മുൻ മുഖ്യമന്ത്രി, രണ്ട് മുൻ ഉപമുഖ്യമന്ത്രിമാർ; യെദ്യൂരപ്പ മന്ത്രിസഭയിൽ 17 പുതിയ അംഗങ്ങൾ

മൂന്നാഴ്ചക്കാലത്തെ വൺ മാൻ ഷോയ്ക്ക് ശേഷം കർണാടകത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു. 17 പുതിയ മന്ത്രിമാർ ഇന്ന് രാവിലെ ഗവർണർ വാജുഭായ് വാലയ്ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. 15 എം എൽ എമാർക്ക് പുറമെ എം എൽ സി ആയ കോട്ട ശ്രീനിവാസ പൂജാരി, ഒരു സഭയിലേക്കും തിരഞ്ഞെടുക്കപ്പെടാത്ത ലക്ഷ്മൺ സാവാദി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ സത്യപ്രതിജ്ഞ ചെയ്തവരുടെ കൂട്ടത്തിലുണ്ട് എന്നതാണ് എടുത്തു പറയത്തക്ക പ്രത്യേകത. മുൻ ഉപമുഖ്യ മന്ത്രിമാരായ ആർ അശോക്, കെ എസ് ഈശ്വരപ്പ എന്നിവരും പുതിയ മന്ത്രിമാരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

കോൺഗ്രസ് – ജെ ഡി എസ് മന്ത്രിസഭയെ അട്ടിമറിച്ച് ജൂലൈ 26- നാണ് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കാശ്മീർ, പ്രശ്നവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും കാരണം മന്ത്രിമാരുടെ ലിസ്റ്റിന് ബി ജെ പി കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കാതിരുന്നതാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകിപ്പിച്ചത്.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ