കോയമ്പത്തൂര്‍ സ്‌ഫോടന കേസ്: പ്രതികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്തി

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പിടിയിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തി. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്ന് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍ പറഞ്ഞു. സ്‌ഫോടനത്തിന് ഉയോഗിച്ച കാറ് 10 തവണ കൈമറിഞ്ഞെത്തിയതാണ്. അന്വേഷണ സംഘം വിപുലീകരിക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്നും കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ട ജമേഷ മുബീന്‍ ലക്ഷ്യമിട്ടതു ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍സ്‌ഫോടനത്തിനു സമാനരീതിയിലുള്ള ആക്രമണമായിരുന്നുവെന്ന് പൊലീസിനു വിവരം കിട്ടി. കേസില്‍ നിരോധിതസംഘടനയായ അല്‍ ഉമ്മയുടെ സ്ഥാപകന്‍ പാഷയുടെ സഹോദരപുത്രന്‍ അടക്കം അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായത്.

ഫിറോസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ക്ക, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. എല്ലാവരും കോയമ്പത്തൂര്‍ ജി.എം.നഗര്‍, ഉക്കടം സ്വദേശികളാണ്. ഇതില്‍ മുഹമ്മദ് ധല്‍ക്കയാണ് ബാഷയുടെ സഹോദരപുത്രന്‍.

സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും പങ്കുണ്ടെന്ന് പ്രാഥമികമായിത്തന്നെ വ്യക്തമായതോടെയാണ് ഇവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

Latest Stories

സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടോ, കോഹ്‌ലിയുടെ കവര്‍ ഡ്രൈവോ?, തിരഞ്ഞെടുപ്പുമായി ജാന്‍വി കപൂര്‍

ഇസ്രയേല്‍ ആക്രമണം; ഗാസയിൽ യുഎന്‍ പ്രവര്‍ത്തകനായ ഇന്ത്യക്കാരന് ദാരുണാന്ത്യം

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു

സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു

ടി20 ലോകകപ്പ് 2024: ആ താരത്തെ ടീമിലുള്‍പ്പെടുത്തുന്നതിനെ രോഹിതും അഗാര്‍ക്കറും ഒരേപോലെ എതിര്‍ത്തു, എന്നിട്ടും കയറിക്കൂടി!

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരുക്ക്

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്