'അങ്ങനെയാണ് ലിംഗാഗ്രം എല്ലാ മതക്കാരും ഛേദിക്കുമെന്ന് ആർഎസ്എസുകാരന് മനസ്സിലായത്'; ഇസ്രയേൽ- പലസ്തീൻ വിഷയത്തിൽ പ്രതികരിച്ച് എഴുത്തുകാരൻ പി. എസ് റഫീഖ്

ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിൽ ഇരുപക്ഷത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ മലയാളി എഴുത്തുകാരനായ പി. എസ് റഫീഖ് പ്രസ്തുത വിഷയത്തിൽ തികച്ചും വൈകാരികമായി തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊടുങ്ങല്ലൂർ ടൗണിലേക്ക് വൈകുന്നേരം പോകുന്ന പുരുഷന്മാരിൽ പലരും മുണ്ടുരിഞ്ഞുള്ള പരിശോധനയ്ക്ക് വിധേയരാക്കപ്പെട്ടിരുന്നുവെന്നും വെറുപ്പിന്റെ ലോകാക്രമം രൂപപ്പെടുന്നതിൽ ആർ. എസ്. എസ് എന്ന സംഘടനയ്ക്കുള്ള പങ്ക്  അന്ന് വലുതായിരുന്നെന്നും പി. എസ് റഫീഖ് പറയുന്നു. കൂടാതെ  ലോകത്തിന്റെ ചതിയറിയാതെ മരിച്ചു പോയ കുഞ്ഞുങ്ങളുടെ ചോരയ്ക്ക് കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യുമെന്നും  പി. എസ് റഫീഖ് കൂട്ടിച്ചേർക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പി. എസ് റഫീഖ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.മലയാള ചെറുകഥാകൃത്തും നായകൻ, ആമേൻ, തൊട്ടപ്പൻ, മലൈക്കോട്ടൈ വാലിഭൻ തുടങ്ങീ ചിത്രങ്ങളുടെ  തിരക്കഥാകൃത്തും കൂടിയാണ് പി. എസ് റഫീഖ്

“തൊണ്ണൂറുകളുടെ തുടക്കകാലത്താണ്. കൊടുങ്ങല്ലൂരിലെ എറിയാട് അഴീക്കോട് ഭാഗങ്ങളിൽ നിന്ന് കൊടുങ്ങല്ലൂർ ടൗണിലേക്ക് വൈകുന്നേരം പോകുന്ന പുരുഷന്മാരിൽ പലരും മുണ്ടുരിഞ്ഞുള്ള പരിശോധനയ്ക്ക് വിധേയരാക്കപ്പെട്ടിരുന്നു. സുന്നത്ത് (circumcision)കഴിഞ്ഞവർ പലരും കയ്യേറ്റത്തിന് വിധേയരായിട്ടുണ്ട്. ഒരിക്കൽ ബധിരനും മൂകനുമായ ഒരാളെ അവർ മർദ്ധിച്ചു. പക്ഷേ അയാൾ ഹിന്ദുമത വിശ്വാസിയായിരുന്നു. അങ്ങനെയാണ് ലിംഗാഗ്രം എല്ലാ മതക്കാരും ഛേദിക്കുമെന്ന് ആറെസ്സെസ്സുകാരന് മനസ്സിലായത്.

അന്നു കുട്ടിയായിരുന്ന ഞാൻ ഉപ്പയും ജ്യേഷ്ഠന്മാരും രാത്രി തിരിച്ചു വരാൻ വൈകുമ്പോഴുള്ള ഉമ്മയുടെ ആശങ്കയിൽ പങ്കുകൊണ്ടിരുന്നു. വെറുപ്പിന്റെ ലോകക്രമം രൂപപ്പെടുത്തുന്നതിൽ തങ്ങൾക്കുള്ള എളിയ പങ്ക് പരസ്യവും എന്നാൽ രഹസ്യവുമായി നീർവ്വഹിച്ച് പോരുകയായിരുന്നു അന്നാ സംഘടന. ഇന്നതിന്റെ വെറുപ്പും അനുബന്ധ പ്രവർത്തനങ്ങളും പരസ്യമാണ്.
സത്യത്തിൽ ജീവിതത്തിൽ ഏറ്റവും ദുഃഖമനുഭവിക്കുന്ന കാലമാണിത്. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്ന നശിച്ച കാഴ്ച കണ്ട് അലറിക്കരയാനല്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത ക്രൂര കാലം.

ആദ്യം ലോകത്തു നടന്നത് സമ്മതിയുടെ നിർമ്മാണമായിരുന്നു. ഇസ്ലാമോഫോബിയ എന്ന ചെകുത്താനെ പാശ്ചാത്യൻ കുടത്തിൽ നിന്ന് തുറന്നു വിട്ടു. അവർ കൊല്ലപ്പെടേണ്ടവരാണ് എന്ന സമ്മതം നിങ്ങളിലുണ്ടാക്കിയെടുത്തു… ഇതാ കൊന്നു കൊണ്ടിരിക്കുന്നു. ഏറ്റവും നീചമായിത്തന്നെ.. സയണിസ്റ്റുകളുടെ ഇന്ത്യൻ ചില്ലയായ സംഘപരിവാറുകാരൻ പറയുന്നു. ചെറുത്തു നില്ക്കുന്നവനാണ് തീവ്രവാദി. പിറന്ന മണ്ണിൽ കിടന്നു മരിക്കാനുള്ള അവകാശത്തിനായി പോരാടുന്നവനാണ് തീവ്രവാദി.
ലോകത്തിന്റെ ചതിയറിയാതെ മരിച്ചു പോയ എന്റെ കുഞ്ഞുങ്ങളേ.. നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. വരും കാലം ഇതിലും നശിച്ചതായിരിക്കാനാണ് സാധ്യത
പക്ഷേ കാലം നിങ്ങളുടെ ചോരയ്ക്ക് കണക്ക് ചോദിക്കുക തന്നെ ചെയ്യും…..” പി. എസ് റഫീഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി