ബംഗാളിൽ ബി.ജെ.പി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; തൃണമൂലിനെതിരെ ആരോപണം ഉന്നയിച്ച് പാർട്ടി

ബംഗാളിലെ ഗോഗാത് ഹൂഗ്ലി ജില്ലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ബിജെപി പ്രവർത്തകന്റെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. മരിച്ച ഗണേഷ് റോയ് എന്ന യുവാവിന്റെ കുടുംബം അദ്ദേഹത്തെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ കൊലപ്പെടുത്തിയതാണെന്ന് ആരോപ്പിച്ചു. ഗണേഷ് റോയിക്കും കുടുംബത്തിനും നേരെ ഭീഷണികൾ ഉണ്ടായിരുന്നതായി അവർ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ഗോഗാത്-അരാംബാഗ് റോഡ് കുറച്ചു നേരം തടഞ്ഞു. പൊലീസ് ഇടപെട്ടാണ് ഗതാഗതം പുനഃസഥാപിച്ചത്. ശനിയാഴ്ച വൈകുന്നേരം മുതൽ ഗണേഷ് റോയിയെ കാണാതായതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇയാളുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഗണേഷ് റോയിയുടെ മൃതദേഹം മരത്തിൽ തൂങ്ങിക്കിടക്കുന്നതിന്റെ ഭയാനകമായ വീഡിയോക്കൊപ്പം “ജനാധിപത്യം കൊലചെയ്യപ്പെട്ടു, വീണ്ടും!” എന്ന് ബംഗാളിലെ ബിജെപി ട്വീറ്റ് ചെയ്തു.

പ്രദേശത്തെ ബിജെപി പ്രവർത്തകർക്കിടയിൽ പരിഭ്രാന്തി പരത്താൻ പ്രതികൾ മൃതദേഹം കെട്ടിത്തൂക്കിയതാണെന്ന് ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപിച്ചു. അതേസമയം തങ്ങളുടെ അംഗങ്ങൾക്ക് ബി.ജെ.പി പ്രവർത്തകന്റെ മരണവുമായി ബന്ധമുണ്ടെന്ന ആരോപണം തൃണമൂൽ നിഷേധിച്ചു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ