സി.എ.എ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുമ്പോള്‍ ലീഗിന് എന്തിനാണ് പൊള്ളുന്നത്?; പദയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വി.പി സാനു

മലപ്പുറം മക്കരപറമ്പില്‍ ‘വാക് വിത്ത് സാനു’ പദയാത്രക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി വിപി സാനു. സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുമ്പോള്‍ ലീഗിന് പൊള്ളുന്നതെന്തിനെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ലെന്നായിരുന്നു സാനുവിൻറെ പ്രതികരണം.

ജാഥയിലെ അമ്പരിപ്പിക്കുന്ന പങ്കാളിത്തവും വഴിയിലുടനീളം ലഭിച്ച സ്വീകരണങ്ങളും കണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വിറളി പിടിച്ചെന്നും സാനു പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം; 

ഇന്നലെ എന്‍ആര്‍സി- സിഎഎ വിരുദ്ധ സമരം കൂടിയായി മാറിയ ‘വാക് വിത്ത് സാനു’ പദയാത്രക്ക് നേരെ മക്കരപ്പറമ്പില്‍ വെച്ച് മുസ്ലിം ലീഗ് ഗുണ്ടകളുടെ ആക്രമണമുണ്ടായി. ജാഥയിലെ അമ്പരപ്പിക്കുന്ന പങ്കാളിത്തവും വഴിലുടനീളം ലഭിച്ച സ്വീകരണങ്ങളും കണ്ട് വിറളിപിടിച്ച മുസ്ലിം ലീഗ് ഗുണ്ടകള്‍ ജാഥയ്ക്ക് നേരെ വാഹനമിടിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. നാലോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുമ്പോള്‍ ലീഗിന് പൊള്ളുന്നതെന്തിനെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല ?

മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകയെന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാള്‍ വലുതാണെന്ന് എന്നാണ് ലീഗ് നേതൃത്വം മനസിലാക്കുക. പരാജയഭീതി പൂണ്ടുള്ള മുസ്ലിം ലീഗ് ആക്രമണത്തെ ജനം തിരിച്ചറിയുന്നുണ്ട്. നിങ്ങളെ ഈ നാട് ഒറ്റപ്പെടുത്തുക തന്നെ ചെയ്യും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക