'വിളവെടുപ്പ് കഴിയുന്നത് വരെ സമയം നൽകണം'; കീഴടങ്ങാൻ സമയം നീട്ടി ചോദിച്ച് ബിൽക്കിസ് ബാനു കേസിലെ പ്രതികൾ

ജയിലിൽ മടങ്ങി എത്താൻ സമയം നീട്ടി ചോദിച്ചുള്ള ഹർജിയുമായി ബിൽക്കിസ് ബാനു കേസിലെ പ്രതികൾ സുപ്രീംകോടതിയിൽ. ജയിൽ മോചിതരായവർ 22 നകം കീഴടങ്ങണമെന്ന വിധി നിലനിൽക്കെ മൂന്ന് പ്രതികളാണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ഹർജി കോടതി നാളെ പരിഗണിക്കും.

ഗോവിന്ദഭൈ നയി, രമേശ് രൂപഭായ് ചന്ദന, മിതേഷ്‌ ചിമൻലാൽ എന്നീ പ്രതികളാണ് കീഴടങ്ങാൻ സമയം നീട്ടിച്ചോദിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഗോവിന്ദഭൈ നയി ചോദിച്ചിരിക്കുന്നത് നാല് ആഴ്ചത്തെ സമയമാണ്. മറ്റ് രണ്ടുപേരും ആറ് ആഴ്ചകളെങ്കിലും സാമ്യം നീട്ടി നല്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

തിമിര ശസ്ത്രക്രിയ കഴിഞ്ഞതിനാൽ വിശ്രമം വേണമെന്ന് ആണ് ഒരു അപേക്ഷയിലുള്ളത്. വയോധികരായ മാതാപിതാക്കളെ പരിചരിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടാണ് മറ്റൊരു പ്രതിയുടെ അപേക്ഷ. വിളവെടുപ്പ് കാലമായതിനാൽ ഇതിന് ശേഷം കീഴടങ്ങാൻ അനുവദിക്കണമെന്നാണ് മൂന്നാമത്തെ പ്രതിയുടെ ഹർജി.

ജസ്റ്റിസ് ചിദംബരേശ്വനാണ് മൂന്ന് പ്രതികളുടെയും ഹരജി മെൻഷൻ ചെയ്തത്. ഞായറാഴ്ചയാണ് പ്രതികളോട് കീഴടങ്ങാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ നാളെ തന്നെ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹർജി പരിഗണിക്കാനാണ് സാധ്യത. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പ്രതികളുടെ ശിക്ഷയിളവ് റദ്ദാക്കിക്കൊണ്ട് ജനുവരി 8 നാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ