രാഹുൽ ഗാന്ധി കൈയിലേന്തി നടന്ന ഇന്ത്യൻ ഭരണഘടന; തിരഞ്ഞെടുപ്പിനിടെ വിറ്റുപോയത് പോക്കറ്റ് എഡിഷന്റെ 5,000 കോപ്പികൾ

ലോക്സഭാ തിരഞ്ഞെടുപ്പ് റാലികളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൈയ്യിലേന്തി നടന്ന ഇന്ത്യൻ ഭരണഘടനയുടെ പോക്കറ്റ് പതിപ്പിന് വൻ ഡിമാൻഡ്. മെലിഞ്ഞ കറുപ്പ്- ചുവപ്പ് പുറം ചട്ടയോട് കൂടിയ ഭരണഘടനയുടെ പോക്കറ്റ് പതിപ്പിന് തിരഞ്ഞെടുപ്പോടെ ഡിമാൻഡിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായി. മൂന്ന് മാസത്തിനിടെ 5,000 കോപ്പിയാണ് വിറ്റുപോയത്. മാത്രമല്ല വിൽപ്പന കുതിച്ചുയർന്നതോടെ കോപ്പികൾ ഇപ്പോൾ ഔട്ട് ഓഫ് സ്റ്റോക്ക് ആണ്.

ലഖ്‌നോ ആസ്ഥാനമായ ഈസ്‌റ്റേൺ ബുക്ക് കമ്പനിയാണ് പോക്കറ്റ് എഡിഷൻ പുറത്തിറക്കിയത്. തിരഞ്ഞെടുപ്പ് റാലികളിലും വാർത്താ സമ്മേളനങ്ങളിലും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പോക്കറ്റ് എഡിഷൻ കോപ്പികൾ ഉയർത്തിപ്പിടിച്ച് സംസാരിക്കാൻ തുടങ്ങിയതോടെയാണ് ഡിമാൻഡ് വർധിച്ചത്. കോപ്പികൾക്കായുള്ള അന്വേഷണങ്ങളും വിൽപ്പനയും കുതിച്ചുയരുകയും ചെയ്തു- ഇബിസി ഡയറക്ടർ സുമീത് മാലിക് പറഞ്ഞു.

20 സെന്റീ മീറ്റർ നീളവും 10.8 സെന്റീ മീറ്റർ വീതിയും 2.1 സെന്റീ മീറ്റർ കനവുമുള്ള പോക്കറ്റ് എഡിഷൻ 624 പേജാണുള്ളത്. 2009ൽ ഏകദേശം 700-800 കോപ്പികളാണ് വിറ്റുപോയത്. പിന്നീട് ഓരോ വർഷവും ഏകദേശം 5,000-6,000 കോപ്പികൾ വിറ്റു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ എല്ലാ തിരഞ്ഞെടുപ്പ് റാലികളിലും സമ്മേളനങ്ങളിലും രാഹുൽ ഗാന്ധി ഭരണഘടനയുടെ ഈ പോക്കറ്റ് പതിപ്പ് കൈവശം വെച്ചിരുന്നു. ഈ ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ എല്ലാ പ്രസംഗങ്ങളും. ഈ പ്രസംഗങ്ങളെല്ലാം രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെടുകയും ഭരണഘടനയും കൈകളിലേന്തി നിൽക്കുന്ന രാഹുലിന്റെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തിരുന്നു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പിൽ നടത്തുന്നതെന്ന് രാഹുൽ ആവർത്തിച്ചിരുന്നു.

ഭരണഘടന നേരിടുന്ന വെല്ലുവിളികളും ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഏറ്റവും കൂടുതൽ ചർച്ചയായ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. രാഹുലിന്റെ ഈ പ്രയത്നം ഫലം കാണുകയും ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പ്രധനമന്ത്രി പാർലമെന്റിലെത്തി ഭരണഘടനയെ വണങ്ങിയത് അതിന് ഏറ്റവും വലിയ തെളിവാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ എക്സ് അക്കൗണ്ടിലെ ചിത്രങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഭരണഘടനയ്ക്ക് മുന്‍പില്‍ തലകുനിച്ച് വണങ്ങുന്ന മോദിയുടെ ചിത്രം കവർ ഇമേജ് ആക്കിയിരിക്കുന്നത്. തിര‍ഞ്ഞെടുപ്പില്‍ ഭരണഘടന സംരക്ഷണം രാഹുല്‍ ഉയ‍ർത്തിയതിന്‍റ അന്തരഫലമാണ് ഈ മാറ്റങ്ങളെന്നാണ് ജയറാം രമേശ് പ്രതികരിച്ചത്.

ഈസ്റ്റേൺ ബുക്ക് കമ്പനി മാത്രമാണ് രാജ്യത്ത് ഭരണഘടനയുടെ പോക്കറ്റ് എഡിഷൻ പുറത്തിറക്കുന്നത്. അഭിഭാഷകർക്ക് കോടതിയിൽ സുഗമമായി ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഭരണഘടനയുടെ പോക്കറ്റ് എഡിഷൻ എന്ന ആശയം മുതിർന്ന അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണൻ ആണ് മുന്നോട്ടുവച്ചത്. 2009ലാണ് ഇത് ആദ്യമായി പുറത്തിറക്കിയത്. പിന്നീട് ഇതുവരെ 16 എഡിഷൻ പുറത്തിറക്കി.

മുൻ അറ്റോർണി ജനറലും സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കെകെ വേണുഗോപാൽ ആണ് പുസ്തകത്തിന് ആമുഖം എഴുതിയത്. ഓരോ ഇന്ത്യക്കാരനും അയാൾ അഭിഭാഷകനോ ജഡ്ജിയോ ആവട്ടെ ഈ പുസ്തകത്തിന്റെ ഒരു കോപ്പി കയ്യിൽ കരുതണമെന്ന് അദ്ദേഹം ആമുഖത്തിൽ പറയുന്നു. ബൗദ്ധിക സ്വത്തവകാശ പ്രകാരം തങ്ങൾക്ക് മാത്രമേ ഇത് അച്ചടിക്കാൻ അവകാശമുള്ളൂ എന്ന് ഇബിസി ഡയറക്ടർ പറഞ്ഞു.

രാമനാഥ് കോവിന്ദ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന്റെ ഒരു കോപ്പി സമ്മാനിച്ചിരുന്നു. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ വിദേശത്ത് ഔദ്യോഗിക സന്ദർശനത്തിന് പോകുമ്പോൾ അവിടെയുള്ള ജഡ്ജിമാർക്ക് നൽകാൻ ഇത് കൊണ്ടുപോവാറുണ്ട്. ലോകത്തിന്റെ പലഭാഗത്തുമുള്ള ലൈബ്രറികളിൽ പോക്കറ്റ് എഡിഷന്റെ കോപ്പി ലഭിക്കുമെന്നും ഇബിസി ഡയറക്ടർ സുമീത് മാലിക് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ