പൂജ ഖേദ്കറെ അയോഗ്യയാക്കി കേന്ദ്രസര്‍ക്കാര്‍; നടപടി വ്യാജ രേഖകള്‍ ചമച്ച് പരീക്ഷ എഴുതിയതിനെ തുടര്‍ന്ന്

യുപിഎസ്‌സി അയോഗ്യയാക്കിയതിന് പിന്നാലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസില്‍ നിന്നും പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്ര സര്‍ക്കാര്‍. ഗുരുതര ആരോപണങ്ങളെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ജൂലൈ 31ന് ആയിരുന്നു വ്യാജ രേഖകള്‍ ചമച്ച് പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൂജയെ യുപിഎസ്‌സി അയോഗ്യയാക്കി ഉത്തരവിറക്കിയത്.

ഇതിന് പിന്നാലെ യുപിഎസ്‌സി പരീക്ഷകളില്‍ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. പൂജയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ ജൂലൈ 30ന് വൈകുന്നേരം 3.30 വരെ യുപിഎസ്‌സി സമയം അനുവദിച്ചിരുന്നു. എന്നാല്‍ യുപിഎസ്‌സി അനുവദിച്ച സമയപരിധിയ്ക്കുള്ളില്‍ പ്രതികരിക്കാന്‍ പൂജ തയ്യാറായിരുന്നില്ല.

പൂജ ഖേദ്കര്‍ 2022ല്‍ പരീക്ഷ എഴുതാനായി വ്യാജ ഒബിസി-ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതായാണ് കണ്ടെത്തിയത്. ഇതോടൊപ്പം സമര്‍പ്പിച്ച അപേക്ഷയില്‍ മാതാപിതാക്കളുടെ പേരും മാറ്റിയിരുന്നു. കൂടുതല്‍ തവണ പരീക്ഷ എഴുതാനായാണ് ഇവര്‍ ഇത്തരത്തില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം