രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിക്കുന്ന വിപുല കർമപദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിക്കും. കേരളത്തിലെ ഓപ്പറേഷൻ തൂഫാന് സമാനമാണ് രാജ്യ വ്യാപകമായ ഈ പദ്ധതിയും. കേന്ദ്ര മന്ത്രി അമിത് ഷാ മൂന്ന് വർഷം നീളുന്ന മാസ്റ്റർ പ്ലാനാണ് അവതരപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിഷൻ ഡോക്യുമെന്റും പുറത്തിറക്കും.
ഇതുവരെ പിടികൂടിയിട്ടുള്ള 6000 കോടി രൂപ വിലമതിക്കുന്ന 2 ലക്ഷം കിലോ മയക്കുമരുന്നും ഇന്ന് നശിപ്പിച്ചുകൊണ്ടായിരിക്കും പരിപാടി ആരംഭിക്കുക. ഡാർക് നെറ്റ് വഴിയുള്ള രാസലഹരി വസ്തുക്കളുടെ വിൽപന തടയാനുള്ള സമഗ്ര പദ്ധതിയും അവതരിപ്പിക്കും. 44 മന്ത്രാലയങ്ങളുടെയും സംസ്ഥാനങ്ങളുടെ 108 പ്രതിനിധികളും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.