അമ്മ മരിച്ചതിന്റെ അനുശോചനം അറിയിക്കാന്‍ 'അമ്മാവനാ'യ ടി.എം.സി നേതാവിന്റെ കാല്‍ തൊട്ടു വന്ദിച്ചു; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പണികിട്ടി

അമ്മ മരിച്ചതിന്റെ അനുശോചനം അറിയാക്കാന്‍ “അമ്മാവനാ”യ ടി എം സി നേതാവിന്റെ കാല്‍ തൊട്ടു വന്ദിച്ച ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് പണികിട്ടി. പശ്ചിമ ബംഗാളിലെ ജാദവ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അനുപം ഹസ്രയ്ക്കാണ് അനുഗ്രഹം വാങ്ങല്‍ വിനയായത്.തിരഞ്ഞെടുപ്പ് കാലത്ത് ശത്രുപാര്‍ട്ടിയുടെ കാല്‍ പിടിച്ചതിന് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്, ഇപ്പോള്‍.

ടി എം സി ഭിര്‍ബൂം പ്രസിഡണ്ട് അനുബ്രദ മണ്ഡലിന്റെ കാല്‍ തൊട്ടു വന്ദിച്ചതാണ് പ്രശ്‌നമായത്. ഇതിന്റെ ഫോട്ടോയും പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയിലും ഇത് വൈറലായി. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ഇടപെട്ടത്. എന്നാല്‍ മേഖലയിലെ ഉരുക്കുമനുഷ്യനായ അനുബ്രദ തന്റെ അമ്മാവനാണെന്നും അദേഹത്തിന്റെ അമ്മ മരിച്ചതിനെ തുടര്‍ന്നു അനുശോചനമറിയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അനുപം ഹസ്ര പറയുന്നത്.

ബിജെപി അത് കണക്കിലെടുത്തിട്ടില്ലെന്നു മാത്രമല്ല എന്താണ് സംഭവിച്ചതെന്ന് എത്രയും വേഗം അറിയിക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. “ഭോല്‍പൂരില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് താന്‍ അമ്മാവന് തുല്യം സ്‌നേഹിക്കുന്ന മണ്ഡലിന്റെ അമ്മ മരിച്ച വിവരം അറിയുന്നത്. അപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.”-മുമ്പ് തൃണമൂല്‍ എം പി ആയിരുന്ന, പിന്നീട് ബിജെപിയില്‍ ചേര്‍ന്ന ഹസ്ര പറഞ്ഞു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ