ഫെബ്രുവരി 2 ന് ഷഹീൻ ബാഗിലും ജാമിയയിലും പ്രശ്നം സൃഷ്ടിക്കാൻ ബി.ജെ.പി പദ്ധതിയിടുന്നു: ആം ആദ്മി പാർട്ടി

ഫെബ്രുവരി 2 ന് ഡൽഹിയിലെ ഷഹീൻ ബാഗിലും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലും “വലിയ പ്രശ്നം സൃഷ്ടിക്കാൻ” ബി.ജെ.പി പദ്ധതിയിടുന്നതായി ആം ആദ്മി പാർട്ടി വെള്ളിയാഴ്ച അവകാശപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്ന പ്രധാന ഇടങ്ങളാണ് ഷഹീൻ ബാഗും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയും.

ഇതുമായി ബന്ധപ്പെട്ട തെളിവ് തന്റെ പക്കൽ ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“എന്റെ പക്കൽ തെളിവുണ്ട്. ധാരാളം സന്ദേശങ്ങളും വീഡിയോകളും വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. തെളിവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഞങ്ങൾ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഡൽഹിയിലെ അസ്വസ്ഥതയ്ക്ക് പിന്നിലെന്ന് രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു.

“വിദ്വേഷ ഭാഷണം നടത്താൻ അദ്ദേഹം ഒരു ബിജെപി മന്ത്രിയെ പ്രോത്സാഹിപ്പിച്ചു, തുടർന്ന് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഒരാൾ തോക്കുമായി പരസ്യമായി നടന്ന് വെടിവയ്ക്കുകയാണ്, ” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഡൽഹി പൊലീസിന്റെ നിയന്ത്രിക്കുന്നത് അമിത് ഷായാണ്. അദ്ദേഹം അധികാരമേറ്റതിനുശേഷം ക്രമസമാധാനം മോശമായിരിക്കുന്നു. ഇപ്പോൾ, ഫെബ്രുവരി 2 ന് ഷഹീൻ ബാഗിലും ജാമിയ മിലിയ ഇസ്ലാമിയയിലും വലിയ എന്തെങ്കിലും കുഴപ്പം സൃഷ്ടിക്കാൻ അവർ പദ്ധതിയിടുന്നു. ജനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മുന്നറിയിപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു,” ആം ആദ്മി നേതാവ് കൂട്ടിച്ചേർത്തു.

ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്ന് മനസിലായതിനാൽ അന്തരീക്ഷം അസ്വസ്ഥമാക്കി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുക എന്നതാണ് പദ്ധതി എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡൽഹിയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപിയുടെ മാധ്യമ വക്താവ് അശോക് ഗോയൽ ഈ വാദത്തെ വിഡ്‌ഢിത്തം എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തോൽവി ഏറ്റുവാങ്ങുമെന്ന് കരുതുന്നുണ്ടെന്നും അതിനാലാണ് വിഡ്‌ഢിത്ത പ്രസ്താവനകൾ നടത്തുന്നതെന്നും അശോക് ഗോയൽ പറഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി