മധ്യപ്രദേശില്‍ ബിജെപി അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ അടി പൊട്ടി; കേന്ദ്ര മന്ത്രിയെ കയ്യേറ്റം ചെയ്ത് പ്രവര്‍ത്തകരും നേതാക്കളും

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് പ്രവര്‍ത്തകര്‍. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെതിരെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധവുമായി വളഞ്ഞത്. ഭൂപേന്ദര്‍ യാദവിനെതിരെ പ്രതിഷേധക്കാര്‍ തടഞ്ഞുവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

കേന്ദ്ര മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കയ്യാങ്കളിയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ തുടര്‍ന്ന് മൂന്ന് ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിലാഷ് പാണ്ഡേയ്ക്ക് ജബല്‍പൂര്‍ നോര്‍ത്ത് സീറ്റ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം ഉടലെടുത്തത്. അഭിലാഷ് മണ്ഡലത്തിന് പുറത്ത് നിന്നുള്ള വ്യക്തിയാണെന്ന് ആക്ഷേപം ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്.


അഭിലാഷ് പാണ്ഡെ എത്തിയതോടെ ജബല്‍പൂര്‍ നോര്‍ത്തില്‍ സീറ്റ് നഷ്ടമായ ശരദ് ജെയിനിന്റെ അനുയായികളാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത് ശനിയാഴ്ചയായിരുന്നു. അവസാനഘട്ട പട്ടികയില്‍ 92 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ 228 സീറ്റുകളിലേക്കുമുള്ള പ്രഖ്യാപനം പൂര്‍ത്തിയായി. നവംബര്‍ 17ന് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ഡിസംബര്‍ 3ന് ആണ് ഫലപ്രഖ്യാപനം.

അതേ സമയം തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 52 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ടി രാജാ സിങ് എംഎല്‍എയും ആദ്യ ഘട്ട പട്ടികയിലുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയ്ക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ടി രാജാ സിങിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച രാജാ സിങിന്റെ സസ്പെന്‍ഷന്‍ ബിജെപി പിന്‍വലിച്ചിരുന്നു. ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്ന് ആണ് രാജാ സിങ് വീണ്ടും ജനവിധി തേടുന്നത്.

Latest Stories

ഐപിഎൽ 2026: ഇന്ത്യൻ സൂപ്പർ താരത്തിനായി കളമൊരുക്കി കെകെആർ, കിട്ടിയാൽ ബമ്പർ

800ന് മുകളില്‍ മദ്യം ഇനി ചില്ലു കുപ്പിയില്‍ മതി; പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധിക ഡിപ്പോസിറ്റ്, കുപ്പി ബെവ്‌കോയില്‍ തിരികിയേല്‍പ്പിച്ചാല്‍ 20 മടക്കി വാങ്ങാം

IND vs ENG: അഞ്ചാമതും ടോസ് കൈവിട്ടു, ഞെട്ടിക്കുന്ന മൂന്ന് മാറ്റങ്ങളുമായി ടീം ഇന്ത്യ

മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു, ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറം; 'അമ്മ' പ്രവർത്തനങ്ങളിൽ നിന്ന് എന്നേക്കുമായി പിന്മാറുന്നു: ബാബുരാജ്

IND VS ENG: ഓവലിൽ മത്സരം തുടങ്ങാൻ വൈകിയേക്കും- റിപ്പോർട്ട്

ധര്‍മ്മസ്ഥലയിലെ വെറും ആരോപണമല്ല, മൂന്നാം ദിനം ആറാം പോയിന്റില്‍ അസ്ഥികള്‍ കണ്ടെത്തി; 100 കണക്കിന് പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി പറഞ്ഞത് വെളിപ്പെടുന്നു

ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ അവധി; രണ്ട് മാസം പറ്റിയാൽ ഓണ്‍ലൈന്‍ ക്ലാസ്; അഭിപ്രായം പങ്കുവെച്ച് ജൂഡ്

IND VS ENG: താക്കൂറിന് പകരം കരുൺ നായർ, ഒരു മത്സരം പോലും കളിക്കാതെ പര്യടനം പൂർത്തിയാക്കാൻ രണ്ട് സൂപ്പർ താരങ്ങൾ

WCL 2025: "എന്തു തന്നെയായാലും ഞങ്ങള്‍ രാജ്യത്തെ നിരാശപ്പെടുത്തില്ല"; ഫൈനലിൽ പാകിസ്ഥാനെ നേരിടേണ്ടി വന്നിരുന്നെങ്കിൽ?, വെളിപ്പെടുത്തലുമായി ഇന്ത്യൻ ചാമ്പ്യന്മാർ

WCL 2025: പാകിസ്ഥാനെതിരായ ഇന്ത്യയുടെ സെമിഫൈനൽ പോരാട്ടം ഉപേക്ഷിച്ചു, ഫൈനലിലേക്ക് ആര്? വെളിപ്പെടുത്തി സംഘാടകർ