'അങ്ങനെയാണ് ലിംഗാഗ്രം എല്ലാ മതക്കാരും ഛേദിക്കുമെന്ന് ആർഎസ്എസുകാരന് മനസ്സിലായത്'; ഇസ്രയേൽ- പലസ്തീൻ വിഷയത്തിൽ പ്രതികരിച്ച് എഴുത്തുകാരൻ പി. എസ് റഫീഖ്

ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിൽ ഇരുപക്ഷത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ മലയാളി എഴുത്തുകാരനായ പി. എസ് റഫീഖ് പ്രസ്തുത വിഷയത്തിൽ തികച്ചും വൈകാരികമായി തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊടുങ്ങല്ലൂർ ടൗണിലേക്ക് വൈകുന്നേരം പോകുന്ന പുരുഷന്മാരിൽ പലരും മുണ്ടുരിഞ്ഞുള്ള പരിശോധനയ്ക്ക് വിധേയരാക്കപ്പെട്ടിരുന്നുവെന്നും വെറുപ്പിന്റെ ലോകാക്രമം രൂപപ്പെടുന്നതിൽ ആർ. എസ്. എസ് എന്ന സംഘടനയ്ക്കുള്ള പങ്ക്  അന്ന് വലുതായിരുന്നെന്നും പി. എസ് റഫീഖ് പറയുന്നു. കൂടാതെ  ലോകത്തിന്റെ ചതിയറിയാതെ മരിച്ചു പോയ കുഞ്ഞുങ്ങളുടെ ചോരയ്ക്ക് കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യുമെന്നും  പി. എസ് റഫീഖ് കൂട്ടിച്ചേർക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പി. എസ് റഫീഖ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.മലയാള ചെറുകഥാകൃത്തും നായകൻ, ആമേൻ, തൊട്ടപ്പൻ, മലൈക്കോട്ടൈ വാലിഭൻ തുടങ്ങീ ചിത്രങ്ങളുടെ  തിരക്കഥാകൃത്തും കൂടിയാണ് പി. എസ് റഫീഖ്

“തൊണ്ണൂറുകളുടെ തുടക്കകാലത്താണ്. കൊടുങ്ങല്ലൂരിലെ എറിയാട് അഴീക്കോട് ഭാഗങ്ങളിൽ നിന്ന് കൊടുങ്ങല്ലൂർ ടൗണിലേക്ക് വൈകുന്നേരം പോകുന്ന പുരുഷന്മാരിൽ പലരും മുണ്ടുരിഞ്ഞുള്ള പരിശോധനയ്ക്ക് വിധേയരാക്കപ്പെട്ടിരുന്നു. സുന്നത്ത് (circumcision)കഴിഞ്ഞവർ പലരും കയ്യേറ്റത്തിന് വിധേയരായിട്ടുണ്ട്. ഒരിക്കൽ ബധിരനും മൂകനുമായ ഒരാളെ അവർ മർദ്ധിച്ചു. പക്ഷേ അയാൾ ഹിന്ദുമത വിശ്വാസിയായിരുന്നു. അങ്ങനെയാണ് ലിംഗാഗ്രം എല്ലാ മതക്കാരും ഛേദിക്കുമെന്ന് ആറെസ്സെസ്സുകാരന് മനസ്സിലായത്.

അന്നു കുട്ടിയായിരുന്ന ഞാൻ ഉപ്പയും ജ്യേഷ്ഠന്മാരും രാത്രി തിരിച്ചു വരാൻ വൈകുമ്പോഴുള്ള ഉമ്മയുടെ ആശങ്കയിൽ പങ്കുകൊണ്ടിരുന്നു. വെറുപ്പിന്റെ ലോകക്രമം രൂപപ്പെടുത്തുന്നതിൽ തങ്ങൾക്കുള്ള എളിയ പങ്ക് പരസ്യവും എന്നാൽ രഹസ്യവുമായി നീർവ്വഹിച്ച് പോരുകയായിരുന്നു അന്നാ സംഘടന. ഇന്നതിന്റെ വെറുപ്പും അനുബന്ധ പ്രവർത്തനങ്ങളും പരസ്യമാണ്.
സത്യത്തിൽ ജീവിതത്തിൽ ഏറ്റവും ദുഃഖമനുഭവിക്കുന്ന കാലമാണിത്. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്ന നശിച്ച കാഴ്ച കണ്ട് അലറിക്കരയാനല്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത ക്രൂര കാലം.

ആദ്യം ലോകത്തു നടന്നത് സമ്മതിയുടെ നിർമ്മാണമായിരുന്നു. ഇസ്ലാമോഫോബിയ എന്ന ചെകുത്താനെ പാശ്ചാത്യൻ കുടത്തിൽ നിന്ന് തുറന്നു വിട്ടു. അവർ കൊല്ലപ്പെടേണ്ടവരാണ് എന്ന സമ്മതം നിങ്ങളിലുണ്ടാക്കിയെടുത്തു… ഇതാ കൊന്നു കൊണ്ടിരിക്കുന്നു. ഏറ്റവും നീചമായിത്തന്നെ.. സയണിസ്റ്റുകളുടെ ഇന്ത്യൻ ചില്ലയായ സംഘപരിവാറുകാരൻ പറയുന്നു. ചെറുത്തു നില്ക്കുന്നവനാണ് തീവ്രവാദി. പിറന്ന മണ്ണിൽ കിടന്നു മരിക്കാനുള്ള അവകാശത്തിനായി പോരാടുന്നവനാണ് തീവ്രവാദി.
ലോകത്തിന്റെ ചതിയറിയാതെ മരിച്ചു പോയ എന്റെ കുഞ്ഞുങ്ങളേ.. നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. വരും കാലം ഇതിലും നശിച്ചതായിരിക്കാനാണ് സാധ്യത
പക്ഷേ കാലം നിങ്ങളുടെ ചോരയ്ക്ക് കണക്ക് ചോദിക്കുക തന്നെ ചെയ്യും…..” പി. എസ് റഫീഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Latest Stories

സിന്ധുനദീജല കരാര്‍ പുനഃസ്ഥാപിക്കില്ല; വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്കെത്തിക്കുമെന്ന് അമിത്ഷാ

ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്; കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘപരിവാറിന്റേതാണെന്ന് ചെന്നിത്തല

അമേരിക്ക ഇടപെട്ടാല്‍!, ഭീഷണിയുമായി ഇറാന്‍; യുഎസ് ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടം പിടിച്ചതായിരിക്കുമെന്ന് മുന്നറിയിപ്പ്

'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', ദൃശ്യം 3യുടെ പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ

'ദേശീയപതാക കാവിയാക്കണം'; വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതി നൽകി കോൺഗ്രസ്

അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു, ഒരു കാലത്ത് ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ : സുരേഷ് ഗോപി

അഹമ്മദാബാദ് വിമാനദുരന്തം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിജിസിഎ

എന്റെ കരിയർ നശിപ്പിച്ചു, അവസരങ്ങൾ ലഭിക്കുന്നത് നിന്നു; ബാബയുടെ പരാജയം ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് മനീഷ കൊയ്‌രാള

എം ജി രാജമാണിക്യം റവന്യു- ദുരന്ത നിവാരണ സെക്രട്ടറി; ഡോ. വിനയ് ഗോയല്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

'മൊബൈലുകൾ ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി'; കായലോട്ടെ സദാചാര ​ഗുണ്ടായിസത്തിൽ യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്