വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; കെ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണ സംഘം

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മൊഴിയെടുത്ത് ബത്തേരി പൊലീസ്. ഇന്ന് രാവിലെ കണ്ണൂർ തോട്ടടയിലുള്ള സുധാകരന്റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. വിജയൻ നൽകിയ കത്തിൽ എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞതെന്ന് അറിയുന്നതിനായാണ് അന്വേഷണ സംഘം സുധാകരന്റെ മൊഴി രേഖപ്പെടുത്തിയത്.

ആത്മഹത്യാക്കുറിപ്പിൽ എൻഎം വിജയൻ പറഞ്ഞ കാര്യങ്ങൾ കത്ത് മുഖേന കെ സുധാകരന് നൽകിയിരുന്നു. കത്തിൽ ആരുടെയൊക്കെ പേരാണ് എൻഎം വിജയൻ പറഞ്ഞിരിക്കുന്നതെന്ന് അറിയാനാണ് പൊലീസിന്റെ ശ്രമം. കത്ത് കൈമാറിയിട്ടും സുധാകരന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ലെന്ന് വിജയന്റെ കുടുംബം മുൻപ് ആരോപിച്ചിരുന്നു. പിന്നീട് തനിക്ക് കത്തുലഭിച്ച കാര്യം കെ സുധാകരൻ തന്നെ സമ്മതിച്ചു.

കഴിഞ്ഞ ഡിസംബർ 27ന് ആണ് എൻ.എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയത്. തുടർന്ന് ജനുവരി ആറിനാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പും കെപിസിസി പ്രസിഡന്റിന് എഴുത്തിയ കത്തുകളും വിജയന്റെ കുടുംബം പുറത്തുവിട്ടത്. മരണത്തിന് ഉത്തരവാദികൾ കത്തിൽ സൂചിപ്പിച്ചിട്ടുള്ളവരാണെന്നാണ് വിജയന്റെ കത്തിലുള്ളതെന്നാണ് വിവരം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി