഞു.

അതേസമയം ജഡ്ജിയുടെ വ്യാഖ്യാനം തെറ്റാണെന്ന് അഭിഭാഷക ശോഭ ഗുപ്ത വിമർശിച്ചു. നിയമത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണയെ ഈ ഉത്തരവ് ഞെട്ടിച്ചുവെന്നും ശോഭ ഗുപ്ത പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ ശോഭ ഗുപ്ത തന്റെയും ലിംഗസമത്വം, വിദ്യാഭ്യാസം, സ്ത്രീകൾക്കുള്ള പിന്തുണ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന സംഘടനയായ വീ ദി വിമൻ ഓഫ് ഇന്ത്യയുടെയും പേരിൽ ചീഫ് ജസ്റ്റിസിന് ഒരു കത്തെഴുതി.

അതേസമയം വിഷയത്തിൽ ഒരു അഭിഭാഷകൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തെഴുതിയിട്ടുണ്ട്. അതേസമയം രാജ്യത്ത് സ്ത്രീകളെ പൂർണമായും അവഗണിക്കുന്ന രീതി വളരെ വെറുപ്പുളവാക്കുന്നതാണെന്നും ഇതിനെ നമ്മൾ മറികടക്കേണ്ടതുണ്ടെന്നും വിധിയുടെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് എംപി ജൂൺ മാലിയ പ്രതികരിച്ചു. വിഷയത്തിൽ മുൻ ഡിസിഡബ്ല്യു മേധാവിയും എഎപി എംപിയുമായ സ്വാതി മാലിവാളും പ്രതികരണം നടത്തി. വളരെ നിർഭാഗ്യകരമായ വിധിയാണെന്നും വിധി കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും സ്വാതി മാലിവാൾ പറഞ്ഞു. ഈ വിധിന്യായത്തിന് പിന്നിലെ യുക്തി മനസ്സിലാകുന്നില്ലെന്നും വിഷയത്തിൽ സുപ്രീം കോടതി ഇടപെടേണ്ടതുണ്ടെന്നും സ്വാതി മാലിവാൾ പറഞ്ഞു.

വിധി പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശിച്ച് രംഗത്തെത്തിയത്. വിധി റദ്ദാക്കണമെന്നും വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിധിയെ അപലപിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി രംഗത്തെത്തി. ഇത്തരമൊരു വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീം കോടതി വിഷയത്തിൽ ഇടപെടണമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി പറഞ്ഞു.

അതേസമയം ജഡ്ജിയുടെ വ്യാഖ്യാനം തെറ്റാണെന്ന് അഭിഭാഷക ശോഭ ഗുപ്ത വിമർശിച്ചു. നിയമത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണയെ ഈ ഉത്തരവ് ഞെട്ടിച്ചുവെന്നും ശോഭ ഗുപ്ത പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ ശോഭ ഗുപ്ത തന്റെയും ലിംഗസമത്വം, വിദ്യാഭ്യാസം, സ്ത്രീകൾക്കുള്ള പിന്തുണ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന സംഘടനയായ വീ ദി വിമൻ ഓഫ് ഇന്ത്യയുടെയും പേരിൽ ചീഫ് ജസ്റ്റിസിന് കത്തെഴുതി.

അതേസമയം വിഷയത്തിൽ ഒരു അഭിഭാഷകൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തെഴുതിയിട്ടുണ്ട്. അതേസമയം രാജ്യത്ത് സ്ത്രീകളെ പൂർണമായും അവഗണിക്കുന്ന രീതി വളരെ വെറുപ്പുളവാക്കുന്നതാണെന്നും ഇതിനെ നമ്മൾ മറികടക്കേണ്ടതുണ്ടെന്നും വിധിയുടെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് എംപി ജൂൺ മാലിയ പ്രതികരിച്ചു. വിഷയത്തിൽ മുൻ ഡിസിഡബ്ല്യു മേധാവിയും എഎപി എംപിയുമായ സ്വാതി മാലിവാളും പ്രതികരണം നടത്തി. വളരെ നിർഭാഗ്യകരമായ വിധിയാണെന്നും വിധി കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും സ്വാതി മാലിവാൾ പറഞ്ഞു. ഈ വിധിന്യായത്തിന് പിന്നിലെ യുക്തി മനസ്സിലാകുന്നില്ലെന്നും വിഷയത്തിൽ സുപ്രീം കോടതി ഇടപെടേണ്ടതുണ്ടെന്നും സ്വാതി മാലിവാൾ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ